കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുടെ മറവിൽ വൻ സാന്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ജില്ല ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക്.
ജില്ലാ കളക്ടർക്കു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറയ്ക്കു കൈമാറുകയും കേസന്വേഷണം അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിനെ ഏൽപ്പിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ പേരു ദുർവിനിയോഗം ചെയ്തു ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ പരിപാടിയിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പണം തട്ടിയെന്നാണു പരാതി. സംഭവത്തിൽ പ്രാഥമികാന്വേഷണം ആരംഭിച്ചു. സാന്പത്തിക ക്രമക്കേട് തെളിഞ്ഞാൽ മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക.
സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ തർക്കം രൂക്ഷമായിരുന്നു. പരിപാടിയുടെ സംഘാടകർക്കെതിരേ ഹൈബി ഈഡൻ എംപിയും തെളിവു സഹിതം രംഗത്തു വന്നിരുന്നു.
"കരുണ' സംഗീത പരിപാടി ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാൻ നടത്തിയതല്ലെന്നായിരുന്നു സംഘാടകൻകൂടിയായ സംവിധായകൻ ആഷിഖ് അബു ആദ്യം പ്രതികരിച്ചത്.
എന്നാൽ, ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാൻ നടത്തുന്ന പരിപാടിയാണെന്നും അതിനാൽ സൗജന്യമായി വേദി വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം അധികൃതർക്കു സംഘാടകർ നൽകിയ കത്ത് ഹൈബി ഈഡൻ പുറത്തുവിട്ടതോടെ വാദം പൊളിഞ്ഞു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നു വ്യക്തമാക്കി ജില്ലാ കളക്ടർ എസ്.സുഹാസ് കരുണ സംഗീത പരിപാടിയുടെ സംഘാടകനായ ബിജിപാലിനു കത്തയയ്ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ദുരിതാശ്വാസ നിധിയിലേക്കു വാഗ്ദാനം ചെയ്ത പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ടു കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിന്റെ സ്റ്റേഡിയം അധികൃതർ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അയച്ച കത്തു പുറത്തുവന്നു. ഒരുമാസം മുന്പ് അയച്ച കത്താണ് ഇപ്പോൾ പുറത്തായത്. എന്നാൽ, ഈ കത്തിനു ഫൗണ്ടേഷൻ യാതൊരുവിധ മറുപടിയും നൽകിയിട്ടില്ലെന്നു സ്പോർട്സ് സെന്റർ അധികൃതർ വ്യക്തമാക്കി.
വാടക ഈടാക്കി സ്റ്റേഡിയം വിട്ടുകൊടുക്കാനാണു കടവന്ത്ര ഇൻഡോർ സ്റ്റേഡിയം നടത്തിപ്പുകാരായ റീജണൽ സ്പോർട്സ് സെന്റർ തീരുമാനിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് കണ്ടെത്താനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇതിനായി സ്റ്റേഡിയം അനുവദിക്കണമെന്നും മ്യൂസിക് ഫൗണ്ടേഷൻ കത്തു നൽകിയതോടെ സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകുകയായിരുന്നു. എന്നാൽ, മേള നടത്തി രണ്ടു മാസം കഴിഞ്ഞിട്ടും പണം നൽകിയില്ലെന്നു വ്യക്തമായതോടെയാണ് ജനുവരി മൂന്നിന് അടിയന്തരമായി ദുരിതാശ്വാസനിധിയിലേക്കു പണം നൽകാൻ ആവശ്യപ്പെട്ടു കത്ത് നൽകിയത്.
ജില്ലാ കളക്ടർക്കു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറയ്ക്കു കൈമാറുകയും കേസന്വേഷണം അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിനെ ഏൽപ്പിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ പേരു ദുർവിനിയോഗം ചെയ്തു ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ പരിപാടിയിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പണം തട്ടിയെന്നാണു പരാതി. സംഭവത്തിൽ പ്രാഥമികാന്വേഷണം ആരംഭിച്ചു. സാന്പത്തിക ക്രമക്കേട് തെളിഞ്ഞാൽ മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക.
സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ തർക്കം രൂക്ഷമായിരുന്നു. പരിപാടിയുടെ സംഘാടകർക്കെതിരേ ഹൈബി ഈഡൻ എംപിയും തെളിവു സഹിതം രംഗത്തു വന്നിരുന്നു.
"കരുണ' സംഗീത പരിപാടി ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാൻ നടത്തിയതല്ലെന്നായിരുന്നു സംഘാടകൻകൂടിയായ സംവിധായകൻ ആഷിഖ് അബു ആദ്യം പ്രതികരിച്ചത്.
എന്നാൽ, ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാൻ നടത്തുന്ന പരിപാടിയാണെന്നും അതിനാൽ സൗജന്യമായി വേദി വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം അധികൃതർക്കു സംഘാടകർ നൽകിയ കത്ത് ഹൈബി ഈഡൻ പുറത്തുവിട്ടതോടെ വാദം പൊളിഞ്ഞു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നു വ്യക്തമാക്കി ജില്ലാ കളക്ടർ എസ്.സുഹാസ് കരുണ സംഗീത പരിപാടിയുടെ സംഘാടകനായ ബിജിപാലിനു കത്തയയ്ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ദുരിതാശ്വാസ നിധിയിലേക്കു വാഗ്ദാനം ചെയ്ത പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ടു കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിന്റെ സ്റ്റേഡിയം അധികൃതർ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അയച്ച കത്തു പുറത്തുവന്നു. ഒരുമാസം മുന്പ് അയച്ച കത്താണ് ഇപ്പോൾ പുറത്തായത്. എന്നാൽ, ഈ കത്തിനു ഫൗണ്ടേഷൻ യാതൊരുവിധ മറുപടിയും നൽകിയിട്ടില്ലെന്നു സ്പോർട്സ് സെന്റർ അധികൃതർ വ്യക്തമാക്കി.
വാടക ഈടാക്കി സ്റ്റേഡിയം വിട്ടുകൊടുക്കാനാണു കടവന്ത്ര ഇൻഡോർ സ്റ്റേഡിയം നടത്തിപ്പുകാരായ റീജണൽ സ്പോർട്സ് സെന്റർ തീരുമാനിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് കണ്ടെത്താനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇതിനായി സ്റ്റേഡിയം അനുവദിക്കണമെന്നും മ്യൂസിക് ഫൗണ്ടേഷൻ കത്തു നൽകിയതോടെ സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകുകയായിരുന്നു. എന്നാൽ, മേള നടത്തി രണ്ടു മാസം കഴിഞ്ഞിട്ടും പണം നൽകിയില്ലെന്നു വ്യക്തമായതോടെയാണ് ജനുവരി മൂന്നിന് അടിയന്തരമായി ദുരിതാശ്വാസനിധിയിലേക്കു പണം നൽകാൻ ആവശ്യപ്പെട്ടു കത്ത് നൽകിയത്.