തിരുവനന്തപുരം: അഭയ കേസിൽ സിബിഐക്ക് സിബിഐ ജഡ്ജി സനൽ കുമാറിന്റെ രൂക്ഷവിമർശനം. അഭയയുടെ ഡമ്മി പരീക്ഷണം നടത്തിയ ഫോറൻസിക് വിദഗ്ധനായ ഡോ. എസ്.കെ. പഥക്കിനെ രാവിലെ പത്തിനു വീഡിയോ കോണ്‍ഫറൻസ് മുഖേന വിസ്തരിക്കാൻ സിബിഐ കോടതി ഉത്തരവ് നൽകിയിരുന്നു. എന്നാൽ വിസ്താരം ആരംഭിച്ചത് 10.45 നായിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
എൻഐസിയിൽ നിന്നു കരാർ വ്യവസ്ഥയിൽ വരുന്നവരാണ് കോടതിയിൽ വീഡിയോ കോണ്‍ഫറൻസ് സംവിധാനം കൈകാര്യം ചെയ്യുന്നത്. ഇതുകൊണ്ട് തന്നെ കോടതി ജീവനക്കാർ ഇതിൽ ഇടപെടാറില്ല. വിചാരണ നടക്കുന്ന കേസുകളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന രീതി സിബിഐ മാറ്റണമെന്നും ജഡ്ജി ആവർത്തിച്ചു. തുടർന്ന് 36 -ാം സാക്ഷിയായി അഭയ കേസിൽ ഡമ്മി പരീക്ഷണം നടത്തിയ ഫോറൻസിക് വിദഗ്ധൻ പഥക്കിനെ വിസ്തരിച്ചു. കേസിന്റെ തുടർ വിസ്താരം അടുത്ത മാസം ഒന്നിന് പരിഗണിക്കും.
എൻഐസിയിൽ നിന്നു കരാർ വ്യവസ്ഥയിൽ വരുന്നവരാണ് കോടതിയിൽ വീഡിയോ കോണ്‍ഫറൻസ് സംവിധാനം കൈകാര്യം ചെയ്യുന്നത്. ഇതുകൊണ്ട് തന്നെ കോടതി ജീവനക്കാർ ഇതിൽ ഇടപെടാറില്ല. വിചാരണ നടക്കുന്ന കേസുകളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന രീതി സിബിഐ മാറ്റണമെന്നും ജഡ്ജി ആവർത്തിച്ചു. തുടർന്ന് 36 -ാം സാക്ഷിയായി അഭയ കേസിൽ ഡമ്മി പരീക്ഷണം നടത്തിയ ഫോറൻസിക് വിദഗ്ധൻ പഥക്കിനെ വിസ്തരിച്ചു. കേസിന്റെ തുടർ വിസ്താരം അടുത്ത മാസം ഒന്നിന് പരിഗണിക്കും.