വടക്കാഞ്ചേരി: നാടിനെ ഞെട്ടിച്ച കൊറ്റന്പത്തൂർ ദുരന്തത്തിൽ വെന്തുമരിച്ച കൊടുന്പ് സ്വദേശികൾക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
താത്കാലിക വാച്ചർമാരായ കുമരനെല്ലൂർ കൊടുന്പ് എടമലപ്പടി കുഞ്ഞയ്യപ്പന്റെ മകൻ വേലായുധൻ (63), വട്ടപ്പറന്പിൽ ശങ്കരൻ (50) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് ഇരുവരുടെയും സംസ്കാരം പള്ളം പുണ്യതീരത്തു നടത്തി.
വനമേഖലയിലുണ്ടായ കാട്ടുതീയണയ്ക്കുന്നതിനിടെ പ്രാണൻ വെടിഞ്ഞ ഇവർക്കു നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർ വസതികളിലെത്തി അന്ത്യോപചാരമർപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, യു.ആർ. പ്രദീപ് എംഎൽഎ തുടങ്ങി നാനാ തുറകളിൽനിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
താത്കാലിക വാച്ചർമാരായ കുമരനെല്ലൂർ കൊടുന്പ് എടമലപ്പടി കുഞ്ഞയ്യപ്പന്റെ മകൻ വേലായുധൻ (63), വട്ടപ്പറന്പിൽ ശങ്കരൻ (50) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് ഇരുവരുടെയും സംസ്കാരം പള്ളം പുണ്യതീരത്തു നടത്തി.
വനമേഖലയിലുണ്ടായ കാട്ടുതീയണയ്ക്കുന്നതിനിടെ പ്രാണൻ വെടിഞ്ഞ ഇവർക്കു നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർ വസതികളിലെത്തി അന്ത്യോപചാരമർപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, യു.ആർ. പ്രദീപ് എംഎൽഎ തുടങ്ങി നാനാ തുറകളിൽനിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.