പെരുമ്പാവൂർ: അമ്മയ്ക്കു പിന്നാലെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറു വയസുകാരിയും മരണത്തിനു കീഴടങ്ങി. ഒക്കൽ ആന്റോപുരം പള്ളിക്കാരൻ വീട്ടിൽ സെബിയുടെ മകൾ ദിയ ആണ് മരിച്ചത്.
ഗ്യാസ് സിലിണ്ടറിൽനിന്നു തീ പടർന്നു പൊള്ളലേറ്റ് സെബിയുടെ ഭാര്യ നിമ്മി (34) ചികിത്സയിലിരിക്കെ കഴിഞ്ഞ ഏഴിനു മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി 10.30 ഓടെയായിരുന്നു അപകടം. പൊള്ളലേറ്റ മൂത്ത മകൾ ഡെല്ല (എട്ട്) കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരെയും ആദ്യം എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയും പിന്നീട് കുട്ടികളെ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
ചികിത്സയിലിരിക്കെ ദിയ ഇന്നലെ രാവിലെ 10 ഓടെ മരിച്ചു. അമ്മയുടെ ദേഹത്തേക്ക് തീ പടരുന്നതു കണ്ട് ഓടിയെത്തി കെട്ടിപ്പിടിച്ച മക്കൾക്കും പൊള്ളലേൽക്കുകയായിരുന്നു. കാലടി സ്റ്റേഷനിലെ പോലീസുകാരനായ സെബി ഡ്യൂട്ടിക്ക് പോയ സമയത്താണ് സംഭവം. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ദിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
ഗ്യാസ് സിലിണ്ടറിൽനിന്നു തീ പടർന്നു പൊള്ളലേറ്റ് സെബിയുടെ ഭാര്യ നിമ്മി (34) ചികിത്സയിലിരിക്കെ കഴിഞ്ഞ ഏഴിനു മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി 10.30 ഓടെയായിരുന്നു അപകടം. പൊള്ളലേറ്റ മൂത്ത മകൾ ഡെല്ല (എട്ട്) കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരെയും ആദ്യം എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയും പിന്നീട് കുട്ടികളെ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
ചികിത്സയിലിരിക്കെ ദിയ ഇന്നലെ രാവിലെ 10 ഓടെ മരിച്ചു. അമ്മയുടെ ദേഹത്തേക്ക് തീ പടരുന്നതു കണ്ട് ഓടിയെത്തി കെട്ടിപ്പിടിച്ച മക്കൾക്കും പൊള്ളലേൽക്കുകയായിരുന്നു. കാലടി സ്റ്റേഷനിലെ പോലീസുകാരനായ സെബി ഡ്യൂട്ടിക്ക് പോയ സമയത്താണ് സംഭവം. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ദിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ നടക്കും.