തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് എട്ടു മിനിറ്റ് വൈകി. ഒൻപതിനു തുടങ്ങേണ്ട നയപ്രഖ്യാപന പ്രസംഗത്തിനായി രാവിലെ 8.58നു തന്നെ നിയമസഭാ ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പ്രവേശിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങൾ വഴിയിൽ തടഞ്ഞു.
ഗവർണർ ഡയസിലെത്തിയ ശേഷം 9.08ന് കടലാസ്രഹിത ഈ- സഭയുടെ ഉദ്ഘാടനത്തിനായി സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഗവർണറെ ക്ഷണിച്ചു. സാധാരണയായി നയപ്രഖ്യാപന ദിവസത്തിൽ ഉദ്ഘാടനം നടക്കാറില്ല. ടച്ച് സ്ക്രീൻ കംപ്യൂട്ടർ എല്ലാ സഭാംഗങ്ങളുടെയും മുന്നിൽ സ്ഥാപിച്ചിരുന്നു. ഗവർണർക്കും ടച്ച് സ്ക്രീൻ ഒരുക്കിയിരുന്നെങ്കിലും ബുക്ക് നോക്കിയാണു ഗവർണർ വായിച്ചത്. ഒഴിവാക്കുമെന്നു നേരത്തെ രേഖാമൂലം അറിയിച്ച പൗരത്വ നിയമ ഭേദഗതി ഭാഗങ്ങൾ ഉൾപ്പെടെ വായിച്ച ഗവർണർ ഒരു മണിക്കൂർ 59 മിനിറ്റ് 40 സെക്കൻഡ് സമയം നയപ്രഖ്യാപനത്തിനായി എടുത്തു.
നയപ്രഖ്യാപനത്തിനു കൂടുതൽ സമയം എടുത്തതിന്റെ നിയമസഭാ റിക്കാർഡ് മുൻ ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിന്റെ പേരിലാണ്. 2017 ൽ അദ്ദേഹം രണ്ടു മണിക്കൂർ 37 മിനിറ്റാണ് നയപ്രഖ്യാപനത്തിന് എടുത്തത്. രണ്ടു മണിക്കൂറിൽകൂടുതൽ സമയമെടുത്തവർ നിരവധിയുണ്ട്.
ഗവർണർ ഡയസിലെത്തിയ ശേഷം 9.08ന് കടലാസ്രഹിത ഈ- സഭയുടെ ഉദ്ഘാടനത്തിനായി സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഗവർണറെ ക്ഷണിച്ചു. സാധാരണയായി നയപ്രഖ്യാപന ദിവസത്തിൽ ഉദ്ഘാടനം നടക്കാറില്ല. ടച്ച് സ്ക്രീൻ കംപ്യൂട്ടർ എല്ലാ സഭാംഗങ്ങളുടെയും മുന്നിൽ സ്ഥാപിച്ചിരുന്നു. ഗവർണർക്കും ടച്ച് സ്ക്രീൻ ഒരുക്കിയിരുന്നെങ്കിലും ബുക്ക് നോക്കിയാണു ഗവർണർ വായിച്ചത്. ഒഴിവാക്കുമെന്നു നേരത്തെ രേഖാമൂലം അറിയിച്ച പൗരത്വ നിയമ ഭേദഗതി ഭാഗങ്ങൾ ഉൾപ്പെടെ വായിച്ച ഗവർണർ ഒരു മണിക്കൂർ 59 മിനിറ്റ് 40 സെക്കൻഡ് സമയം നയപ്രഖ്യാപനത്തിനായി എടുത്തു.
നയപ്രഖ്യാപനത്തിനു കൂടുതൽ സമയം എടുത്തതിന്റെ നിയമസഭാ റിക്കാർഡ് മുൻ ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിന്റെ പേരിലാണ്. 2017 ൽ അദ്ദേഹം രണ്ടു മണിക്കൂർ 37 മിനിറ്റാണ് നയപ്രഖ്യാപനത്തിന് എടുത്തത്. രണ്ടു മണിക്കൂറിൽകൂടുതൽ സമയമെടുത്തവർ നിരവധിയുണ്ട്.