മുഖത്ത് ഒരു ഭാവവും വന്നില്ലല്ലോ എന്ന് സംവിധായകൻ എന്നോട് പറഞ്ഞു... തന്റെ അഭിനയത്തെ കുറിച്ച് നടൻ ജയസൂര്യ.
വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനായി എത്തുന്നത്. തുടർന്ന് കരിയറിന്റെ തുടക്കത്തിൽ നിരവധി വിജയ ചിത്രങ്ങൾ ജയസൂര്യക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ തന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ചതിക്കാത്ത ചന്തുവിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ രസകരമാണ്.
മിമിക്രിയിലൂടെ സിനിമയിലെത്തുകയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത നടനാണ് ജയസൂര്യ. ജയസൂര്യയുടെ മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.
വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് താരം നായകനിരയിലേക്ക് ഉയരുന്നത്. തുടർന്ന് നിരവധി വിജയ ചിത്രങ്ങൾ ജയസൂര്യക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ തന്റെ കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ട ചതിക്കാത്ത ചന്തു എന്ന ചിത്രത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ രസകരമായിരുന്നു.
ഈ ചിത്രത്തിലെ തന്റെ അഭിനയത്തെ കുറിച്ചാണ് ജയസൂര്യ തുറന്നുപറഞ്ഞത്. ചതിക്കാത്ത ചന്തുവിലെ തന്റെ കരച്ചിൽ കണ്ടാൽ സഹിക്കാൻ പറ്റുകയില്ലെന്നും അത്രയ്ക്ക് ബോറാണെന്നും നടൻ പറഞ്ഞു. ചതിക്കാത്ത ചന്തുവിലെ ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് ഈ കാര്യം ജയസൂര്യ പറഞ്ഞത്.
ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ ചന്തു എന്ന കഥാപാത്രം ഒരു കത്ത് വായിച്ചു കേട്ടതിന് ശേഷം അതോർത്ത് വൈകാരികമായി പ്രകടനം കാഴ്ചവെക്കുന്ന രംഗമുണ്ട്. ഏറെ വിഷാദനായി ഇരിക്കേണ്ട രംഗത്തിൽ മുഖത്ത് ഒരു ഭാവവും വന്നില്ലല്ലോ എന്ന് സംവിധായകൻ റാഫി തന്നോട് പറഞ്ഞതായി ജയസൂര്യ പറഞ്ഞു. ആ സമയത്ത് എങ്ങനെ ഭാവം കൊടുക്കേണ്ടത് എന്ന് തനിക്കറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു.
ഒരു നടന് അഭിനയിക്കാൻ എറ്റവും ബുദ്ധിമുട്ടുളള സാഹചര്യത്തെക്കുറിച്ചും നടൻ വ്യക്തമാക്കി. വേറെയൊരു വ്യക്തി ഡയലോഗ് പറയുന്പോൾ അത് കേട്ട് കൊണ്ടിരിക്കാനാണ് ഏതൊരു നടനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്ന് താരം സൂചിപ്പിച്ചു.