തൊടുപുഴ: മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറിയെത്തുടർന്നു പ്രവർത്തനം നിർത്തിവച്ച രണ്ടു ജനറേറ്ററുകളും ഉടൻ പ്രവർത്തനസജ്ജമാകും. ഒരു ജനറേറ്റർ ഈ മാസം അവസാനത്തോടെയും അടുത്തത് മാർച്ച് അവസാനത്തോടെയും പ്രവർത്തനക്ഷമമാകുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ഒരു ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിലാണ്. മറ്റു മൂന്നു ജനറേറ്ററുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
മൂലമറ്റം പവർഹൗസിൽ രണ്ടാഴ്ചത്തെ ഇടവേളയിൽ രണ്ടു പൊട്ടിത്തെറികളുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. മെഷീനറികളുടെ കാലപ്പഴക്കത്തിന്റെ സൂചനകളാണു പൊട്ടിത്തെറിയിലൂടെ വ്യക്തമാകുന്നതെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയായ സിഇഎയെ വിദഗ്ധ പഠനം നടത്താൻ നിയോഗിക്കണമെന്നായിരുന്നു കെഎസ്ഇബി എൻജിനിയേഴ്സ് അസോസിയേഷന്റെ ആവശ്യം.
പവർ ഹൗസിലുണ്ടാകുന്ന തുടർച്ചയായ അപകടങ്ങളിൽ ആശങ്കയറിയിച്ച് മറ്റൊരു തൊഴിലാളി സംഘടനയായ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു. അപകടം കുറയ്ക്കാനും ജീവനക്കാർക്കു ഭയമില്ലാതെ ജോലി ചെയ്യാനുമുള്ള അന്തരീക്ഷം സജ്ജമാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. അനന്തകൃഷ്ണൻ കെഎസ്ഇബി ചെയർമാനു കത്തു നൽകുകയും ചെയ്തു.
സാങ്കേതിക വൈദഗ്ധ്യത്തിന്റെ അഭാവമാണു പ്രശ്നങ്ങളുടെ കാരണമെന്നും അതിനാൽ ഉത്പാദന, പ്രസരണ, വിതരണ മേഖലകളിൽ റിസർച്ച് ആൻഡ് ഡെ വലപ്മെന്റ് വിഭാഗം രൂപീകരിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. 44 വർഷം പൂർത്തിയാകുന്ന ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലെ പൊട്ടിത്തെറികൾ വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
മെഷീനറികളുടെ കാലപ്പഴക്കമാണ് അപകടങ്ങൾക്കു കാരണമെന്നു മന്ത്രി എം.എം. മണി നേരത്തേ സൂചിപ്പിച്ചിരുന്നു.
1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷൻ ചെയ്തത്. കാനഡയിലെ ജനറൽ ഇലക്ട്രിക്കൽസ് കന്പനിയിൽനിന്ന് ഇറക്കുമതി ചെയ്തതാണ് മൂലമറ്റത്തെ ജനറേറ്ററുകൾ.
ഒന്നാംഘട്ടത്തിലെ മൂന്നു ജനറേറ്ററുകളുടെ നവീകരണം നടന്നുവരികയാണ്. നവീകരണം പൂർത്തിയായ രണ്ടാം നന്പർ ജനറേറ്ററിന്റെ എക്സൈറ്റർ കഴിഞ്ഞ മാസം 20നു പൊട്ടിത്തെറിക്കുകയായിരുന്നു.
ഈ മാസം ഒന്നിന് രണ്ടാം ഘട്ടത്തിലെ ആറാം നന്പർ ജനറേറ്ററിന്റെ എൽഎവിടി (ലൈറ്റ്നിംഗ് അറസ്റ്റർ ആൻഡ് വോൾട്ടേജ് ട്രാൻസ്ഫോർമർ) പാനലിലും പൊട്ടിത്തെറിയുണ്ടായി. മൂലമറ്റം പവർഹൗസിൽ എന്തെങ്കിലും തകരാറുണ്ടായാൽ സംസ്ഥാനത്തെ വൈദ്യുതിവിതരണത്തെ സാരമായി ബാധിക്കും.
വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു
തൊടുപുഴ: സംസ്ഥാനത്തു ചൂടു കൂടിയതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. 77.19 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതിൽ 62.484 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് എത്തിച്ചപ്പോൾ 14.714 ദശലക്ഷം യൂണിറ്റ് ഇവിടെ ഉത്പാദിപ്പിച്ചു.
