കൊച്ചി: കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിന്റെ നിർമാണം പൂർത്തീകരിച്ച അവസാന സ്ട്രക്ച്ചായ തൈക്കൂടം- പേട്ട റൂട്ടിൽ ഇന്നലെ നടത്തിയ പരീക്ഷണയോട്ടം വിജയകരമായി പൂർത്തീകരിച്ചു. രാവിലെ 7.40 മുതൽ ഒൻപതു വരെ ഒറ്റ ട്രെയിൻ ഉപയോഗിച്ചാണു പരീക്ഷണയോട്ടം നടത്തിയത്. 7.40ന് തൈക്കൂടത്തുനിന്നു പുറപ്പെട്ട ട്രെയിൻ എട്ടോടെ പേട്ടയിലെത്തി. 8.15ന് പേട്ടയിൽനിന്നു തിരിച്ച ട്രെയിൻ ഒൻപതോടെ തൈക്കൂടത്ത് ആദ്യഘട്ട പരീക്ഷണ ഓട്ടം അവസാനിപ്പിച്ചു. ട്രാക്ഷനിലെ വൈദ്യുതി പ്രസരണം അളക്കാനും ട്രാക്കിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനുമായിരുന്നു പരീക്ഷണയോട്ടം നടത്തിയത്.
സിഗ്നലിംഗ് പരിശോധിക്കാനുള്ള ട്രയൽ റണ്‍ ഇന്നലെ രാത്രി വൈകി ആരംഭിച്ചു. ഇന്നു രാത്രിയും ഇതു തുടരും.
തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം മണിക്കൂറിൽ അഞ്ചു കിലോമീറ്റർ മാത്രം വേഗത്തിലാണ് ട്രെയിൻ ഓടിച്ചത്. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിനു സമാനമായ മണൽ ചാക്കുകൾ ട്രെയിനിൽ നിറച്ചിരുന്നു. കൊച്ചി മെട്രോയിലെയും ഡിഎംആർസിയിലെയും ഇലക്ട്രിക്കൽ, ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പരീക്ഷണയോട്ടം വിജയകരമായിരുന്നതായി അധികൃതർ അറിയിച്ചു.
പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി തൈക്കുടം-പേട്ട സെക്ഷനിലെ തേഡ് റെയിലിലും അനുബന്ധ കേബിളുകളിലും ഇന്നലെ പുലർച്ചെ മുതൽ വൈദ്യുതി കടത്തിവിട്ടിരുന്നു. റൂട്ടിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ മാർച്ച് അവസാനത്തോടെ ഈ സെക്ഷനിൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2019 സെപ്റ്റംബറിലാണു മഹാരാജാസ് സ്റ്റേഡിയം - തൈക്കൂടം സെക്ഷൻ ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
സിഗ്നലിംഗ് പരിശോധിക്കാനുള്ള ട്രയൽ റണ്‍ ഇന്നലെ രാത്രി വൈകി ആരംഭിച്ചു. ഇന്നു രാത്രിയും ഇതു തുടരും.
തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം മണിക്കൂറിൽ അഞ്ചു കിലോമീറ്റർ മാത്രം വേഗത്തിലാണ് ട്രെയിൻ ഓടിച്ചത്. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിനു സമാനമായ മണൽ ചാക്കുകൾ ട്രെയിനിൽ നിറച്ചിരുന്നു. കൊച്ചി മെട്രോയിലെയും ഡിഎംആർസിയിലെയും ഇലക്ട്രിക്കൽ, ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പരീക്ഷണയോട്ടം വിജയകരമായിരുന്നതായി അധികൃതർ അറിയിച്ചു.
പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി തൈക്കുടം-പേട്ട സെക്ഷനിലെ തേഡ് റെയിലിലും അനുബന്ധ കേബിളുകളിലും ഇന്നലെ പുലർച്ചെ മുതൽ വൈദ്യുതി കടത്തിവിട്ടിരുന്നു. റൂട്ടിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ മാർച്ച് അവസാനത്തോടെ ഈ സെക്ഷനിൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2019 സെപ്റ്റംബറിലാണു മഹാരാജാസ് സ്റ്റേഡിയം - തൈക്കൂടം സെക്ഷൻ ഗതാഗതത്തിനായി തുറന്നുകൊടുത്തത്.