കോതമംഗലം: വേനൽച്ചൂട് കടുത്തതോടെ കോഴിക്കർഷകർ പ്രതിസന്ധിയിൽ. അന്തരീക്ഷത്തിലെ ഉയർന്ന താപം താങ്ങാനാകാതെ കോഴികൾ കൂട്ടമായി ചത്തൊടുങ്ങുന്നതാണു കർഷകർക്ക് ഇരുട്ടടിയാകുന്നത്. കാർഷികമേഖലയുടെ തകർച്ചയിലും ഇറച്ചിക്കോഴി വളർത്തൽ കർഷകർക്കു വലിയ ആശ്വാസമായിരുന്നു. വളർച്ചയെത്തിയ കോഴിയുടെ ഭാരക്കുറവും കർഷകർക്കു നഷ്ടം വരുത്തുന്നു. കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശ്വാസോഛ്വാസത്തിലൂടെയാണു കോഴികൾ ശരീരത്തിലെ ചൂട് പുറത്തു കളയുന്നത്.
മനുഷ്യശരീരത്തിലേതുപോലെ വിയർപ്പു ഗ്രന്ഥികൾ കോഴികൾക്കില്ല. ധാരാളമായി ശുദ്ധജലം കുടിക്കാൻ കൊടുക്കുകയും പകൽസമയത്തു തീറ്റ നൽകുന്നതു നിയന്ത്രിക്കുകയും ചെയ്താണ് കർഷകർ കോഴികൾക്കു ചൂടിൽനിന്നു സംരക്ഷണം നൽകി വരുന്നത്. ഷെഡിൽ വലിയ ഫാനുകൾ സ്ഥാപിച്ചും താപനിലയിൽ വ്യത്യാസം വരുത്തുന്നു. നിരവധി ഫാമുകളിൽ നൂറുകണക്കിനു കോഴികളാണ് ദിനംപ്രതി ചത്തൊടുങ്ങുന്നത്. ഇതു കർഷകർക്കു വലിയ നഷ്ടം വരുത്തുന്നു. നാലാഴ്ചയിലധികം പ്രായമായ കോഴികളാണു ചൂടുള്ള കാലാവസ്ഥയിൽ കൂടുതലായും ചത്തുവീഴുന്നത്.
ഈ കാലയളവിൽ ഏകദേശം ഒരു കോഴിക്ക് തീറ്റ ഉൾപ്പെടെ 75 രൂപ വരെ ചെലവ് വരും. സ്വന്തമായി ഫാമുകൾ നടത്തുന്ന കർഷകർക്കും കന്പനികൾക്കും ചത്തുപോകുന്ന കോഴികളുടെ എണ്ണം വർധിക്കുന്നതോടെ നഷ്ടവും കൂടും. കമ്മീഷൻ വ്യവസ്ഥയിൽ കോഴികളെ വളർത്തി നൽകുന്ന രീതിയാണ് ഇടത്തരം കർഷകർ അവലംബിക്കുന്നത്. കൂടുതൽ കോഴികൾ ചത്തുപോകുകയും കനത്ത ചൂടുമൂലം കോഴികളുടെ തൂക്കം കുറയുകയും ചെയ്യുന്നത് ഇവരുടെ കമ്മീഷൻ തുകയിലും കുറവുണ്ടാക്കുന്നു. കർഷകർക്കു സബ്സിഡി പോലുള്ള ധനസഹായങ്ങൾ നടപ്പാക്കുകയോ കർഷകർക്ക് ആശ്വാസം ലഭിക്കുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുകയോ ചെയ്യണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
മനുഷ്യശരീരത്തിലേതുപോലെ വിയർപ്പു ഗ്രന്ഥികൾ കോഴികൾക്കില്ല. ധാരാളമായി ശുദ്ധജലം കുടിക്കാൻ കൊടുക്കുകയും പകൽസമയത്തു തീറ്റ നൽകുന്നതു നിയന്ത്രിക്കുകയും ചെയ്താണ് കർഷകർ കോഴികൾക്കു ചൂടിൽനിന്നു സംരക്ഷണം നൽകി വരുന്നത്. ഷെഡിൽ വലിയ ഫാനുകൾ സ്ഥാപിച്ചും താപനിലയിൽ വ്യത്യാസം വരുത്തുന്നു. നിരവധി ഫാമുകളിൽ നൂറുകണക്കിനു കോഴികളാണ് ദിനംപ്രതി ചത്തൊടുങ്ങുന്നത്. ഇതു കർഷകർക്കു വലിയ നഷ്ടം വരുത്തുന്നു. നാലാഴ്ചയിലധികം പ്രായമായ കോഴികളാണു ചൂടുള്ള കാലാവസ്ഥയിൽ കൂടുതലായും ചത്തുവീഴുന്നത്.
ഈ കാലയളവിൽ ഏകദേശം ഒരു കോഴിക്ക് തീറ്റ ഉൾപ്പെടെ 75 രൂപ വരെ ചെലവ് വരും. സ്വന്തമായി ഫാമുകൾ നടത്തുന്ന കർഷകർക്കും കന്പനികൾക്കും ചത്തുപോകുന്ന കോഴികളുടെ എണ്ണം വർധിക്കുന്നതോടെ നഷ്ടവും കൂടും. കമ്മീഷൻ വ്യവസ്ഥയിൽ കോഴികളെ വളർത്തി നൽകുന്ന രീതിയാണ് ഇടത്തരം കർഷകർ അവലംബിക്കുന്നത്. കൂടുതൽ കോഴികൾ ചത്തുപോകുകയും കനത്ത ചൂടുമൂലം കോഴികളുടെ തൂക്കം കുറയുകയും ചെയ്യുന്നത് ഇവരുടെ കമ്മീഷൻ തുകയിലും കുറവുണ്ടാക്കുന്നു. കർഷകർക്കു സബ്സിഡി പോലുള്ള ധനസഹായങ്ങൾ നടപ്പാക്കുകയോ കർഷകർക്ക് ആശ്വാസം ലഭിക്കുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുകയോ ചെയ്യണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.