തിരുവനന്തപുരം: പത്തനാപുരം ഭാഗത്തു വച്ചു രക്തഅണലിയുടെ കടിയേറ്റ് അബോധാവസ്ഥയിലായ പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ.
കഴിഞ്ഞ ദിവസമാണു പത്തനാപുരത്ത് ഒരു വീട്ടിൽനിന്ന് അണലിയെ പിടിക്കാനെത്തിയ വാവ സുരേഷിനു കടിയേറ്റത്. പാമ്പിനെ ചാക്കിലാക്കിയ ശേഷം ചിലർ പാമ്പിനെ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈപ്പത്തിയിൽ കടിയേറ്റത്.
ഉടൻ വാവ സുരേഷ് തന്നെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ചു പ്രാഥമിക ചികിത്സ ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് 48 മണിക്കൂർകൂടി കഴിഞ്ഞേ കൃത്യമായി പറയാനാകൂ. ആന്റിവെനം നൽകുന്നുണ്ടെങ്കിലും അതു കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു.
മുറിവുണ്ടായിക്കഴിഞ്ഞാൽ രക്തം കട്ടപിടിക്കാത്ത പ്രശ്നം നിലവിലുണ്ട്. ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്. പലതവണ പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ശരീരത്തിൽ അതിനുള്ള പ്രതിരോധശേഷി ഉള്ളതാണ് വാവ സുരേഷിന്റെ ജീവൻ നിലനിർത്തുന്നത്.
വാവ സുരേഷിനു വളരെ ശ്രദ്ധാപൂർവമാണു ചികിത്സകൾ നൽകുന്നതെന്നും ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണു പത്തനാപുരത്ത് ഒരു വീട്ടിൽനിന്ന് അണലിയെ പിടിക്കാനെത്തിയ വാവ സുരേഷിനു കടിയേറ്റത്. പാമ്പിനെ ചാക്കിലാക്കിയ ശേഷം ചിലർ പാമ്പിനെ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈപ്പത്തിയിൽ കടിയേറ്റത്.
ഉടൻ വാവ സുരേഷ് തന്നെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ചു പ്രാഥമിക ചികിത്സ ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് 48 മണിക്കൂർകൂടി കഴിഞ്ഞേ കൃത്യമായി പറയാനാകൂ. ആന്റിവെനം നൽകുന്നുണ്ടെങ്കിലും അതു കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു.
മുറിവുണ്ടായിക്കഴിഞ്ഞാൽ രക്തം കട്ടപിടിക്കാത്ത പ്രശ്നം നിലവിലുണ്ട്. ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്. പലതവണ പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ശരീരത്തിൽ അതിനുള്ള പ്രതിരോധശേഷി ഉള്ളതാണ് വാവ സുരേഷിന്റെ ജീവൻ നിലനിർത്തുന്നത്.
വാവ സുരേഷിനു വളരെ ശ്രദ്ധാപൂർവമാണു ചികിത്സകൾ നൽകുന്നതെന്നും ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു.