തിരുവനന്തപുരം: അനധികൃത സ്വത്തു സന്പാദനത്തിന് മുൻ മന്ത്രിയും തിരുവനന്തപുരം എംഎൽഎയുമായ വി.എസ്. ശിവകുമാറിനെതിരേ അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു.
ഗവര്‍ണര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ആഭ്യന്തരസെക്രട്ടറി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ശിവകുമാര്‍ ബെനാമി പേരില്‍ സ്വത്തുകള്‍ സമ്പാദിച്ചെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതെന്നു സർക്കാർ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ -ദേവസ്വം മന്ത്രിയായിരുന്നു വി.എസ്. ശിവകുമാര്‍. 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്ന കാലത്താണ് ശിവകുമാറിനെതിരേയുള്ള അന്വേഷണം തുടങ്ങിയത്. ശിവകുമാറിനെതിരെ 105 പരാതികളാണു വിജിലന്‍സിനു ലഭിച്ചത്. ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.
രാഷ്ട്രീയ പ്രേരിതമെന്നു ശിവകുമാർ
തിരുവനന്തപുരം: വിജിലൻസ് കേസിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും വിജിലൻസ് അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നും വി.എസ്. ശിവകുമാർ.
ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തേ അന്വേഷിച്ചു കഴന്പില്ലെന്നു തെളിഞ്ഞ കേസാണിത്. ഈ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ വിജിലൻസ് കേസുകൾക്ക് അനുമതി ചോദിച്ചു നാല് അപേക്ഷകൾ ഗവർണർക്കു നൽകിയെങ്കിലും ഒന്നിനും അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിൽ ശിവകുമാറിനെതിരായ കേസിൽ ഗവർണർ അനുമതി നൽകിയതു സർക്കാരിനെ സഹായിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.
ഗവര്‍ണര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ആഭ്യന്തരസെക്രട്ടറി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ശിവകുമാര്‍ ബെനാമി പേരില്‍ സ്വത്തുകള്‍ സമ്പാദിച്ചെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതെന്നു സർക്കാർ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ -ദേവസ്വം മന്ത്രിയായിരുന്നു വി.എസ്. ശിവകുമാര്‍. 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്ന കാലത്താണ് ശിവകുമാറിനെതിരേയുള്ള അന്വേഷണം തുടങ്ങിയത്. ശിവകുമാറിനെതിരെ 105 പരാതികളാണു വിജിലന്‍സിനു ലഭിച്ചത്. ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.
രാഷ്ട്രീയ പ്രേരിതമെന്നു ശിവകുമാർ
തിരുവനന്തപുരം: വിജിലൻസ് കേസിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും വിജിലൻസ് അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നും വി.എസ്. ശിവകുമാർ.
ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തേ അന്വേഷിച്ചു കഴന്പില്ലെന്നു തെളിഞ്ഞ കേസാണിത്. ഈ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ വിജിലൻസ് കേസുകൾക്ക് അനുമതി ചോദിച്ചു നാല് അപേക്ഷകൾ ഗവർണർക്കു നൽകിയെങ്കിലും ഒന്നിനും അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിൽ ശിവകുമാറിനെതിരായ കേസിൽ ഗവർണർ അനുമതി നൽകിയതു സർക്കാരിനെ സഹായിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.