കോഴിക്കോട്: രണ്ടു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍പ്പിന്റെ വക്കില്‍. ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നിവ യുമായി യോജിച്ചു പ്രവര്‍ത്തിക്കാൻ തുടങ്ങിയതോടെയാണ് വിഭാഗീയത രൂക്ഷമായത്. സംസ്ഥാന ഘടകം സഖ്യത്തിനെതിരേ രംഗത്തുണ്ട്.
എന്നാല്‍ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന്റെ തീരുമാനം മുഖവിലക്കെടുത്തിട്ടില്ല. അടുത്ത ദിവസം ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായുള്ള ചര്‍ച്ചയ്ക്ക് ദേശീയ പ്രസിഡന്റ് കേരളത്തിലെത്തുന്നുണ്ട്. 18 ന് ചര്‍ച്ച നടത്താനാണ് നീക്കം. ചര്‍ച്ചയോടു കൂടി ഐഎന്‍എല്‍ പിളരാനാണ് സാധ്യത.
വിവാദം മറനീക്കി പുറത്തു വന്നതോടെ എല്‍ഡിഎഫ് നേതൃത്വം വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന്റെ തീരുമാനം മുഖവിലക്കെടുത്തിട്ടില്ല. അടുത്ത ദിവസം ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായുള്ള ചര്‍ച്ചയ്ക്ക് ദേശീയ പ്രസിഡന്റ് കേരളത്തിലെത്തുന്നുണ്ട്. 18 ന് ചര്‍ച്ച നടത്താനാണ് നീക്കം. ചര്‍ച്ചയോടു കൂടി ഐഎന്‍എല്‍ പിളരാനാണ് സാധ്യത.
വിവാദം മറനീക്കി പുറത്തു വന്നതോടെ എല്‍ഡിഎഫ് നേതൃത്വം വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.