തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിമർശനം നയപ്രഖ്യാപനത്തിൽ നിന്നു വായിക്കാതെ ഒഴിവാക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാരിനെ രേഖാമൂലം അറിയിച്ചു.
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമർശനം സംസ്ഥാന സർക്കാരിന്റെ നയമല്ലെന്നും ഇതു സർക്കാരിന്റെ കാഴ്ചപ്പാടായ സാഹചര്യത്തിലാണു നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കുന്നതെന്നും ഗവർണർ അറിയിച്ചു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്താനാകില്ലെന്നു മുഖ്യമന്ത്രി നൽകിയ കത്തിന് ഇന്നലെ നൽകിയ മറുപടിയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ചു സർക്കാരിന്റെ നയമാണു ഗവർണർ നിയമസഭയിൽ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് പ്രഖ്യാപിക്കേണ്ടതില്ല. കാഴ്ചപ്പാട് വ്യക്തിപരമായതിനാൽ ഗവർണർക്ക് ഒഴിവാക്കാമെന്നു ഭരണഘടനയിലും സുപ്രീംകോടതി ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. അരുണാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങളും മുഖ്യമന്ത്രിക്കു നൽകിയ മറുപടിക്കത്തിൽ ഗവർണർ വിശദമായി സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ ഭാഗം ഒഴിവാക്കി നയപ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കുന്നു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 18-ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനം ഉൾപ്പെടുത്തിയിട്ടുള്ളത്. ഗവർണറുമായി തുറന്ന പോരിലായിരുന്ന സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഗവർണറുമായി അനുരഞ്ജനത്തിലെത്തിയിരുന്നു. നയപ്രഖ്യാപനത്തിൽ ഗവർണർ സർക്കാരിനെ കൂടുതൽ ബുദ്ധിമുട്ടിക്കില്ല.
എന്നാൽ, എതിർപ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്കു പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഗവർണർ വായിക്കാതെ ഒഴിവാക്കിയാലും വായിച്ചതായി കണക്കാക്കി ഇതു നിയമസഭാ രേഖയുടെ ഭാഗമാകും. അഥവാ, ഗവർണർ പ്രസംഗത്തിലെ ഉള്ളടക്കത്തിനപ്പുറം എന്തെങ്കിലും പരാമർശം നടത്തിയാൽ സ്പീക്കർ അതു രേഖയിൽനിന്നു നീക്കം ചെയ്തേക്കും.
ഗവർണർക്കെതിരേ ഭരണകക്ഷി അംഗങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിധ പ്രതിഷേധവും ഉണ്ടാകില്ലെന്നു കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ധാരണയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഗവർണറുമായി ചർച്ച നടത്തി.
എന്നാൽ, പ്രതിപക്ഷ നിലപാട് നിർണായകമാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടു നൽകിയ പ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. പ്രമേയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയ നോട്ടീസ് നിയമസഭയുടെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചു സർക്കുലേറ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് ഇന്നലെ വീണ്ടും സ്പീക്കർക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവർണറെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള പ്രതിപക്ഷ നിലപാട് ഇന്നു രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണു സ്വീകരിക്കുക. ഗവർണർക്കെതിരേയുള്ള പ്രതിഷേധം ഏതു രൂപത്തിൽ വേണമെന്ന നിലപാടാണ് ഇന്നു സ്വീകരിക്കുക.
ഇന്നു രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവർണർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്നാണു സ്വീകരിക്കേണ്ടത്. 8.58 നു നിയമസഭാ ഹാളിലെത്തുന്ന ഗവർണർ ഒൻപതിനു നയപ്രഖ്യാപനം നടത്തും.
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമർശനം സംസ്ഥാന സർക്കാരിന്റെ നയമല്ലെന്നും ഇതു സർക്കാരിന്റെ കാഴ്ചപ്പാടായ സാഹചര്യത്തിലാണു നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കുന്നതെന്നും ഗവർണർ അറിയിച്ചു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്താനാകില്ലെന്നു മുഖ്യമന്ത്രി നൽകിയ കത്തിന് ഇന്നലെ നൽകിയ മറുപടിയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ചു സർക്കാരിന്റെ നയമാണു ഗവർണർ നിയമസഭയിൽ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് പ്രഖ്യാപിക്കേണ്ടതില്ല. കാഴ്ചപ്പാട് വ്യക്തിപരമായതിനാൽ ഗവർണർക്ക് ഒഴിവാക്കാമെന്നു ഭരണഘടനയിലും സുപ്രീംകോടതി ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. അരുണാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങളും മുഖ്യമന്ത്രിക്കു നൽകിയ മറുപടിക്കത്തിൽ ഗവർണർ വിശദമായി സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ ഭാഗം ഒഴിവാക്കി നയപ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കുന്നു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 18-ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനം ഉൾപ്പെടുത്തിയിട്ടുള്ളത്. ഗവർണറുമായി തുറന്ന പോരിലായിരുന്ന സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഗവർണറുമായി അനുരഞ്ജനത്തിലെത്തിയിരുന്നു. നയപ്രഖ്യാപനത്തിൽ ഗവർണർ സർക്കാരിനെ കൂടുതൽ ബുദ്ധിമുട്ടിക്കില്ല.
എന്നാൽ, എതിർപ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്കു പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഗവർണർ വായിക്കാതെ ഒഴിവാക്കിയാലും വായിച്ചതായി കണക്കാക്കി ഇതു നിയമസഭാ രേഖയുടെ ഭാഗമാകും. അഥവാ, ഗവർണർ പ്രസംഗത്തിലെ ഉള്ളടക്കത്തിനപ്പുറം എന്തെങ്കിലും പരാമർശം നടത്തിയാൽ സ്പീക്കർ അതു രേഖയിൽനിന്നു നീക്കം ചെയ്തേക്കും.
ഗവർണർക്കെതിരേ ഭരണകക്ഷി അംഗങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിധ പ്രതിഷേധവും ഉണ്ടാകില്ലെന്നു കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ധാരണയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഗവർണറുമായി ചർച്ച നടത്തി.
എന്നാൽ, പ്രതിപക്ഷ നിലപാട് നിർണായകമാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടു നൽകിയ പ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. പ്രമേയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയ നോട്ടീസ് നിയമസഭയുടെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചു സർക്കുലേറ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് ഇന്നലെ വീണ്ടും സ്പീക്കർക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവർണറെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള പ്രതിപക്ഷ നിലപാട് ഇന്നു രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണു സ്വീകരിക്കുക. ഗവർണർക്കെതിരേയുള്ള പ്രതിഷേധം ഏതു രൂപത്തിൽ വേണമെന്ന നിലപാടാണ് ഇന്നു സ്വീകരിക്കുക.
ഇന്നു രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവർണർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്നാണു സ്വീകരിക്കേണ്ടത്. 8.58 നു നിയമസഭാ ഹാളിലെത്തുന്ന ഗവർണർ ഒൻപതിനു നയപ്രഖ്യാപനം നടത്തും.