മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെയും സ്വർണ വേട്ട. ഒളിപ്പിച്ചു കടത്തുകയായിരുന്ന 38,49,555 രൂപ വില വരുന്ന സ്വർണം പിടികൂടി. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ പുള്ളൂരിലെ ഫൈസൽ മുന്നമിൽനിന്നാണ് 947 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഫൈസൽ.
സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘം ഫൈസലിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടികൂടിയ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. പുതുവർഷം തുടങ്ങി ഇതിനകം രണ്ടുകോടിയിലധികം രൂപയുടെ സ്വർണമാണ് ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടികൂടിയത്. ഏഴുപേരിൽ നിന്നായി അഞ്ചര കിലോയിലധികം സ്വർണം ഒന്നര മാസത്തിനുള്ളിൽ പിടികൂടി. സ്വർണത്തിന് പുറമേ ലക്ഷങ്ങൾ വരുന്ന വിദേശ കറൻസിയും പിടികൂടിയിരുന്നു.
സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘം ഫൈസലിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടികൂടിയ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. പുതുവർഷം തുടങ്ങി ഇതിനകം രണ്ടുകോടിയിലധികം രൂപയുടെ സ്വർണമാണ് ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടികൂടിയത്. ഏഴുപേരിൽ നിന്നായി അഞ്ചര കിലോയിലധികം സ്വർണം ഒന്നര മാസത്തിനുള്ളിൽ പിടികൂടി. സ്വർണത്തിന് പുറമേ ലക്ഷങ്ങൾ വരുന്ന വിദേശ കറൻസിയും പിടികൂടിയിരുന്നു.