തിരുവനന്തപുരം: പോലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ട് നിസാരവത്കരിച്ച് സർക്കാർ. റിപ്പോർട്ട് പുറത്തുവന്നു മൂന്നു ദിവസം പിന്നിട്ടിട്ടും തുടർനടപടികളുടെ കാര്യത്തിൽ മൗനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ ആരോപണങ്ങൾക്ക് അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ മറുപടി നൽകുമെന്നാണു സൂചന നൽകുന്നത്. ഗുരുതര കണ്ടെത്തലുള്ള സിഎജി റിപ്പോർട്ടിനെ നിസാരവത്കരിച്ചാണ് ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ മറുപടി നൽകിയത്.
വെടിയുണ്ടയും ആയുധങ്ങളും കാണാനില്ലെന്നും പോലീസ് നവീകരണത്തിനായി ലഭിച്ച കേന്ദ്രഫണ്ട്, മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ചെലവഴിച്ചെന്നുമുള്ള സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കുള്ള പോലീസ് വിശദീകരണം നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു നൽകും. സർക്കാരിന്റെ വിശദീകരണവും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു നൽകും. സിഎജി റിപ്പോർട്ടിൽ പരിശോധന നടത്തി, സർക്കാരിലേക്കു നടപടി ശിപാർശ ചെയ്യേണ്ടതു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്.
സിഎജി റിപ്പോർട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചു നിയമപരമായ നടപടി സ്വീകരിക്കട്ടെയെന്ന നിലപാടാണ് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, ശക്തമായ സമരപരിപാടിയുമായി നീങ്ങാനാണു പ്രതിപക്ഷ തീരുമാനം.
അതിനിടെ, പ്രതിരോധ നടപടി എന്ന നിലയിൽ സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പേ ചോർന്നതിനെതിരേ നടപടിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകൾ പരിശോധിക്കുക. ഇന്നലെ പരിശോധനയ്ക്കായി തോക്കുകൾ എത്തിക്കണമെന്നു നിർദേശിച്ചെങ്കിലും പോലീസ് എത്തിച്ചു നൽകിയില്ല. മാവോയിസ്റ്റ് വേട്ട നടക്കുന്ന മലപ്പുറം, വയനാട് ജില്ലകളിലായി 44 റൈഫിളുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ എത്തിക്കാൻ കഴിയില്ലെന്നു പോലീസ് അറിയിച്ചത്. തുടർന്ന് മാവോയിസ്റ്റ് മേഖലയിൽ അടക്കം ഉപയോഗിക്കുന്ന റൈഫിളുകൾ തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശിക്കുകയായിരുന്നു.
അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നാണു സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്. ഒരു വർഷം മുൻപു തുടങ്ങിയ അന്വേഷണം നിലച്ച മട്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ അടക്കമുള്ളവർ വെടിയുണ്ടകൾ കാണാതായ കേസിൽ പ്രതിസ്ഥാനത്തുണ്ട്. കുറ്റക്കാരനെന്നു തെളിയുംവരെ ഗണ്‍മാനെ ഒഴിവാക്കില്ലെന്നു മന്ത്രി ഇന്നലെ മാധ്യമ പ്രവർത്തകർക്കു മറുപടി നൽകിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും സിഎജി റിപ്പോർട്ട് ചർച്ച ചെയ്തിരുന്നില്ല.
കെ. ഇന്ദ്രജിത്ത്
വെടിയുണ്ടയും ആയുധങ്ങളും കാണാനില്ലെന്നും പോലീസ് നവീകരണത്തിനായി ലഭിച്ച കേന്ദ്രഫണ്ട്, മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ചെലവഴിച്ചെന്നുമുള്ള സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കുള്ള പോലീസ് വിശദീകരണം നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു നൽകും. സർക്കാരിന്റെ വിശദീകരണവും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു നൽകും. സിഎജി റിപ്പോർട്ടിൽ പരിശോധന നടത്തി, സർക്കാരിലേക്കു നടപടി ശിപാർശ ചെയ്യേണ്ടതു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്.
സിഎജി റിപ്പോർട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചു നിയമപരമായ നടപടി സ്വീകരിക്കട്ടെയെന്ന നിലപാടാണ് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, ശക്തമായ സമരപരിപാടിയുമായി നീങ്ങാനാണു പ്രതിപക്ഷ തീരുമാനം.
അതിനിടെ, പ്രതിരോധ നടപടി എന്ന നിലയിൽ സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പേ ചോർന്നതിനെതിരേ നടപടിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകൾ പരിശോധിക്കുക. ഇന്നലെ പരിശോധനയ്ക്കായി തോക്കുകൾ എത്തിക്കണമെന്നു നിർദേശിച്ചെങ്കിലും പോലീസ് എത്തിച്ചു നൽകിയില്ല. മാവോയിസ്റ്റ് വേട്ട നടക്കുന്ന മലപ്പുറം, വയനാട് ജില്ലകളിലായി 44 റൈഫിളുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ എത്തിക്കാൻ കഴിയില്ലെന്നു പോലീസ് അറിയിച്ചത്. തുടർന്ന് മാവോയിസ്റ്റ് മേഖലയിൽ അടക്കം ഉപയോഗിക്കുന്ന റൈഫിളുകൾ തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശിക്കുകയായിരുന്നു.
അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നാണു സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്. ഒരു വർഷം മുൻപു തുടങ്ങിയ അന്വേഷണം നിലച്ച മട്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ അടക്കമുള്ളവർ വെടിയുണ്ടകൾ കാണാതായ കേസിൽ പ്രതിസ്ഥാനത്തുണ്ട്. കുറ്റക്കാരനെന്നു തെളിയുംവരെ ഗണ്‍മാനെ ഒഴിവാക്കില്ലെന്നു മന്ത്രി ഇന്നലെ മാധ്യമ പ്രവർത്തകർക്കു മറുപടി നൽകിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും സിഎജി റിപ്പോർട്ട് ചർച്ച ചെയ്തിരുന്നില്ല.
കെ. ഇന്ദ്രജിത്ത്