ചെറുതുരുത്തി: ദേശമംഗലം ഒന്നാം വാർഡിലെ കൊറ്റമ്പത്തൂരിൽ പടർന്ന കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് വാച്ചർമാരായ രണ്ടുപേർ വെന്തുമരിച്ചു. ഒരു ഫോറസ്റ്റ് ജീവനക്കാരനെ പൊള്ളലോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ കെ.യു. ദിവാകരൻ (43), താത്കാലിക ജീവനക്കാരൻ കൊടുമ്പ് എടവണ വളപ്പിൽ വീട്ടിൽ വേലായുധൻ (54) എന്നിവരാണു മരിച്ചത്. കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ ശങ്കരൻ (48) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇദ്ദേഹം താത്കാലിക ജീവനക്കാരനാണ്.
കൊറ്റമ്പത്തൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിനു തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു.
വൈകുന്നേരം നാലോടുകൂടി കാറ്റ് ദിശമാറി വീശിയതോടെ തീയണച്ചുകൊണ്ടിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു രണ്ടുപേർ തീയിൽപ്പെട്ടു മരിച്ചത്. ഇരുപത്തിരണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണു തീയണയ്ക്കാനായി പരിശ്രമിച്ചുകൊണ്ടിരുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ കെ.യു. ദിവാകരൻ (43), താത്കാലിക ജീവനക്കാരൻ കൊടുമ്പ് എടവണ വളപ്പിൽ വീട്ടിൽ വേലായുധൻ (54) എന്നിവരാണു മരിച്ചത്. കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ ശങ്കരൻ (48) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇദ്ദേഹം താത്കാലിക ജീവനക്കാരനാണ്.
കൊറ്റമ്പത്തൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിനു തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു.
വൈകുന്നേരം നാലോടുകൂടി കാറ്റ് ദിശമാറി വീശിയതോടെ തീയണച്ചുകൊണ്ടിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു രണ്ടുപേർ തീയിൽപ്പെട്ടു മരിച്ചത്. ഇരുപത്തിരണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണു തീയണയ്ക്കാനായി പരിശ്രമിച്ചുകൊണ്ടിരുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.