തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പോലീസിനെതിരേയുള്ള ഗുരുതര ക്രമക്കേടുകളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിലെ വസ്തുത പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകി. പോലീസിനെതിരേ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് നൽകിയ കത്തിൽ ആരോപിക്കുന്ന എല്ലാക്കാര്യങ്ങളും പരിശോധിച്ചു റിപ്പോർട്ട് നൽകാനാണു നിർദേശം.
എന്നാൽ, നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു മുന്നിൽ സിഎജി റിപ്പോർട്ട് പരിഗണനയ്ക്ക് എത്തുന്പോൾ സർക്കാർ വിശദീകരണം നൽകേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോടു പരിശോധിക്കാൻ നിർദേശിച്ചത്. ആരോപണങ്ങൾ സർക്കാർ പരിശോധിച്ചപ്പോൾ ക്രമക്കേടു കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പിഎസിക്കു വിശദീകരണക്കുറിപ്പ് നൽകാനാകും.
ക്രൈംബ്രാഞ്ച് മേധാവി പരിശോധിച്ചപ്പോൾ തോക്കുകൾ കണ്ടെത്താൻ കഴിഞ്ഞു എന്നും പിഎസിയെ അറിയിക്കും.
എന്നാൽ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറികൂടി ഉൾപ്പെട്ട സമിതി അനുമതി നൽകിയ ക്രമക്കേടുകൾ ആഭ്യന്തര സെക്രട്ടറി പരിശോധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണു പ്രതിപക്ഷ നിലപാട്. സിബിഐ അന്വേഷണത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.
പോലീസ് ഫണ്ട് ഉപയോഗിച്ചുള്ള ഭരണാനുമതിയില്ലാതെയുള്ള വാങ്ങലുകൾ, ഭരണാനുമതിക്കു വിരുദ്ധമായ പർച്ചേസുകൾ, ക്രമവിരുദ്ധമായ ചെലവഴിക്കൽ, സ്റ്റോർ പർച്ചേസ് മാനുവലുകളുടെ ലംഘനം തുടങ്ങിയവയാണു പരിശോധിക്കുന്നത്.
സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പിഎസി പരിശോധിക്കട്ടെയെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചിരുന്നത്. മറ്റൊരു തരത്തിലുള്ള അന്വേഷണത്തിനും തയാറല്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
എന്നാൽ, നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു മുന്നിൽ സിഎജി റിപ്പോർട്ട് പരിഗണനയ്ക്ക് എത്തുന്പോൾ സർക്കാർ വിശദീകരണം നൽകേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോടു പരിശോധിക്കാൻ നിർദേശിച്ചത്. ആരോപണങ്ങൾ സർക്കാർ പരിശോധിച്ചപ്പോൾ ക്രമക്കേടു കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പിഎസിക്കു വിശദീകരണക്കുറിപ്പ് നൽകാനാകും.
ക്രൈംബ്രാഞ്ച് മേധാവി പരിശോധിച്ചപ്പോൾ തോക്കുകൾ കണ്ടെത്താൻ കഴിഞ്ഞു എന്നും പിഎസിയെ അറിയിക്കും.
എന്നാൽ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറികൂടി ഉൾപ്പെട്ട സമിതി അനുമതി നൽകിയ ക്രമക്കേടുകൾ ആഭ്യന്തര സെക്രട്ടറി പരിശോധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണു പ്രതിപക്ഷ നിലപാട്. സിബിഐ അന്വേഷണത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.
പോലീസ് ഫണ്ട് ഉപയോഗിച്ചുള്ള ഭരണാനുമതിയില്ലാതെയുള്ള വാങ്ങലുകൾ, ഭരണാനുമതിക്കു വിരുദ്ധമായ പർച്ചേസുകൾ, ക്രമവിരുദ്ധമായ ചെലവഴിക്കൽ, സ്റ്റോർ പർച്ചേസ് മാനുവലുകളുടെ ലംഘനം തുടങ്ങിയവയാണു പരിശോധിക്കുന്നത്.
സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പിഎസി പരിശോധിക്കട്ടെയെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചിരുന്നത്. മറ്റൊരു തരത്തിലുള്ള അന്വേഷണത്തിനും തയാറല്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.