കാസർഗോഡ്: ശരത്ലാലും കൃപേഷും കല്യോട്ടിന്റെ നീറുന്ന ഓര്‍മച്ചിത്രങ്ങളായി മാറിയിട്ട് നാളെ ഒരുവര്‍ഷം തികയുന്നു. കേരളത്തിന്റെ വടക്കേയറ്റത്ത് അതുവരെ അധികമൊന്നും അറിയപ്പെടാതെ കിടന്നിരുന്ന കല്യോട്ട് ഗ്രാമത്തില്‍ ആര്‍ക്കുംതന്നെ ഒരുപക്ഷേ ഇത്രപെട്ടെന്ന് ഒരു വര്‍ഷം കടന്നുപോയെന്നു വിശ്വസിക്കാനാകില്ല. ഈ നാടിന്റെ ഓരോ സ്പന്ദനത്തിലും അത്രമേല്‍ നിറഞ്ഞുനില്‍ക്കുകയാണ് അവരിപ്പോഴും.
സജീവ രാഷ്ട്രീയപ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘട്ടനങ്ങളുടെ പേരിലോ പ്രതികാരരാഷ്ട്രീത്തിന്റെ ഇരകളായോ കൊലചെയ്യപ്പെടുന്നത് കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ടതാണ്. അങ്ങനെ അകാലത്തില്‍ പിടഞ്ഞുവീഴേണ്ടിവന്ന ഓരോരുത്തരും അതത് നാടിന്റെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും മനസില്‍ തീരാത്ത മുറിപ്പാടുകളായി അവശേഷിക്കുന്നുമുണ്ട്. പക്ഷേ മുഴുവന്‍സമയ രാഷ്ട്രീക്കാരൊന്നുമാകാതെ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ തികച്ചും സാധാരണക്കാരായി ജീവിച്ച രണ്ടു യുവാക്കളുടെ ജീവന് ചെറിയൊരു പ്രാദേശികസംഘര്ഷത്തിന്റെ പേരില്‍ മാത്രം ബലികൊടുക്കേണ്ടിവന്നതാണ് കല്യോട്ടിനെ വ്യത്യസ്തമാക്കുന്ന സാഹചര്യം.
കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് കല്യോട്ടു നടന്ന പെരുങ്കളിയാട്ട സംഘാടകസമിതി യോഗം കഴിഞ്ഞ് രാത്രി ഏഴരയോടെ ശരത്തിനെ വീട്ടിൽ കൊണ്ടുവിടാനായി പോകുമ്പോൾ ഇടവഴിയിൽവച്ച് ബൈക്ക് തടഞ്ഞുനിർത്തി അക്രമിസംഘം ഇരുവരെയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കേസിൽ പീതാംബരനുൾപ്പെടെ 11 സിപിഎം പ്രവർത്തകരാണ് പ്രതികൾ. പീതാംബരനാണ് മുഖ്യപ്രതി. ജില്ലയിലെ ഉന്നത സിപിഎം നേതാക്കൾ ആരോപണവിധേയരായെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രാദേശിക തർക്കത്തിന്റെ പേരിൽ പീതാംബരന്റെ നേതൃത്വത്തിൽ നടത്തിയ കൊലപാതകമാണെന്നാണ് കണ്ടെത്തൽ.
അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കേസന്വേഷണം സിബിഐക്കു വിടുകയും സിബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
ഒരു വര്‍ഷത്തിനിപ്പുറം ശരത്തിന്റെ അച്ഛന് സത്യനാരായണന് മകനു മുമ്പേ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ദുരന്തസ്മൃതികളില്നിന്ന് അകന്നുനിൽക്കാന് ശ്രമിക്കുകയാണ്. ഇടയ്ക്കൊക്കെ മനസ് തളരുമ്പോള്‍ സ്മൃതിമണ്ഡപത്തിലെത്തി ഓര്‍മകള്‍ക്ക് കൂട്ടായിരിക്കും.
കൃപേഷിന്റെ അച്ഛന് കൃഷ്ണനും പൊതുപരിപാടികളില്‍ കൂട്ടായെത്തുന്നുണ്ട്. ശരത്തിന്റെ സഹോദരി അമൃത സിവില്‍ സര്‍വീസ് പരിശീലനവുമായി തിരുവനന്തപുരത്തും കൃപേഷിന്റെ ഇളയ സഹോദരി കൃഷ്ണപ്രിയ ബിരുദപഠനത്തിനായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലുമാണ്. കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന് എംപിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചുനൽകിയ കിച്ചൂസ് എന്ന വീട്ടില്‍ അമ്മയ്ക്കു കൂട്ടായി ചേച്ചി കൃപയും കൃപേഷിന് കാണാന്‍ ഭാഗ്യമില്ലാതെ പോയ ചേച്ചിയുടെ കുഞ്ഞുവാവയുമുണ്ട്.
