കായംകുളം:ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാവിലെ പള്ളി സെമിത്തേരിയിൽ പ്രാർഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളും ഓർത്തഡോക്സ് വിശ്വാസികളും തമ്മിലാരംഭിച്ച വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സുജിൻജോസ് (24), അനിയൻ ഫിലിപ്പോസ് (75), കുട്ടിയമ്മ തന്പാൻ (87), രാജു മാത്യു (68), റന്പിൽപീടികയിൽ ഷിനു കുഞ്ഞുമോൻ (27) എന്നിവർക്കാണു പരിക്കേറ്റത്. സുജിൻ ജോസ് ഉൗമയും ബധിരനുമാണ്. പരിക്കേറ്റവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം തടയാനെത്തിയ വിശ്വാസികൾക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നു യാക്കോബായവിഭാഗം ആരോപിച്ചു.
സുജിൻജോസ് (24), അനിയൻ ഫിലിപ്പോസ് (75), കുട്ടിയമ്മ തന്പാൻ (87), രാജു മാത്യു (68), റന്പിൽപീടികയിൽ ഷിനു കുഞ്ഞുമോൻ (27) എന്നിവർക്കാണു പരിക്കേറ്റത്. സുജിൻ ജോസ് ഉൗമയും ബധിരനുമാണ്. പരിക്കേറ്റവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം തടയാനെത്തിയ വിശ്വാസികൾക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നു യാക്കോബായവിഭാഗം ആരോപിച്ചു.