തിരുവനന്തപുരം: പരാതിക്കാരൻ തന്നെപരാതി പിൻവലിച്ചതോടെ ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ടു പതിറ്റാണ്ടായി നടന്നുവന്ന കേസിന് അവസാനമായി. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന പരാതിക്കാരൻ നന്പി നാരായണൻ ഉപാധികളില്ലാതെ പരാതി പിൻവലിച്ചതോടെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ സബ് ജഡ്ജിയുടെ കോടതി കേസ് അവസാനിപ്പിക്കാൻ സമ്മതിച്ചത്.
സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരമായ 1.30 കോടി രൂപ സ്വീകരിച്ചുകൊണ്ട് കേസ് അവസാനിപ്പിക്കുന്നു എന്നാണ് നന്പി നാരായണൻ കോടതിയെ അറിയിച്ചത്. കേന്ദ്ര സർക്കാരും സിബി മാത്യു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എതിർകക്ഷികളായുള്ള കേസിലാണ് സംസ്ഥാന സർക്കാരുമായി മാത്രം കോടതിക്കു വെളിയിൽ ഒത്തുതീർപ്പുണ്ടാക്കി കേസ് അവസാനിപ്പിച്ചത്. സർക്കാർ നഷ്ടപരിഹാരം നൽകാമെന്നു സമ്മതിച്ചതിനാൽ എതിർകക്ഷികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ പാടില്ലെന്നും ആർക്കെതിരേയും വകുപ്പുതല നടപടികൾ പാടില്ലെന്നും വിധിയിൽ പറയുന്നുണ്ട്.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങി സർക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥരെയും കേന്ദ്ര സർക്കാരിനെയും കേസിൽ എതിർകക്ഷികളാക്കിയിരുന്നു. കൂടാതെ കേസ് അന്വേഷിച്ച കേരള പോലീസിലെ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ടി.പി. സെൻകുമാർ, എസ്. വിജയൻ, ജോഗേഷ്, ഐബി ഉദ്യോഗസ്ഥരായിരുന്ന ആർ.ബി. ശ്രീകുമാർ, മാത്യു ജോണ് എന്നിവരെയും എതിർകക്ഷികളാക്കിയിരുന്നു. ഇവർ തെറ്റായി കേസിൽ കുടുക്കിയെന്നും ഇവർക്കെതിരേ നടപടി വേണമെന്നുമായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. 2003 ൽ സമർപ്പിച്ച ഈ കേസിൽ തെളിവെടുപ്പ് 2011 ൽ പൂർത്തിയായിരുന്നു. എന്നാൽ വാദം തുടങ്ങാൻ തയാറാകാതെ കേസ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
കേസിന്റെ നടപടികൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ എന്തിന് കോടതിക്കു വെളിയിൽ ഒത്തുതീർപ്പിനു ശ്രമിച്ചു എന്ന സംശയം ഉയരുകയാണ്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ഒത്തുതീർപ്പ് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സർക്കാർ നിയോഗിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ 27 നാണ് 1.30 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്നു കാണിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. തെറ്റായി കേസിൽ കുടുക്കി പീഡിപ്പിച്ചു എന്ന പരാതിയിലും തീർപ്പിനു നിൽക്കാതെ കേസ് അവസാനിപ്പിച്ചതും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഒത്തുതീർപ്പു സംബന്ധിച്ച് കേസിൽ കക്ഷിയായ കേന്ദ്രസർക്കാരിനോട് സംസ്ഥാനസർക്കാർ അഭിപ്രായം ആരാഞ്ഞതായി അറിയില്ല.
സ്വന്തം നിലയിൽ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതോടെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നു നഷ്ടപരിഹാരത്തുക ഈടാക്കാൻ സാധിക്കുകയുമില്ല. അതു പാടില്ലെന്ന് കോടതിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഫലത്തിൽ സർക്കാർ ഖജനാവിൽ നിന്ന് നഷ്ടപരിഹാരം നൽകണം. നേരത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിധി പ്രകാരം 10 ലക്ഷം രൂപയും നന്പി നാരായണന് നഷ്ടപരിഹാരം നൽകിയിരുന്നു.
സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരമായ 1.30 കോടി രൂപ സ്വീകരിച്ചുകൊണ്ട് കേസ് അവസാനിപ്പിക്കുന്നു എന്നാണ് നന്പി നാരായണൻ കോടതിയെ അറിയിച്ചത്. കേന്ദ്ര സർക്കാരും സിബി മാത്യു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എതിർകക്ഷികളായുള്ള കേസിലാണ് സംസ്ഥാന സർക്കാരുമായി മാത്രം കോടതിക്കു വെളിയിൽ ഒത്തുതീർപ്പുണ്ടാക്കി കേസ് അവസാനിപ്പിച്ചത്. സർക്കാർ നഷ്ടപരിഹാരം നൽകാമെന്നു സമ്മതിച്ചതിനാൽ എതിർകക്ഷികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ പാടില്ലെന്നും ആർക്കെതിരേയും വകുപ്പുതല നടപടികൾ പാടില്ലെന്നും വിധിയിൽ പറയുന്നുണ്ട്.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങി സർക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥരെയും കേന്ദ്ര സർക്കാരിനെയും കേസിൽ എതിർകക്ഷികളാക്കിയിരുന്നു. കൂടാതെ കേസ് അന്വേഷിച്ച കേരള പോലീസിലെ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ടി.പി. സെൻകുമാർ, എസ്. വിജയൻ, ജോഗേഷ്, ഐബി ഉദ്യോഗസ്ഥരായിരുന്ന ആർ.ബി. ശ്രീകുമാർ, മാത്യു ജോണ് എന്നിവരെയും എതിർകക്ഷികളാക്കിയിരുന്നു. ഇവർ തെറ്റായി കേസിൽ കുടുക്കിയെന്നും ഇവർക്കെതിരേ നടപടി വേണമെന്നുമായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. 2003 ൽ സമർപ്പിച്ച ഈ കേസിൽ തെളിവെടുപ്പ് 2011 ൽ പൂർത്തിയായിരുന്നു. എന്നാൽ വാദം തുടങ്ങാൻ തയാറാകാതെ കേസ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
കേസിന്റെ നടപടികൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ എന്തിന് കോടതിക്കു വെളിയിൽ ഒത്തുതീർപ്പിനു ശ്രമിച്ചു എന്ന സംശയം ഉയരുകയാണ്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ഒത്തുതീർപ്പ് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സർക്കാർ നിയോഗിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ 27 നാണ് 1.30 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്നു കാണിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. തെറ്റായി കേസിൽ കുടുക്കി പീഡിപ്പിച്ചു എന്ന പരാതിയിലും തീർപ്പിനു നിൽക്കാതെ കേസ് അവസാനിപ്പിച്ചതും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഒത്തുതീർപ്പു സംബന്ധിച്ച് കേസിൽ കക്ഷിയായ കേന്ദ്രസർക്കാരിനോട് സംസ്ഥാനസർക്കാർ അഭിപ്രായം ആരാഞ്ഞതായി അറിയില്ല.
സ്വന്തം നിലയിൽ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതോടെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നു നഷ്ടപരിഹാരത്തുക ഈടാക്കാൻ സാധിക്കുകയുമില്ല. അതു പാടില്ലെന്ന് കോടതിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഫലത്തിൽ സർക്കാർ ഖജനാവിൽ നിന്ന് നഷ്ടപരിഹാരം നൽകണം. നേരത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിധി പ്രകാരം 10 ലക്ഷം രൂപയും നന്പി നാരായണന് നഷ്ടപരിഹാരം നൽകിയിരുന്നു.