തിരുവനന്തപുരം: ഡിജിപിയായി ലോക്നാഥ് ബഹ്റ അധികാരമേറ്റ ശേഷം സ്റ്റോർപർച്ചേസ് മാനുവൽ, സെൻട്രൽ വിജിലൻസ് കമ്മീഷൻ ഗൈഡ് ലൈൻ എന്നിവ ലംഘിച്ചാണ് പർച്ചേസ് നടത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. പർച്ചേസിന്റെ അടിസ്ഥാന നിയമങ്ങൾ കാറ്റിൽ പറത്തി നഗ്നമായ അഴിമതി നടത്താൻ ആരാണ് ഡിജിപിക്ക് അനുമതി നൽകിയത്. ഈ വാങ്ങിക്കൂട്ടലുകൾക്കു മിക്കവയ്ക്കും സർക്കാർ പിന്നീട് അംഗീകാരം നൽകി. ഇതു കൂട്ടുകച്ചവടത്തിന്റെ തെളിവാണ്.
എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് നിർമിക്കാൻ നീക്കി വച്ച 4.35 കോടി രൂപ സർക്കാർ വകമാറ്റി ഡിജിപിക്കും എഡിജിപിക്കും വില്ലയും ക്യാന്പ് ഹൗസും നിർമിക്കാൻ ചെലവിട്ടു. സർക്കാർ 2017ൽ സപ്ലിമെന്ററി ഗ്രാന്റായി നിയമസഭയിൽ കൊണ്ടുവന്നാണ് ഈ തുക കൈമാറിയത്. ഈ തുകയാണ് വകമാറ്റി വില്ല പണിതത്. വിവിഐപി വാഹനങ്ങൾ ടെൻഡർ വിളിക്കാതെ വാങ്ങിയതിലും അഴിമതിയും നിയമലംഘനവും നടന്നു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ 33 ലക്ഷം രൂപ കരാറുകാരനു നേരത്തെ ഡിജിപി നൽകിയതു കടുത്ത അഴിമതിയാണ്.
ശബരിമലയിലേക്കു സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ വൻ തട്ടിപ്പുനടന്നതായും കണ്ടെത്തിയിട്ടുണ്ട്. കെൽട്രോണിനെ മുൻനിർത്തി കന്പോളവിലയെക്കാൾ ഇരട്ടി വിലയ്ക്കാണ് വാങ്ങിയത്.
1.5 കോടി രൂപയുടെ നഷ്ടമെന്നാണ് സിഎജി പറയുന്നത്. ഡിജിപിയെ സ്ഥാനത്തുനിന്നു മാറ്റാൻ മുഖ്യമന്ത്രി മടിക്കുന്നത് അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടെന്നതിന്റെ തെളിവാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒരു കേസിലെ പ്രതിയെ മന്ത്രി കടകംപള്ളി എങ്ങനെ ഗണ്മാനായി കൊണ്ടുനടക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
സിസിടിവി ഉപയോഗിച്ചുള്ള സുരക്ഷാപദ്ധതിയായ സിംസിൽ വൻ തട്ടിപ്പാണ് പുറത്തുവന്നിട്ടുള്ളത്. ധനവാന്മാർക്ക് മാത്രം പ്രത്യേക സുരക്ഷ നൽകുന്ന പദ്ധതിയാണിത്. അതു തന്നെ ഭരണഘടനാ വിരുദ്ധമാണ്. പക്ഷേ, ഇതിന്റെ മറവിൽ അഴിമതിയും കച്ചവട താത്പര്യവുമാണു പൊടിപൊടിക്കുന്നത്. ഗാലക്സണ് എന്ന കന്പനിക്കു സിംസിന്റെ കരാർ നൽകിയതിലെ മാനദണ്ഡമെന്തന്ന് അറിയാനുള്ള ബാധ്യത ജനങ്ങൾക്കുണ്ട്. 2017 ജൂലൈയിൽ മാത്രം 10 ലക്ഷം രൂപ പേയ്ഡ് അപ് കാപ്പിറ്റലായി ആരംഭിച്ച ഈ കന്പിനിയെ ഇത്ര വലിയ പ്രോജക്ട് ഏല്പിച്ചത് ആരുടെ നിർദേശ പ്രകാരമാണെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് നിർമിക്കാൻ നീക്കി വച്ച 4.35 കോടി രൂപ സർക്കാർ വകമാറ്റി ഡിജിപിക്കും എഡിജിപിക്കും വില്ലയും ക്യാന്പ് ഹൗസും നിർമിക്കാൻ ചെലവിട്ടു. സർക്കാർ 2017ൽ സപ്ലിമെന്ററി ഗ്രാന്റായി നിയമസഭയിൽ കൊണ്ടുവന്നാണ് ഈ തുക കൈമാറിയത്. ഈ തുകയാണ് വകമാറ്റി വില്ല പണിതത്. വിവിഐപി വാഹനങ്ങൾ ടെൻഡർ വിളിക്കാതെ വാങ്ങിയതിലും അഴിമതിയും നിയമലംഘനവും നടന്നു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ 33 ലക്ഷം രൂപ കരാറുകാരനു നേരത്തെ ഡിജിപി നൽകിയതു കടുത്ത അഴിമതിയാണ്.
ശബരിമലയിലേക്കു സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ വൻ തട്ടിപ്പുനടന്നതായും കണ്ടെത്തിയിട്ടുണ്ട്. കെൽട്രോണിനെ മുൻനിർത്തി കന്പോളവിലയെക്കാൾ ഇരട്ടി വിലയ്ക്കാണ് വാങ്ങിയത്.
1.5 കോടി രൂപയുടെ നഷ്ടമെന്നാണ് സിഎജി പറയുന്നത്. ഡിജിപിയെ സ്ഥാനത്തുനിന്നു മാറ്റാൻ മുഖ്യമന്ത്രി മടിക്കുന്നത് അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടെന്നതിന്റെ തെളിവാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒരു കേസിലെ പ്രതിയെ മന്ത്രി കടകംപള്ളി എങ്ങനെ ഗണ്മാനായി കൊണ്ടുനടക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
സിസിടിവി ഉപയോഗിച്ചുള്ള സുരക്ഷാപദ്ധതിയായ സിംസിൽ വൻ തട്ടിപ്പാണ് പുറത്തുവന്നിട്ടുള്ളത്. ധനവാന്മാർക്ക് മാത്രം പ്രത്യേക സുരക്ഷ നൽകുന്ന പദ്ധതിയാണിത്. അതു തന്നെ ഭരണഘടനാ വിരുദ്ധമാണ്. പക്ഷേ, ഇതിന്റെ മറവിൽ അഴിമതിയും കച്ചവട താത്പര്യവുമാണു പൊടിപൊടിക്കുന്നത്. ഗാലക്സണ് എന്ന കന്പനിക്കു സിംസിന്റെ കരാർ നൽകിയതിലെ മാനദണ്ഡമെന്തന്ന് അറിയാനുള്ള ബാധ്യത ജനങ്ങൾക്കുണ്ട്. 2017 ജൂലൈയിൽ മാത്രം 10 ലക്ഷം രൂപ പേയ്ഡ് അപ് കാപ്പിറ്റലായി ആരംഭിച്ച ഈ കന്പിനിയെ ഇത്ര വലിയ പ്രോജക്ട് ഏല്പിച്ചത് ആരുടെ നിർദേശ പ്രകാരമാണെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.