തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടു മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്നു ചോദ്യം ചെയ്യലിനു ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇന്നലെ രാവിലെ 11 മുതൽ തിരുവനന്തപുരം പൂജപ്പുര വിജിലൻസ് ഓഫീസിലായിരുന്നു മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. ഡിവൈഎസ്പി ശ്യംകുമാർ, എസ്പി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യാവലി തയാറാക്കിയിരുന്നു. വിജിലൻസ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ഇബ്രാഹിം കുഞ്ഞിനോടു ചോദിച്ചു.
മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, കരാർ കന്പനിയായ ആർഡിഎസ് പ്രോജക്ട്സ് ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളുടെയും വിജിലൻസിനു ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ മൂന്നു സെറ്റ് ചോദ്യാവലികളാണ് വിജിലൻസ് തയാറാക്കിയിരുന്നത്. ചോദ്യം ചെയ്യൽ സംബന്ധിച്ച രേഖകൾ അഡ്വക്കറ്റ് ജനറലിന് കൈമാറാനാണു വിജിലൻസ് തീരുമാനം. അതേസമയം, വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ നീങ്ങില്ലെന്നാണു സൂചന.രാവിലെ ചോദ്യം ചെയ്യലിനു ഹാജരായ ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുമെന്നാണു മാധ്യമങ്ങളോടു പ്രതികരിച്ചത്.
പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണത്തിന് കരാർ ലഭിച്ച ആർഡിഎസ് കന്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിനു വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസ് നിലപാട്. ഇതുമായി ബന്ധപ്പെട്ട ഫയൽ നേരത്തെതന്നെ സെക്രട്ടറിയേറ്റിൽനിന്നു വിജിലൻസ് ശേഖരിച്ചിരുന്നു.
വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുർവിനിയോഗം എന്നീ വകുപ്പുകൾ ചുമത്തി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, കിറ്റ്കോ മുൻ എംഡി സുമിത് ഗോയൽ, നിർമാണ കന്പനിയായ ആർബിഡിസികെ ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ നടപടിയെന്നാണു വിജിലൻസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നേരത്തെ കൊച്ചിയിൽ വച്ച് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം ഗവർണറുടെ അനുമതി കിട്ടിയതോടെയാണ് നിയമസഭാ സമ്മേളനത്തിനു ശേഷം ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാൻ വിജിലൻസ് തീരുമാനിച്ചത്.
ഇന്നലെ രാവിലെ 11 മുതൽ തിരുവനന്തപുരം പൂജപ്പുര വിജിലൻസ് ഓഫീസിലായിരുന്നു മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. ഡിവൈഎസ്പി ശ്യംകുമാർ, എസ്പി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യാവലി തയാറാക്കിയിരുന്നു. വിജിലൻസ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ഇബ്രാഹിം കുഞ്ഞിനോടു ചോദിച്ചു.
മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, കരാർ കന്പനിയായ ആർഡിഎസ് പ്രോജക്ട്സ് ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളുടെയും വിജിലൻസിനു ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ മൂന്നു സെറ്റ് ചോദ്യാവലികളാണ് വിജിലൻസ് തയാറാക്കിയിരുന്നത്. ചോദ്യം ചെയ്യൽ സംബന്ധിച്ച രേഖകൾ അഡ്വക്കറ്റ് ജനറലിന് കൈമാറാനാണു വിജിലൻസ് തീരുമാനം. അതേസമയം, വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ നീങ്ങില്ലെന്നാണു സൂചന.രാവിലെ ചോദ്യം ചെയ്യലിനു ഹാജരായ ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുമെന്നാണു മാധ്യമങ്ങളോടു പ്രതികരിച്ചത്.
പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണത്തിന് കരാർ ലഭിച്ച ആർഡിഎസ് കന്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിനു വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസ് നിലപാട്. ഇതുമായി ബന്ധപ്പെട്ട ഫയൽ നേരത്തെതന്നെ സെക്രട്ടറിയേറ്റിൽനിന്നു വിജിലൻസ് ശേഖരിച്ചിരുന്നു.
വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുർവിനിയോഗം എന്നീ വകുപ്പുകൾ ചുമത്തി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, കിറ്റ്കോ മുൻ എംഡി സുമിത് ഗോയൽ, നിർമാണ കന്പനിയായ ആർബിഡിസികെ ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ നടപടിയെന്നാണു വിജിലൻസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നേരത്തെ കൊച്ചിയിൽ വച്ച് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം ഗവർണറുടെ അനുമതി കിട്ടിയതോടെയാണ് നിയമസഭാ സമ്മേളനത്തിനു ശേഷം ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാൻ വിജിലൻസ് തീരുമാനിച്ചത്.