കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ കരുണ സംഗീത പരിപാടി ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാൻ നടത്തിയതല്ലെന്ന സംവിധായകൻ ആഷിഖ് അബുവിന്റെ വാദം പൊളിച്ചുകൊണ്ടു ഹൈബി ഈഡൻ എംപി രംഗത്ത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കണ്ടെത്താൻ നടത്തുന്ന പരിപാടിക്ക് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘാടകൻ കൂടിയായ സംഗീത സംവിധായകൻ ബിജിപാൽ നൽകിയ കത്ത് പുറത്തുവന്നതോടെയാണു സംഭവം പുതിയ വിവാദത്തിലേക്കു കടന്നിരിക്കുന്നത്. ഒക്ടോബർ 16 ന് ബിജിപാൽ നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണെന്നു പറഞ്ഞിട്ടുണ്ടെന്നും അതുപ്രകാരം ആഷിഖ് അബുവിന്റെ വാദം പച്ചക്കള്ളമാണെന്നു വ്യക്തമായെന്നും ഹൈബി ഈഡൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കത്തിന്റെ പകർപ്പും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ കരുണയെന്നു പേരിട്ടു നടത്തിയ സംഗീത പരിപാടി തട്ടിപ്പായിരുന്നുവെന്നു ഹൈബി ഈഡൻ കഴിഞ്ഞദിവസം പോസ്റ്റിട്ടിരുന്നു.
എന്നാൽ, ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാനായി നടത്തിയ പരിപാടിയല്ലെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാൻ ഫൗണ്ടേഷൻ പിന്നീടു തീരുമാനിക്കുകയായിരുന്നുവെന്നും ആഷിഖ് അബു ഇതിനു മറുപടിയായി കുറിച്ചിരുന്നു.
പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തെന്നു ചൂണ്ടിക്കാട്ടി പുറത്തുവിട്ട ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി 2020 ഫെബ്രുവരി 14 ആണ്. ആരോപണങ്ങളുണ്ടായതിനെത്തുടർന്നാണ് ഫണ്ട് കൈമാറിയതെന്ന് ഇതിൽനിന്നു വ്യക്തം. ആഷിഖ് അബു മറുപടിയിൽ പറയുന്നത് റീജണൽ സ്പോർട്സ് സെന്റർ തങ്ങളുടെ ആവശ്യം ’സ്നേഹപൂർവം അംഗീകരിച്ചു’ എന്നാണ്. എന്നാൽ അപേക്ഷ ആർഎസ്സി കൗണ്സിൽ പല തവണ നിരാകരിക്കുകയും തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു സമ്മർദമുണ്ടായതോടെ അനുവദിക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
ബിജിപാലിന്റെ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണെന്നു വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിനു ശേഷം പണം കൊടുത്തു തലയൂരിയ എം.എം. മണിയുടെ ശിഷ്യർക്കു പുതുമയല്ല ഇതെന്നും ഹൈബി വിമർശിക്കുന്നു. അതേസമയം, താൻ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നു വ്യക്തമാക്കി ജില്ലാ കളക്ടർ എസ്. സുഹാസ് ബിജിപാലിനു കത്തയച്ചു. അനുവാദമില്ലാതെ തന്റെ പേര് ദുരുപയോഗം ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നു കളക്ടർ മുന്നറിയിപ്പും നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കണ്ടെത്താൻ നടത്തുന്ന പരിപാടിക്ക് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘാടകൻ കൂടിയായ സംഗീത സംവിധായകൻ ബിജിപാൽ നൽകിയ കത്ത് പുറത്തുവന്നതോടെയാണു സംഭവം പുതിയ വിവാദത്തിലേക്കു കടന്നിരിക്കുന്നത്. ഒക്ടോബർ 16 ന് ബിജിപാൽ നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണെന്നു പറഞ്ഞിട്ടുണ്ടെന്നും അതുപ്രകാരം ആഷിഖ് അബുവിന്റെ വാദം പച്ചക്കള്ളമാണെന്നു വ്യക്തമായെന്നും ഹൈബി ഈഡൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കത്തിന്റെ പകർപ്പും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ കരുണയെന്നു പേരിട്ടു നടത്തിയ സംഗീത പരിപാടി തട്ടിപ്പായിരുന്നുവെന്നു ഹൈബി ഈഡൻ കഴിഞ്ഞദിവസം പോസ്റ്റിട്ടിരുന്നു.
എന്നാൽ, ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാനായി നടത്തിയ പരിപാടിയല്ലെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാൻ ഫൗണ്ടേഷൻ പിന്നീടു തീരുമാനിക്കുകയായിരുന്നുവെന്നും ആഷിഖ് അബു ഇതിനു മറുപടിയായി കുറിച്ചിരുന്നു.
പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തെന്നു ചൂണ്ടിക്കാട്ടി പുറത്തുവിട്ട ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി 2020 ഫെബ്രുവരി 14 ആണ്. ആരോപണങ്ങളുണ്ടായതിനെത്തുടർന്നാണ് ഫണ്ട് കൈമാറിയതെന്ന് ഇതിൽനിന്നു വ്യക്തം. ആഷിഖ് അബു മറുപടിയിൽ പറയുന്നത് റീജണൽ സ്പോർട്സ് സെന്റർ തങ്ങളുടെ ആവശ്യം ’സ്നേഹപൂർവം അംഗീകരിച്ചു’ എന്നാണ്. എന്നാൽ അപേക്ഷ ആർഎസ്സി കൗണ്സിൽ പല തവണ നിരാകരിക്കുകയും തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു സമ്മർദമുണ്ടായതോടെ അനുവദിക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
ബിജിപാലിന്റെ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണെന്നു വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിനു ശേഷം പണം കൊടുത്തു തലയൂരിയ എം.എം. മണിയുടെ ശിഷ്യർക്കു പുതുമയല്ല ഇതെന്നും ഹൈബി വിമർശിക്കുന്നു. അതേസമയം, താൻ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നു വ്യക്തമാക്കി ജില്ലാ കളക്ടർ എസ്. സുഹാസ് ബിജിപാലിനു കത്തയച്ചു. അനുവാദമില്ലാതെ തന്റെ പേര് ദുരുപയോഗം ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നു കളക്ടർ മുന്നറിയിപ്പും നൽകി.