തൊടുപുഴ: രാജാവ് ചെയ്ത തെറ്റ് ഭൃത്യൻ അന്വേഷിക്കുമെന്നു പറയുന്നതിൽ ഒരു അർഥവുമില്ലെന്നു പി.ടി. തോമസ് എംഎൽഎ. ഡിജിപിയുടെ അഴിമതി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റസമ്മതമാണെന്നും എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിജിപിയുടെ അഴിമതി ആഭ്യന്തര സെക്രട്ടറി നേരത്തെ അറിഞ്ഞതാണ്.
സിഎജിയുടെ കണ്ടെത്തലിനു മറുപടി കൊടുക്കണം. അതിന് എക്സിറ്റ് മീറ്റിംഗ് ചേരും. സിഎജി കണ്ടെത്തുന്ന ക്രമക്കേട് തിരുത്താനുള്ള അവസാന അവസരമാണിത്. ഈ സമിതിക്കു കണ്ടെത്തി തിരുത്താൻ കഴിയാത്ത തോക്കും തിരയും കാണാതായ സംഭവം ക്രൈംബ്രാഞ്ച് മേധാവി ഒരു നിമിഷം കൊണ്ടു കണ്ടെത്തി എന്നു പറയുന്നത് ദുരൂഹമാണ്. സിഎജി റിപ്പോർട്ടിലെ അഴിമതി സംബന്ധിച്ചു സ്പീക്കർ ഏത് അന്വേഷണ റിപ്പോർട്ടിന്റെ പേരിലാണ് അഭിപ്രായം പറഞ്ഞതെന്നു വ്യക്തമാക്കണം.
ഈ കേസ് സിബിഐയോ ജുഡീഷൽ കമ്മീഷനോ അന്വേഷിക്കണം. സിഎജിയെ കടന്നാക്രമിക്കാനാണു സിപിഎം ശ്രമിക്കുന്നത്. അഴിമതിക്കു കൂട്ടുനിന്ന മുഖ്യമന്ത്രി പ്രശ്നത്തിൽ മൗനം ഭജിക്കുകയാണെന്നും തോമസ് കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ ജോണ് നെടിയപാലയും പങ്കെടുത്തു.
സിഎജിയുടെ കണ്ടെത്തലിനു മറുപടി കൊടുക്കണം. അതിന് എക്സിറ്റ് മീറ്റിംഗ് ചേരും. സിഎജി കണ്ടെത്തുന്ന ക്രമക്കേട് തിരുത്താനുള്ള അവസാന അവസരമാണിത്. ഈ സമിതിക്കു കണ്ടെത്തി തിരുത്താൻ കഴിയാത്ത തോക്കും തിരയും കാണാതായ സംഭവം ക്രൈംബ്രാഞ്ച് മേധാവി ഒരു നിമിഷം കൊണ്ടു കണ്ടെത്തി എന്നു പറയുന്നത് ദുരൂഹമാണ്. സിഎജി റിപ്പോർട്ടിലെ അഴിമതി സംബന്ധിച്ചു സ്പീക്കർ ഏത് അന്വേഷണ റിപ്പോർട്ടിന്റെ പേരിലാണ് അഭിപ്രായം പറഞ്ഞതെന്നു വ്യക്തമാക്കണം.
ഈ കേസ് സിബിഐയോ ജുഡീഷൽ കമ്മീഷനോ അന്വേഷിക്കണം. സിഎജിയെ കടന്നാക്രമിക്കാനാണു സിപിഎം ശ്രമിക്കുന്നത്. അഴിമതിക്കു കൂട്ടുനിന്ന മുഖ്യമന്ത്രി പ്രശ്നത്തിൽ മൗനം ഭജിക്കുകയാണെന്നും തോമസ് കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ ജോണ് നെടിയപാലയും പങ്കെടുത്തു.