കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019ലെ ലോക്സഭാ ഇലക്ഷന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനം റദ്ദാക്കിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍പട്ടിക 2020 ഫെബ്രുവരി ഏഴിന് പുതുക്കിയിരുന്നു. ഈ പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനമിറക്കണമെന്നും വിധിയില്‍ പറയുന്നു. പുതിയ വോട്ടര്‍പട്ടിക നിലവിലുണ്ടായിട്ടും 2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി ഇലക്ഷന് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനം ചോദ്യംചെയ്തു നല്കിയ ഹര്‍ജി നേരത്തേ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ ഹര്‍ജിക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചാണു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന തീരുമാനം.കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍, മുസ്ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, പി. ആഷിഫ് എന്നിവരാണ് ഹർജി നൽകിയത്.
2015 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വോട്ടര്‍പട്ടിക തയാറാക്കിയശേഷം നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടര്‍ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പുതുക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ ഈ പട്ടിക അടിസ്ഥാനമാക്കിയാല്‍ ഇപ്പോള്‍ യോഗ്യത നേടിയവരുടെ പേരുകള്‍ മാത്രം വോട്ടര്‍പട്ടികയില്‍ ചേര്‍ത്താല്‍ മതിയെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പഴയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്ക് വീണ്ടും പേരു ചേര്‍ക്കേണ്ട സ്ഥിതി വരുമെന്നും ഇതു വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനു ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതു പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. തദ്ദേശഭരണ തെരഞ്ഞെടുപ്പിനു വാര്‍ഡുകള്‍ അടിസ്ഥാനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനാണു വോട്ടര്‍പട്ടിക തയാറാക്കുന്നത്. മറ്റു രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കും ബൂത്ത് അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും. ഇവ രണ്ടും തമ്മില്‍ പൊരുത്തപ്പെടില്ലെന്നും അപാകത നീക്കാന്‍ വീണ്ടും പട്ടിക പുതുക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരിച്ചു.
2015 ലെ വോട്ടര്‍പട്ടികയെ അപേക്ഷിച്ച് 2019 ലെ പട്ടികയില്‍ പത്തു ലക്ഷത്തിലേറെ വോട്ടര്‍മാര്‍ കൂടുതലുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കുറച്ച് ഉദ്യോഗസ്ഥരുടെ സൗകര്യത്തിനുവേണ്ടി ലക്ഷക്കണക്കിനു വോട്ടര്‍മാരെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കണോയെന്നു വാദത്തിനിടെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ഒരുതവണ വോട്ടറായി പേരു രജിസ്റ്റര്‍ ചെയ്ത വ്യക്തിയെ എങ്ങനെയാണ് വീണ്ടും വോട്ടറായി രജിസ്റ്റര്‍ ചെയ്യുകയെന്നും ഹൈക്കോടതി ചോദിച്ചു.
തുടര്‍ന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി റദ്ദാക്കി 2019ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കാന്‍ നിര്‍ദേശിച്ചത്.
വോട്ടർപട്ടികയിൽ പേരുചേർക്കൽ നിർത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടർപട്ടിക ഉപയോഗിച്ചാൽ മതിയെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന നടപടികൾ നിർത്തിവച്ചു.
ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അപ്പീൽ നൽകുന്നില്ലെങ്കിൽ നിലവിലെ കോടതി വിധി അംഗീകരിച്ചു പുതിയ ഉത്തരവ് ഇറക്കേണ്ടിവരും. ഇക്കാര്യത്തിൽ വിധിപ്പകർപ്പു കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വി. ഭാസ്കരൻ വ്യക്തമാക്കി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍പട്ടിക 2020 ഫെബ്രുവരി ഏഴിന് പുതുക്കിയിരുന്നു. ഈ പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനമിറക്കണമെന്നും വിധിയില്‍ പറയുന്നു. പുതിയ വോട്ടര്‍പട്ടിക നിലവിലുണ്ടായിട്ടും 2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി ഇലക്ഷന് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനം ചോദ്യംചെയ്തു നല്കിയ ഹര്‍ജി നേരത്തേ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ ഹര്‍ജിക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചാണു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന തീരുമാനം.കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍, മുസ്ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, പി. ആഷിഫ് എന്നിവരാണ് ഹർജി നൽകിയത്.
2015 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വോട്ടര്‍പട്ടിക തയാറാക്കിയശേഷം നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടര്‍ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പുതുക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ ഈ പട്ടിക അടിസ്ഥാനമാക്കിയാല്‍ ഇപ്പോള്‍ യോഗ്യത നേടിയവരുടെ പേരുകള്‍ മാത്രം വോട്ടര്‍പട്ടികയില്‍ ചേര്‍ത്താല്‍ മതിയെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പഴയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്ക് വീണ്ടും പേരു ചേര്‍ക്കേണ്ട സ്ഥിതി വരുമെന്നും ഇതു വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനു ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതു പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. തദ്ദേശഭരണ തെരഞ്ഞെടുപ്പിനു വാര്‍ഡുകള്‍ അടിസ്ഥാനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനാണു വോട്ടര്‍പട്ടിക തയാറാക്കുന്നത്. മറ്റു രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കും ബൂത്ത് അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും. ഇവ രണ്ടും തമ്മില്‍ പൊരുത്തപ്പെടില്ലെന്നും അപാകത നീക്കാന്‍ വീണ്ടും പട്ടിക പുതുക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരിച്ചു.
2015 ലെ വോട്ടര്‍പട്ടികയെ അപേക്ഷിച്ച് 2019 ലെ പട്ടികയില്‍ പത്തു ലക്ഷത്തിലേറെ വോട്ടര്‍മാര്‍ കൂടുതലുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കുറച്ച് ഉദ്യോഗസ്ഥരുടെ സൗകര്യത്തിനുവേണ്ടി ലക്ഷക്കണക്കിനു വോട്ടര്‍മാരെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കണോയെന്നു വാദത്തിനിടെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ഒരുതവണ വോട്ടറായി പേരു രജിസ്റ്റര്‍ ചെയ്ത വ്യക്തിയെ എങ്ങനെയാണ് വീണ്ടും വോട്ടറായി രജിസ്റ്റര്‍ ചെയ്യുകയെന്നും ഹൈക്കോടതി ചോദിച്ചു.
തുടര്‍ന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി റദ്ദാക്കി 2019ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കാന്‍ നിര്‍ദേശിച്ചത്.
വോട്ടർപട്ടികയിൽ പേരുചേർക്കൽ നിർത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടർപട്ടിക ഉപയോഗിച്ചാൽ മതിയെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന നടപടികൾ നിർത്തിവച്ചു.
ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അപ്പീൽ നൽകുന്നില്ലെങ്കിൽ നിലവിലെ കോടതി വിധി അംഗീകരിച്ചു പുതിയ ഉത്തരവ് ഇറക്കേണ്ടിവരും. ഇക്കാര്യത്തിൽ വിധിപ്പകർപ്പു കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വി. ഭാസ്കരൻ വ്യക്തമാക്കി.