തിരുവനന്തപുരം: ഡൽഹി മാതൃകയിൽ കേരളത്തിലും വിർച്വൽ കോടതി സംവിധാനം ആരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഈ സംവിധാനം നിലവിൽ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങൾക്കു പിഴയടയ്ക്കാൻ നേരിട്ട് കോടതിയിൽ പോകേണ്ടിവരില്ല.
നടപടികളിൽ സുതാര്യത ഉറപ്പുവരുത്താനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ഇതുമൂലം സാധിക്കും. ഇതോടെ സമൻസും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂർണമായും ഒഴിവാകും. ഒരു ആപ്പിന്റെ സഹായത്തോടെ ബന്ധപ്പെടാൻ കഴിയുന്ന വിർച്വൽ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഈ സംവിധാനം ഏപ്രിൽ ഒന്നിന് നിലവിൽവരും.
നടപടികളിൽ സുതാര്യത ഉറപ്പുവരുത്താനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ഇതുമൂലം സാധിക്കും. ഇതോടെ സമൻസും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂർണമായും ഒഴിവാകും. ഒരു ആപ്പിന്റെ സഹായത്തോടെ ബന്ധപ്പെടാൻ കഴിയുന്ന വിർച്വൽ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഈ സംവിധാനം ഏപ്രിൽ ഒന്നിന് നിലവിൽവരും.