തിരുവനന്തപുരം: മലപ്പുറം വേങ്ങരയിൽ ഷാർജ മോഡൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ വരുന്നു. ഇൻകലിനു കീഴിലുള്ള 25 ഏക്കർ സ്ഥലത്താണ് സെന്റർ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ പ്രത്യേകമായി ഉണ്ടാകും. ഇൻകലിന്റെ വ്യവസായ പാർക്കിനോടനുബന്ധിച്ചാകുമിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് റിസർച്ചിനായിരിക്കും (ഐഡിടിആർ) നടത്തിപ്പു ചുമതല.ഷാർജ സർക്കാരിന്റെ മുന്നിൽ കേരളം ഉന്നയിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഇതുവഴി ലഭിക്കും. ഷാർജയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നമ്മുടെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി ആവശ്യമായി മേൽനോട്ടം വഹിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ ഒപ്പിടും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടർ നടപടികൾ സ്വീകരിക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രൻ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഗതാഗത കമ്മീഷണർ ആർ. ശ്രീലേഖ എന്നിവർ പങ്കെടുത്തു.
മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് റിസർച്ചിനായിരിക്കും (ഐഡിടിആർ) നടത്തിപ്പു ചുമതല.ഷാർജ സർക്കാരിന്റെ മുന്നിൽ കേരളം ഉന്നയിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഇതുവഴി ലഭിക്കും. ഷാർജയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നമ്മുടെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി ആവശ്യമായി മേൽനോട്ടം വഹിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ ഒപ്പിടും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടർ നടപടികൾ സ്വീകരിക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രൻ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഗതാഗത കമ്മീഷണർ ആർ. ശ്രീലേഖ എന്നിവർ പങ്കെടുത്തു.