തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടയിൽ രണ്ട് വനപാലകർ മരിച്ച സംഭവത്തിൽ വനംമന്ത്രി കെ.രാജു അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം തുടങ്ങിയ കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും വനം മന്ത്രി അറിയിച്ചു.വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ കെ.യു. ദിവാകരൻ, താത്കാലിക വാച്ചറായ എ.കെ. വേലായുധൻ എന്നിവരാണ് മരിച്ചത് .
ഗുരുതരമായി പരിക്കേറ്റ മറ്റൊരു താത്കാലിക ഫോറസ്റ്റ് വാച്ചർ വി.എ. ശങ്കരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണാനന്തര ചടങ്ങുകൾക്കും ആശുപത്രി ചെലവുകൾക്കുമായി അടിയന്തര ധനസഹായം അനുവദിച്ചതായി മുഖ്യ വനം മേധാവി പി.കെ. കേശവൻ അറിയിച്ചു.
പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച്എൻഎൽ പ്ലാന്റേഷനിൽ ഉച്ചയ്ക്കുണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെയിലാണ് സംഭവം. വനം വകുപ്പിൽ നിന്നു പാട്ടത്തിനെടുത്ത പ്ളാന്റേഷൻ നടത്തിപ്പിന്റെ പൂർണ ചുമതല എച്ച്എൻഎലിനാണ്. വലിയ തോതിൽ പുല്ലും പാഴ്ച്ചെടികളും വളർന്ന് കിടക്കുന്ന പ്രദേശത്ത് കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിലുണ്ടായ ശ്രദ്ധക്കുറവ് ഇന്നലത്തെ ദുരന്തത്തിന് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ വർഷവും ഈ പ്രദേശത്ത് കാട്ടുതീ പടർന്നിരുന്നു.കാട്ടുതീ ഇപ്പോഴും പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണക്കുന്നതിനായി വനംവകുപ്പിന്റെ ഫയർ റെസ് പോണ്ടർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മധ്യമേഖലാ സിസിഎഫ് ദീപക് മിശ്ര, ഡിഎഫ്ഒമാരായ എ.രഞ്ജൻ, എസ്.വി. വിനോദ് ,ത്യാഗരാജൻ, നരേന്ദ്രബാബു, സെൻട്രൽ സർക്കിൾ ടെക്നിക്കൽ അസി. സുർജിത്, വടക്കാഞ്ചേരി റേഞ്ച് ഓഫീസർ ഡൽട്ടോ എൽ. മറോക്കി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഗുരുതരമായി പരിക്കേറ്റ മറ്റൊരു താത്കാലിക ഫോറസ്റ്റ് വാച്ചർ വി.എ. ശങ്കരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണാനന്തര ചടങ്ങുകൾക്കും ആശുപത്രി ചെലവുകൾക്കുമായി അടിയന്തര ധനസഹായം അനുവദിച്ചതായി മുഖ്യ വനം മേധാവി പി.കെ. കേശവൻ അറിയിച്ചു.
പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച്എൻഎൽ പ്ലാന്റേഷനിൽ ഉച്ചയ്ക്കുണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെയിലാണ് സംഭവം. വനം വകുപ്പിൽ നിന്നു പാട്ടത്തിനെടുത്ത പ്ളാന്റേഷൻ നടത്തിപ്പിന്റെ പൂർണ ചുമതല എച്ച്എൻഎലിനാണ്. വലിയ തോതിൽ പുല്ലും പാഴ്ച്ചെടികളും വളർന്ന് കിടക്കുന്ന പ്രദേശത്ത് കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിലുണ്ടായ ശ്രദ്ധക്കുറവ് ഇന്നലത്തെ ദുരന്തത്തിന് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ വർഷവും ഈ പ്രദേശത്ത് കാട്ടുതീ പടർന്നിരുന്നു.കാട്ടുതീ ഇപ്പോഴും പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണക്കുന്നതിനായി വനംവകുപ്പിന്റെ ഫയർ റെസ് പോണ്ടർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മധ്യമേഖലാ സിസിഎഫ് ദീപക് മിശ്ര, ഡിഎഫ്ഒമാരായ എ.രഞ്ജൻ, എസ്.വി. വിനോദ് ,ത്യാഗരാജൻ, നരേന്ദ്രബാബു, സെൻട്രൽ സർക്കിൾ ടെക്നിക്കൽ അസി. സുർജിത്, വടക്കാഞ്ചേരി റേഞ്ച് ഓഫീസർ ഡൽട്ടോ എൽ. മറോക്കി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.