കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലും പ്രതികള്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലും വിചാരണക്കോടതി ഒരുമിച്ച് കുറ്റം ചുമത്തിയത് നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.
ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ വിചാരണക്കോടതിയിലുണ്ടായ സാങ്കേതികപ്പിഴവാണ് ഇതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനി ഉള്‍പ്പെടെ പ്രതികള്‍ ദിലീപിനെ ഫോണില്‍ വിളിച്ച് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കരാര്‍ അനുസരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ടതാണെന്നും പ്രോസിക്യൂഷന് വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള വസ്തുതകള്‍ ഇതിലുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, രണ്ടു കേസിലും ഒരുമിച്ച് കുറ്റം ചുമത്തിയതില്‍ അപാകതയുണ്ടെന്ന് നിരീക്ഷിച്ച സിംഗിള്‍ബെഞ്ച് രണ്ടാമത്തെ കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കുന്നതു പ്രോസിക്യൂഷനെ ബാധിക്കുമോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി ഒന്നര മണിക്കൂര്‍ കേസ് നീട്ടിവച്ചു.
കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ദിലീപിനെ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഒഴിവാക്കാനാവുമെന്നും ഗൂഢാലോചന നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍, തന്റെ കേസില്‍ പ്രത്യേക വിചാരണ നടത്തുകയാണ് വേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജി വിധി പറയാന്‍ മാറ്റിയത്.
ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ വിചാരണക്കോടതിയിലുണ്ടായ സാങ്കേതികപ്പിഴവാണ് ഇതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനി ഉള്‍പ്പെടെ പ്രതികള്‍ ദിലീപിനെ ഫോണില്‍ വിളിച്ച് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കരാര്‍ അനുസരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ടതാണെന്നും പ്രോസിക്യൂഷന് വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള വസ്തുതകള്‍ ഇതിലുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, രണ്ടു കേസിലും ഒരുമിച്ച് കുറ്റം ചുമത്തിയതില്‍ അപാകതയുണ്ടെന്ന് നിരീക്ഷിച്ച സിംഗിള്‍ബെഞ്ച് രണ്ടാമത്തെ കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കുന്നതു പ്രോസിക്യൂഷനെ ബാധിക്കുമോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി ഒന്നര മണിക്കൂര്‍ കേസ് നീട്ടിവച്ചു.
കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ദിലീപിനെ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഒഴിവാക്കാനാവുമെന്നും ഗൂഢാലോചന നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍, തന്റെ കേസില്‍ പ്രത്യേക വിചാരണ നടത്തുകയാണ് വേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജി വിധി പറയാന്‍ മാറ്റിയത്.