ബംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി രക്തപരിശോധനയ്ക്ക് വിസമ്മതിച്ചതായി റിപ്പോർട്ടുകൾ. അന്വേഷണത്തിന്റെ ഭാഗമായി സെൻട്രൽ ക്രൈംബ്രാഞ്ച് രക്തസാന്പിളുകൾ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് നടി വിസമ്മതിച്ചത്.
ചോദ്യം ചെയ്യലിനൊടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഏട്ടാം തീയതിയാണ് സഞ്ജനയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയിലാണ് സഞ്ജന ഗൽറാണി ഡോപ്പ് ടെസ്റ്റിനായി രക്തസാന്പിളുകൾ നൽകാൻ വിസമ്മതിക്കുന്ന രംഗങ്ങളുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ പുനീത്തിനോടും മറ്റ് മുതിർന്ന ഡോക്ടർമാരോടും തനിക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും എന്തുകൊണ്ട ാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും സഞ്ജന പറയുന്നു.
അറസ്റ്റിലായെങ്കിലും രക്തസാന്പിൾ നൽകില്ലെന്ന് പറയുന്നത് തന്റെ മൗലികാവകാശമാണ്. അങ്ങനെ ചെയ്യാൻ അഭിഭാഷകർ തന്നെ അറിയിച്ചിട്ടുണ്ട ്. ചാറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഞാൻ അറസ്റ്റിലായത്. ഞാൻ കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ തെളിവുകളില്ല. എനിക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. എന്തുകൊണ്ടാ ണ് എന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ല. നിങ്ങൾ എന്നോട് കാരണം പറയുന്നില്ല. ഞാൻ രക്തപരിശോധന നടത്തിയാലും രക്തം എന്റേതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
രക്തസാന്പിളുകൾ നൽകാൻ എന്നെ നിർബന്ധിക്കാൻ ആർക്കും കഴിയില്ല. ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഞങ്ങൾ പരസ്പരം ഫോണിൽ സംസാരിച്ചതുകൊണ്ട് ഞാൻ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് അർഥമാകുന്നില്ല. എല്ലാ ദിവസവും ഞാൻ നിങ്ങളോട് ചോദിക്കുന്നു, എന്തുകൊണ്ട ാണ് നിങ്ങൾ എന്നെ ഇവിടെ കൊണ്ട ുവന്നത്- സഞ്ജന പറയുന്നു. വീഡിയോയിൽ സഞ്ജന ഉദ്യോഗസ്ഥരുമായും മുതിർന്ന ഡോക്ടർമാരുമായും തർക്കിക്കുന്നതും കാണാം.
അതേസമയം ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുൽ ഷെട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ദിരാ നഗറിലുളള സഞ്ജനയുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയത്. പലതവണ സഞ്ജനയുടെ അറിവോടെ ലഹരി പാർട്ടികൾ നടത്തിയിട്ടുണ്ടെന്നായിരുന്നു രാഹുൽ മൊഴി നൽകിയിരുന്നത്.