കൊച്ചി: കാരിത്താസ് ഇന്ത്യയുടെ മുന്‍ അസി. എക്സിക്യൂട്ടിവ് ഡയറക്ടറും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുന്‍ ഉപദേഷ്ടാവുമായ ചേര്‍ത്തല നെടുമ്പ്രക്കാട്ട് കോയിക്കര തുരുത്തിക്കാട്ട് ഡോ. ജോസഫ് പി. ജോണ്‍ (പാപ്പച്ചന് - 85) നിര്യാതനായി.
സംസ്കാരം ഇന്നു 2.30ന് ആലപ്പാട്ട് നഗർ വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം തൃക്കാക്കര വിജോഭവന് സെമിത്തേരിയില്‍. ആറു പതിറ്റാണ്ടോളം ശാസ്ത്ര- സാങ്കേതിക, സാമൂഹികരംഗത്തു സേവനമനുഷ്ഠിച്ചു. രാജ്യാന്തര തലത്തില്‍ 22ഓളം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 10 ലേഖനങ്ങള്‍ ശാസ്ത്രസാങ്കേതിക വിദ്യ എപ്രകാരം സാമൂഹിക ഉന്നതിക്ക് പ്രയോജനപ്പെടുത്താം എന്ന വിഷയത്തിലാണ്.
ആക്ഷന്‍ ഫോര്‍ ഫുഡ് പ്രൊഡക്ഷനില്‍ പ്രോഗ്രാം ഡയറക്ടറുമായിരിക്കേ ഇന്ത്യയില്‍ ശാസ്ത്രസാങ്കേതിക വ്യവസായ സംരംഭക പാര്‍ക്ക് ആരംഭിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 1995 ഏപ്രിലില്‍ മുതല്‍ അഞ്ചുവര്‍ഷമാണ് കാരിത്താസ് ഇന്ത്യയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചത്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോസഫ് പി. ജോണ്‍, മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ഡോക്ടറേറ്റും ഏറ്റവും മികച്ച ഗവേഷണ പഠനത്തിനുള്ള ആന്ധ്ര സര്‍വകലാശാലയുടെ മെഡലും നേടി. നോവല്‍ റിംഗ് എന്‍ലാര്‍ജ്മെന്റ് ഗവേഷണത്തിന് സി.വി. രാമന് സ്മാരക സ്വര്‍ണമെഡല്‍ ലഭിച്ചു. ഭാര്യ: ഐക്കരേട്ട് പാലാകുന്നേല്‍ വള്ളാട്ട് ഡോ. സെലിന്, ഡല്‍ഹി മൗലാന ആസാദ് മെഡിക്കല്‍ കോളജ് റിട്ട. പ്രഫസര്‍ ആണ്. മക്കള്‍: ലിസല്‍ (ഡല്‍ഹി), മരിയ (ഓസ്ട്രേലിയ). മരുമക്കള്‍: ജോര്‍ജ് കുര്യന് കല്ലോലില്‍, സുമോദ് ഏബ്രഹാം കുഴിഅടിത്തറയില് കാരുവള്ളി.
സംസ്കാരം ഇന്നു 2.30ന് ആലപ്പാട്ട് നഗർ വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം തൃക്കാക്കര വിജോഭവന് സെമിത്തേരിയില്‍. ആറു പതിറ്റാണ്ടോളം ശാസ്ത്ര- സാങ്കേതിക, സാമൂഹികരംഗത്തു സേവനമനുഷ്ഠിച്ചു. രാജ്യാന്തര തലത്തില്‍ 22ഓളം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 10 ലേഖനങ്ങള്‍ ശാസ്ത്രസാങ്കേതിക വിദ്യ എപ്രകാരം സാമൂഹിക ഉന്നതിക്ക് പ്രയോജനപ്പെടുത്താം എന്ന വിഷയത്തിലാണ്.
ആക്ഷന്‍ ഫോര്‍ ഫുഡ് പ്രൊഡക്ഷനില്‍ പ്രോഗ്രാം ഡയറക്ടറുമായിരിക്കേ ഇന്ത്യയില്‍ ശാസ്ത്രസാങ്കേതിക വ്യവസായ സംരംഭക പാര്‍ക്ക് ആരംഭിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 1995 ഏപ്രിലില്‍ മുതല്‍ അഞ്ചുവര്‍ഷമാണ് കാരിത്താസ് ഇന്ത്യയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചത്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോസഫ് പി. ജോണ്‍, മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ഡോക്ടറേറ്റും ഏറ്റവും മികച്ച ഗവേഷണ പഠനത്തിനുള്ള ആന്ധ്ര സര്‍വകലാശാലയുടെ മെഡലും നേടി. നോവല്‍ റിംഗ് എന്‍ലാര്‍ജ്മെന്റ് ഗവേഷണത്തിന് സി.വി. രാമന് സ്മാരക സ്വര്‍ണമെഡല്‍ ലഭിച്ചു. ഭാര്യ: ഐക്കരേട്ട് പാലാകുന്നേല്‍ വള്ളാട്ട് ഡോ. സെലിന്, ഡല്‍ഹി മൗലാന ആസാദ് മെഡിക്കല്‍ കോളജ് റിട്ട. പ്രഫസര്‍ ആണ്. മക്കള്‍: ലിസല്‍ (ഡല്‍ഹി), മരിയ (ഓസ്ട്രേലിയ). മരുമക്കള്‍: ജോര്‍ജ് കുര്യന് കല്ലോലില്‍, സുമോദ് ഏബ്രഹാം കുഴിഅടിത്തറയില് കാരുവള്ളി.