തൃശൂർ: ചട്ടലംഘനത്തിനു വൈസ് ചാൻസലർക്കെതിരേ യുള്ള താക്കീതിനെച്ചൊല്ലിയുള്ള തർക്കവും ബഹളവും മൂലം കാർഷിക സർവകലാശാലാ ജനറൽ കൗണ്‍സിൽ യോഗം അലസിപ്പിരിഞ്ഞു. അജൻഡയിലെ, വിദ്യാർഥികളുടെ ഡിഗ്രികൾക്ക് അംഗീകാരം നൽകുന്ന പ്രമേയം പരിഗണിച്ചതേയില്ല. അജൻഡയിലെ 38 ചോദ്യങ്ങളിൽ ആറെണ്ണം മാത്രമാണ് ചർച്ചയ്ക്കെടുത്തത്.
ജനറൽ കൗണ്‍സിലിൽ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവും സിപിഐ അംഗങ്ങളും ഒരു പക്ഷത്തും സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ മറുപക്ഷത്തും നിലയുറപ്പിച്ചായിരുന്നു വാക്കേറ്റം. ഒടുവിൽ വൈസ് ചാൻസലർ യോഗം റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. നവംബറിൽ ചേരേണ്ടിയിരുന്ന യോഗം മൂന്നുതവണ മാറ്റിവച്ചിരുന്നു. സർവകലാശാലാ സ്റ്റാറ്റ്യൂട്ട് പ്രകാരം നാലു മാസത്തിലൊരിക്കൽ ജനറൽ കൗണ്‍സിൽ യോഗം ചേരേണ്ടതാണ്.
എന്നാൽ ഏഴുമാസത്തിനു ശേഷമാണു ഇന്നലെ രാവിലെ വെള്ളാനിക്കരയിലെ സർവകലാശാല ആസ്ഥാനത്തു യോഗം ചേർന്നത്. ഈ ചട്ടലംഘനത്തെ യോഗത്തിന്റെ തുടക്കത്തിൽതന്നെ അംഗങ്ങൾ ചോദ്യം ചെയ്തു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന വിസിയെ താക്കീതു ചെയ്യണമെന്ന പ്രമേയം ജനറൽ കൗണ്‍സിലിലെ സിപിഎം അംഗം കുഞ്ഞഹമ്മദുകുട്ടി അവതരിപ്പിച്ചു. ഇതിനെ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ അനുകൂലിച്ചു. എന്നാൽ ‘താക്കീത്’എന്ന വാക്കിനെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. രാജൻ എംഎൽഎ എതിർത്തു.
ജനറൽ കൗണ്‍സിലിൽ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവും സിപിഐ അംഗങ്ങളും ഒരു പക്ഷത്തും സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ മറുപക്ഷത്തും നിലയുറപ്പിച്ചായിരുന്നു വാക്കേറ്റം. ഒടുവിൽ വൈസ് ചാൻസലർ യോഗം റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. നവംബറിൽ ചേരേണ്ടിയിരുന്ന യോഗം മൂന്നുതവണ മാറ്റിവച്ചിരുന്നു. സർവകലാശാലാ സ്റ്റാറ്റ്യൂട്ട് പ്രകാരം നാലു മാസത്തിലൊരിക്കൽ ജനറൽ കൗണ്‍സിൽ യോഗം ചേരേണ്ടതാണ്.
എന്നാൽ ഏഴുമാസത്തിനു ശേഷമാണു ഇന്നലെ രാവിലെ വെള്ളാനിക്കരയിലെ സർവകലാശാല ആസ്ഥാനത്തു യോഗം ചേർന്നത്. ഈ ചട്ടലംഘനത്തെ യോഗത്തിന്റെ തുടക്കത്തിൽതന്നെ അംഗങ്ങൾ ചോദ്യം ചെയ്തു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന വിസിയെ താക്കീതു ചെയ്യണമെന്ന പ്രമേയം ജനറൽ കൗണ്‍സിലിലെ സിപിഎം അംഗം കുഞ്ഞഹമ്മദുകുട്ടി അവതരിപ്പിച്ചു. ഇതിനെ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ അനുകൂലിച്ചു. എന്നാൽ ‘താക്കീത്’എന്ന വാക്കിനെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. രാജൻ എംഎൽഎ എതിർത്തു.