ശ്രീജിത് കൃഷ്ണൻ
സജീവ രാഷ്ട്രീയപ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘട്ടനങ്ങളുടെ പേരിലോ പ്രതികാരരാഷ്ട്രീത്തിന്റെ ഇരകളായോ കൊലചെയ്യപ്പെടുന്നത് കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ടതാണ്. അങ്ങനെ അകാലത്തില്‍ പിടഞ്ഞുവീഴേണ്ടിവന്ന ഓരോരുത്തരും അതത് നാടിന്റെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും മനസില്‍ തീരാത്ത മുറിപ്പാടുകളായി അവശേഷിക്കുന്നുമുണ്ട്. പക്ഷേ മുഴുവന്‍സമയ രാഷ്ട്രീക്കാരൊന്നുമാകാതെ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ തികച്ചും സാധാരണക്കാരായി ജീവിച്ച രണ്ടു യുവാക്കളുടെ ജീവന് ചെറിയൊരു പ്രാദേശികസംഘര്ഷത്തിന്റെ പേരില്‍ മാത്രം ബലികൊടുക്കേണ്ടിവന്നതാണ് കല്യോട്ടിനെ വ്യത്യസ്തമാക്കുന്ന സാഹചര്യം.
കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് കല്യോട്ടു നടന്ന പെരുങ്കളിയാട്ട സംഘാടകസമിതി യോഗം കഴിഞ്ഞ് രാത്രി ഏഴരയോടെ ശരത്തിനെ വീട്ടിൽ കൊണ്ടുവിടാനായി പോകുമ്പോൾ ഇടവഴിയിൽവച്ച് ബൈക്ക് തടഞ്ഞുനിർത്തി അക്രമിസംഘം ഇരുവരെയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കേസിൽ പീതാംബരനുൾപ്പെടെ 11 സിപിഎം പ്രവർത്തകരാണ് പ്രതികൾ. പീതാംബരനാണ് മുഖ്യപ്രതി. ജില്ലയിലെ ഉന്നത സിപിഎം നേതാക്കൾ ആരോപണവിധേയരായെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രാദേശിക തർക്കത്തിന്റെ പേരിൽ പീതാംബരന്റെ നേതൃത്വത്തിൽ നടത്തിയ കൊലപാതകമാണെന്നാണ് കണ്ടെത്തൽ.
അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കേസന്വേഷണം സിബിഐക്കു വിടുകയും സിബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
ഒരു വര്‍ഷത്തിനിപ്പുറം ശരത്തിന്റെ അച്ഛന് സത്യനാരായണന് മകനു മുമ്പേ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ദുരന്തസ്മൃതികളില്നിന്ന് അകന്നുനിൽക്കാന് ശ്രമിക്കുകയാണ്. ഇടയ്ക്കൊക്കെ മനസ് തളരുമ്പോള്‍ സ്മൃതിമണ്ഡപത്തിലെത്തി ഓര്‍മകള്‍ക്ക് കൂട്ടായിരിക്കും.
കൃപേഷിന്റെ അച്ഛന് കൃഷ്ണനും പൊതുപരിപാടികളില്‍ കൂട്ടായെത്തുന്നുണ്ട്. ശരത്തിന്റെ സഹോദരി അമൃത സിവില്‍ സര്‍വീസ് പരിശീലനവുമായി തിരുവനന്തപുരത്തും കൃപേഷിന്റെ ഇളയ സഹോദരി കൃഷ്ണപ്രിയ ബിരുദപഠനത്തിനായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലുമാണ്. കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന് എംപിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചുനൽകിയ കിച്ചൂസ് എന്ന വീട്ടില്‍ അമ്മയ്ക്കു കൂട്ടായി ചേച്ചി കൃപയും കൃപേഷിന് കാണാന്‍ ഭാഗ്യമില്ലാതെ പോയ ചേച്ചിയുടെ കുഞ്ഞുവാവയുമുണ്ട്.
ശ്രീജിത് കൃഷ്ണൻ