തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർസമരങ്ങളിൽ സഹകരിക്കാൻ മുസ്ലിം ലീഗിനെ ക്ഷണിച്ച് സിപിഎം. ആർഎസ്എസിനെ പോലുള്ള ഹിന്ദു തീവ്രവാദ സംഘടനകൾക്കൊപ്പം എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള മുസ്ലിം തീവ്രവാദത്തേയും തുറന്നുകാട്ടുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും സിപിഎം നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കവേ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമൊഴിച്ച് ആർക്കും യോജിച്ചസമരത്തിൽ അണിചേരാം. ലീഗിനും കോണ്ഗ്രസിനും വരാമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 26നു നടത്തിയ മനുഷ്യ മഹാശൃംഖലയിൽ ഇടതുപക്ഷക്കാരല്ലാത്ത വലിയ വിഭാഗം പങ്കെടുത്തതായി സംസ്ഥാനസമിതി വിലയിരുത്തി. മറ്റ് പാർട്ടികളിൽ പെട്ട മതനിരപേക്ഷബോധമുള്ളവരും മതന്യൂനപക്ഷങ്ങളുമെല്ലാം വലിയതോതിൽ പങ്കാളികളായി. ഈ പരിപാടിക്ക് തുടർച്ച വേണമെന്നതിനാലാണ് മാർച്ച് 23ന് കുറേക്കൂടി ശക്തമായ പ്രചാരണപരിപാടി ആലോചിക്കുന്നത്.
സംസ്ഥാനത്ത് കേന്ദ്രമന്ത്രിമാരടക്കം നേതൃത്വം നൽകി ആർഎസ്എസ് ഗൃഹസന്ദർശനം നടത്തി വർഗീയപ്രചാരണം ശക്തിപ്പെടുത്തുകയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം ഉപയോഗപ്പെടുത്തി ഇസ്ലാം മതത്തിൽപ്പെട്ട മതമൗലികവാദ ശക്തികൾ മറുവശത്തും വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഇത് ആർഎസ്എസിന് എരിതീയിൽ എണ്ണയൊഴിച്ച് കൊടുക്കലാണ്. ഇരുശക്തികളെയും തുറന്നുകാട്ടും.
പൗരത്വ നിയമ ഭേദഗതി അടക്കമുള്ള ഹിന്ദുത്വ അജൻഡ അടിച്ചേല്പിക്കുന്നതിനെതിരേ വിശാലമായ യോജിപ്പുണ്ടാക്കുന്നതിന് സഹായകരമായ നിലപാടല്ല കേരളത്തിലെ കോണ്ഗ്രസ് പാർട്ടിയുടേത്. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണവരെ നയിക്കുന്നത്. ആർഎസ്എസിനെയാണവർ കൂടുതൽ സ്വീകാര്യരായി കാണുന്നത്. എന്നാൽ യുഡിഎഫിനകത്ത് വലിയൊരു വിഭാഗം മതനിരപേക്ഷപാരന്പര്യം പിന്തുടർന്ന് സഹകരിക്കാൻ തയാറായി.
ഇടതുപക്ഷത്തിനൊപ്പം മുൻപു നിന്നിട്ടില്ലാത്ത ഇ.കെ സുന്നി, കാന്തപുരം, മുജാഹിദ്, ചില ക്രൈസ്തവസഭാ വിഭാഗങ്ങൾ എന്നിവരെല്ലാം മനുഷ്യശൃംഖലയോടു സഹകരിച്ചു. അതുകൊണ്ട് അവരെല്ലാം എൽഡിഎഫായി എന്നർഥമില്ല. എല്ലാവരെയും ചേർത്തുള്ള വിശാലവേദിയാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.
എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമൊഴിച്ച് ആർക്കും യോജിച്ചസമരത്തിൽ അണിചേരാം. ലീഗിനും കോണ്ഗ്രസിനും വരാമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 26നു നടത്തിയ മനുഷ്യ മഹാശൃംഖലയിൽ ഇടതുപക്ഷക്കാരല്ലാത്ത വലിയ വിഭാഗം പങ്കെടുത്തതായി സംസ്ഥാനസമിതി വിലയിരുത്തി. മറ്റ് പാർട്ടികളിൽ പെട്ട മതനിരപേക്ഷബോധമുള്ളവരും മതന്യൂനപക്ഷങ്ങളുമെല്ലാം വലിയതോതിൽ പങ്കാളികളായി. ഈ പരിപാടിക്ക് തുടർച്ച വേണമെന്നതിനാലാണ് മാർച്ച് 23ന് കുറേക്കൂടി ശക്തമായ പ്രചാരണപരിപാടി ആലോചിക്കുന്നത്.
സംസ്ഥാനത്ത് കേന്ദ്രമന്ത്രിമാരടക്കം നേതൃത്വം നൽകി ആർഎസ്എസ് ഗൃഹസന്ദർശനം നടത്തി വർഗീയപ്രചാരണം ശക്തിപ്പെടുത്തുകയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം ഉപയോഗപ്പെടുത്തി ഇസ്ലാം മതത്തിൽപ്പെട്ട മതമൗലികവാദ ശക്തികൾ മറുവശത്തും വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഇത് ആർഎസ്എസിന് എരിതീയിൽ എണ്ണയൊഴിച്ച് കൊടുക്കലാണ്. ഇരുശക്തികളെയും തുറന്നുകാട്ടും.
പൗരത്വ നിയമ ഭേദഗതി അടക്കമുള്ള ഹിന്ദുത്വ അജൻഡ അടിച്ചേല്പിക്കുന്നതിനെതിരേ വിശാലമായ യോജിപ്പുണ്ടാക്കുന്നതിന് സഹായകരമായ നിലപാടല്ല കേരളത്തിലെ കോണ്ഗ്രസ് പാർട്ടിയുടേത്. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണവരെ നയിക്കുന്നത്. ആർഎസ്എസിനെയാണവർ കൂടുതൽ സ്വീകാര്യരായി കാണുന്നത്. എന്നാൽ യുഡിഎഫിനകത്ത് വലിയൊരു വിഭാഗം മതനിരപേക്ഷപാരന്പര്യം പിന്തുടർന്ന് സഹകരിക്കാൻ തയാറായി.
ഇടതുപക്ഷത്തിനൊപ്പം മുൻപു നിന്നിട്ടില്ലാത്ത ഇ.കെ സുന്നി, കാന്തപുരം, മുജാഹിദ്, ചില ക്രൈസ്തവസഭാ വിഭാഗങ്ങൾ എന്നിവരെല്ലാം മനുഷ്യശൃംഖലയോടു സഹകരിച്ചു. അതുകൊണ്ട് അവരെല്ലാം എൽഡിഎഫായി എന്നർഥമില്ല. എല്ലാവരെയും ചേർത്തുള്ള വിശാലവേദിയാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.