സംസ്ഥാനത്ത് 2,632.69 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത്. ഇതു സംഭരണ ശേഷിയുടെ 64 ശതമാനം വരും. ഇടുക്കിയിൽ 2,370.22 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 144.15 ദശലക്ഷം യൂണിറ്റ് അധിക വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
മൺസൂൺവരെയുള്ള നൂറിലധികം ദിവസങ്ങൾ തരണം ചെയ്യുകയെന്ന വെല്ലുവിളിയും ബോർഡിനു മുന്നിലുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ
മൂലമറ്റം പവർഹൗസിൽ രണ്ടാഴ്ചത്തെ ഇടവേളയിൽ രണ്ടു പൊട്ടിത്തെറികളുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. മെഷീനറികളുടെ കാലപ്പഴക്കത്തിന്റെ സൂചനകളാണു പൊട്ടിത്തെറിയിലൂടെ വ്യക്തമാകുന്നതെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയായ സിഇഎയെ വിദഗ്ധ പഠനം നടത്താൻ നിയോഗിക്കണമെന്നായിരുന്നു കെഎസ്ഇബി എൻജിനിയേഴ്സ് അസോസിയേഷന്റെ ആവശ്യം.
പവർ ഹൗസിലുണ്ടാകുന്ന തുടർച്ചയായ അപകടങ്ങളിൽ ആശങ്കയറിയിച്ച് മറ്റൊരു തൊഴിലാളി സംഘടനയായ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു. അപകടം കുറയ്ക്കാനും ജീവനക്കാർക്കു ഭയമില്ലാതെ ജോലി ചെയ്യാനുമുള്ള അന്തരീക്ഷം സജ്ജമാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. അനന്തകൃഷ്ണൻ കെഎസ്ഇബി ചെയർമാനു കത്തു നൽകുകയും ചെയ്തു.
സാങ്കേതിക വൈദഗ്ധ്യത്തിന്റെ അഭാവമാണു പ്രശ്നങ്ങളുടെ കാരണമെന്നും അതിനാൽ ഉത്പാദന, പ്രസരണ, വിതരണ മേഖലകളിൽ റിസർച്ച് ആൻഡ് ഡെ വലപ്മെന്റ് വിഭാഗം രൂപീകരിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. 44 വർഷം പൂർത്തിയാകുന്ന ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലെ പൊട്ടിത്തെറികൾ വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
മെഷീനറികളുടെ കാലപ്പഴക്കമാണ് അപകടങ്ങൾക്കു കാരണമെന്നു മന്ത്രി എം.എം. മണി നേരത്തേ സൂചിപ്പിച്ചിരുന്നു.
1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷൻ ചെയ്തത്. കാനഡയിലെ ജനറൽ ഇലക്ട്രിക്കൽസ് കന്പനിയിൽനിന്ന് ഇറക്കുമതി ചെയ്തതാണ് മൂലമറ്റത്തെ ജനറേറ്ററുകൾ.
ഒന്നാംഘട്ടത്തിലെ മൂന്നു ജനറേറ്ററുകളുടെ നവീകരണം നടന്നുവരികയാണ്. നവീകരണം പൂർത്തിയായ രണ്ടാം നന്പർ ജനറേറ്ററിന്റെ എക്സൈറ്റർ കഴിഞ്ഞ മാസം 20നു പൊട്ടിത്തെറിക്കുകയായിരുന്നു.
ഈ മാസം ഒന്നിന് രണ്ടാം ഘട്ടത്തിലെ ആറാം നന്പർ ജനറേറ്ററിന്റെ എൽഎവിടി (ലൈറ്റ്നിംഗ് അറസ്റ്റർ ആൻഡ് വോൾട്ടേജ് ട്രാൻസ്ഫോർമർ) പാനലിലും പൊട്ടിത്തെറിയുണ്ടായി. മൂലമറ്റം പവർഹൗസിൽ എന്തെങ്കിലും തകരാറുണ്ടായാൽ സംസ്ഥാനത്തെ വൈദ്യുതിവിതരണത്തെ സാരമായി ബാധിക്കും.
വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു
തൊടുപുഴ: സംസ്ഥാനത്തു ചൂടു കൂടിയതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. 77.19 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതിൽ 62.484 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് എത്തിച്ചപ്പോൾ 14.714 ദശലക്ഷം യൂണിറ്റ് ഇവിടെ ഉത്പാദിപ്പിച്ചു.
സംസ്ഥാനത്ത് 2,632.69 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത്. ഇതു സംഭരണ ശേഷിയുടെ 64 ശതമാനം വരും. ഇടുക്കിയിൽ 2,370.22 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 144.15 ദശലക്ഷം യൂണിറ്റ് അധിക വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
മൺസൂൺവരെയുള്ള നൂറിലധികം ദിവസങ്ങൾ തരണം ചെയ്യുകയെന്ന വെല്ലുവിളിയും ബോർഡിനു മുന്നിലുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