തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഗവർണറെ കഴിഞ്ഞ ദിവസം കണ്ടിരുന്നതായും വളരെ സൗഹാർദപരമായ സമീപനമാണു ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളന വിവരങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു.
ജനാധിപത്യത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും സഹജബോധം മറികടന്നുകൊണ്ടുള്ള ഒരു നടപടിയും ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നാണു പ്രതീക്ഷ. നയപ്രഖ്യാപനം അംഗീകരിക്കേണ്ടതു മന്ത്രിസഭയാണ്. മന്ത്രിസഭ അംഗീകരിച്ച നയം പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയാണു ഗവർണർക്കുള്ളത്. ഭരണഘടനാ ബാധ്യത ഗവർണർ നിർവഹിക്കും.
ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പ്രമേയ നോട്ടീസ് ചട്ടം 130 അനുസരിച്ച് അംഗീകരിക്കാവുന്നതാണ്. എന്നാൽ, ചട്ടം 135 ൽ പറയുന്ന നടപടിക്രമം അനുസരിച്ചു സഭാ നേതാവായ മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിയമസഭാ കാര്യോപദേശക സമിതിയുമായും ചർച്ച ചെയ്താകും ഇക്കാര്യത്തിൽ അന്തിമനിലപാടു സ്വീകരിക്കുകയെന്നും സ്പീക്കർ പറഞ്ഞു.
പൗരത്വ വിഷയത്തിൽ നിയമസഭ പാസാക്കിയ പ്രമേയം തെറ്റാണെന്ന രീതിയിൽ പൊതുസമൂഹത്തിനിടയിൽ പ്രചാരണത്തിന് ഇടയാക്കി. ഭരണഘടനയുടെ അനുച്ഛേദം 175 ഉപവകുപ്പ് രണ്ട് അനുസരിച്ചു നിയമസഭ അംഗീകരിച്ച പ്രമേയത്തിൽ ഗവർണർക്ക് അഭിപ്രായമുണ്ടെങ്കിൽ സ്പീക്കറെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. എന്നാൽ, ഗവർണർ അങ്ങനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിന്റെ ഉള്ളടക്കം ശരിയോ തെറ്റോ എന്നു സ്പീക്കർ അഭിപ്രായം പറയേണ്ടതില്ല. നടപടിക്രമം ശരിയാണോ എന്നു നോക്കിയാൽ മതി. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലുള്ള അഭിപ്രായവ്യത്യാസം സംസ്ഥാന നിയമസഭകൾക്ക് അറിയിക്കാം. ഇതിൽ നിയമസഭ തെറ്റായി ഒന്നും ചെയ്തിട്ടില്ല.
ഇന്നു രാവിലെ ഒൻപതിനാണു ഗവർണറുടെ നയപ്രഖ്യാപനം. കടലാസുരഹിത ഇ- നിയമസഭയുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും. എല്ലാം അംഗങ്ങൾക്കും ഇതിനായുള്ള ഡിവൈസ് സ്ഥാപിച്ചു. സഭ നാളെ സഭ ചേരില്ല. 31നു മുൻമന്ത്രി തോമസ് ചാണ്ടിയുടെ ചരമോപചാരം നടത്തി സഭ പിരിയും. അന്നു തുടർ ബിസിനസ് ഉണ്ടാകില്ല.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഗവർണർ മടക്കി അയച്ച തദ്ദേശ സ്ഥാപന വാർഡ് പുനർ നിർണയ ഓർഡിനൻസിനു പകരം സർക്കാർ കൊണ്ടുവരുന്ന പഞ്ചായത്ത്, നഗരസഭ ബില്ലുകൾ ആറിനു പരിഗണിച്ചേക്കും. കാര്യോപദേശക സമിതിയാണ് ഇതിന് അന്തിമ അനുമതി നൽകേണ്ടത്.
ഫെബ്രുവരി ഏഴിനാണു സംസ്ഥാന ബജറ്റ്.
ജനാധിപത്യത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും സഹജബോധം മറികടന്നുകൊണ്ടുള്ള ഒരു നടപടിയും ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നാണു പ്രതീക്ഷ. നയപ്രഖ്യാപനം അംഗീകരിക്കേണ്ടതു മന്ത്രിസഭയാണ്. മന്ത്രിസഭ അംഗീകരിച്ച നയം പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയാണു ഗവർണർക്കുള്ളത്. ഭരണഘടനാ ബാധ്യത ഗവർണർ നിർവഹിക്കും.
ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പ്രമേയ നോട്ടീസ് ചട്ടം 130 അനുസരിച്ച് അംഗീകരിക്കാവുന്നതാണ്. എന്നാൽ, ചട്ടം 135 ൽ പറയുന്ന നടപടിക്രമം അനുസരിച്ചു സഭാ നേതാവായ മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിയമസഭാ കാര്യോപദേശക സമിതിയുമായും ചർച്ച ചെയ്താകും ഇക്കാര്യത്തിൽ അന്തിമനിലപാടു സ്വീകരിക്കുകയെന്നും സ്പീക്കർ പറഞ്ഞു.
പൗരത്വ വിഷയത്തിൽ നിയമസഭ പാസാക്കിയ പ്രമേയം തെറ്റാണെന്ന രീതിയിൽ പൊതുസമൂഹത്തിനിടയിൽ പ്രചാരണത്തിന് ഇടയാക്കി. ഭരണഘടനയുടെ അനുച്ഛേദം 175 ഉപവകുപ്പ് രണ്ട് അനുസരിച്ചു നിയമസഭ അംഗീകരിച്ച പ്രമേയത്തിൽ ഗവർണർക്ക് അഭിപ്രായമുണ്ടെങ്കിൽ സ്പീക്കറെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. എന്നാൽ, ഗവർണർ അങ്ങനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിന്റെ ഉള്ളടക്കം ശരിയോ തെറ്റോ എന്നു സ്പീക്കർ അഭിപ്രായം പറയേണ്ടതില്ല. നടപടിക്രമം ശരിയാണോ എന്നു നോക്കിയാൽ മതി. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലുള്ള അഭിപ്രായവ്യത്യാസം സംസ്ഥാന നിയമസഭകൾക്ക് അറിയിക്കാം. ഇതിൽ നിയമസഭ തെറ്റായി ഒന്നും ചെയ്തിട്ടില്ല.
ഇന്നു രാവിലെ ഒൻപതിനാണു ഗവർണറുടെ നയപ്രഖ്യാപനം. കടലാസുരഹിത ഇ- നിയമസഭയുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും. എല്ലാം അംഗങ്ങൾക്കും ഇതിനായുള്ള ഡിവൈസ് സ്ഥാപിച്ചു. സഭ നാളെ സഭ ചേരില്ല. 31നു മുൻമന്ത്രി തോമസ് ചാണ്ടിയുടെ ചരമോപചാരം നടത്തി സഭ പിരിയും. അന്നു തുടർ ബിസിനസ് ഉണ്ടാകില്ല.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഗവർണർ മടക്കി അയച്ച തദ്ദേശ സ്ഥാപന വാർഡ് പുനർ നിർണയ ഓർഡിനൻസിനു പകരം സർക്കാർ കൊണ്ടുവരുന്ന പഞ്ചായത്ത്, നഗരസഭ ബില്ലുകൾ ആറിനു പരിഗണിച്ചേക്കും. കാര്യോപദേശക സമിതിയാണ് ഇതിന് അന്തിമ അനുമതി നൽകേണ്ടത്.
ഫെബ്രുവരി ഏഴിനാണു സംസ്ഥാന ബജറ്റ്.