അടിമാലി: മൂന്നാർ പോതമേട്ടിൽ ജീപ്പ് നിയന്ത്രണംവിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആതിരപ്പള്ളി ചെരിവിൽകലയിൽ രാജേഷ് (30), കൊല്ലം ശൂരനാട് എജി ഭവൻ പുഷ്പാംഗദൻ (62) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55), കോട്ടയം പാന്പാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലാർ ടണൽ നിർമാണത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച രാത്രിയാണ് അപകടം. അപകടം നടന്നു മണിക്കൂറുകൾക്കു ശേഷമാണു സംഭവം പുറംലോകമറിഞ്ഞത്. രാത്രി 12-ഓടെ ഇതുവഴി പോയ ആളുകൾ കൊക്കയിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് വെട്ടം കണ്ടു മൂന്നാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും വളരെ ദുർഘടമായ പ്രദേശമായതിനാൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ താമസമുണ്ടായി. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
രവിയാണ് മരിച്ച രാജേഷിന്റെ പിതാവ്. മാതാവ്: ഗിരിജ.
ആനന്ദവല്ലിയാണ് പുഷ്പാംഗദന്റെ ഭാര്യ. മക്കൾ: ഗിരീഷ് (ജവാൻ നാഗാലാൻഡ്), അനിഷ് കുമാർ (ഫെഡറൽ ബാങ്ക് അസി. മാനേജർ കലയപുരം, കൊട്ടാരക്കര). മരുമക്കൾ: ഡാലിയ, അശ്വതി.
ഞായറാഴ്ച രാത്രിയാണ് അപകടം. അപകടം നടന്നു മണിക്കൂറുകൾക്കു ശേഷമാണു സംഭവം പുറംലോകമറിഞ്ഞത്. രാത്രി 12-ഓടെ ഇതുവഴി പോയ ആളുകൾ കൊക്കയിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് വെട്ടം കണ്ടു മൂന്നാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും വളരെ ദുർഘടമായ പ്രദേശമായതിനാൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ താമസമുണ്ടായി. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
രവിയാണ് മരിച്ച രാജേഷിന്റെ പിതാവ്. മാതാവ്: ഗിരിജ.
ആനന്ദവല്ലിയാണ് പുഷ്പാംഗദന്റെ ഭാര്യ. മക്കൾ: ഗിരീഷ് (ജവാൻ നാഗാലാൻഡ്), അനിഷ് കുമാർ (ഫെഡറൽ ബാങ്ക് അസി. മാനേജർ കലയപുരം, കൊട്ടാരക്കര). മരുമക്കൾ: ഡാലിയ, അശ്വതി.