+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചായക്കൂട്ടിൽ വെട്ടിത്തിളങ്ങുന്നത് അതിജീവനത്തിന്‍റെ വർണചിത്രം

കണ്ണൂര്‍: പുനലൂർ സ്വദേശി എസ്. സണ്ണി ഒറ്റക്കൈകൊണ്ട് കാൻവാസിൽ ചായക്കൂട്ടുകൾ ചാലിച്ച് ജീവൻ തുളുമ്പുന്ന ചിത്രങ്ങ
ചായക്കൂട്ടിൽ വെട്ടിത്തിളങ്ങുന്നത്  അതിജീവനത്തിന്‍റെ വർണചിത്രം
കണ്ണൂര്‍: പുനലൂർ സ്വദേശി എസ്. സണ്ണി ഒറ്റക്കൈകൊണ്ട് കാൻവാസിൽ ചായക്കൂട്ടുകൾ ചാലിച്ച് ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ ഒരുക്കുമ്പോൾ അത് അതിജീവനത്തിന്‍റെ പോരാട്ടവിജയം കൂടിയാണ്. കണ്ണൂർ കളക്‌ടറേറ്റ് മൈതാനിയിലെ ഗദ്ദിക മേളയിലാണ് അതിജീവനത്തിന്‍റെ നേർസാക്ഷ്യമായി സണ്ണി എത്തിയിരിക്കുന്നത്. എല്ലാ ചെറുപ്പക്കാരെയുംപോലെ ഊര്‍ജസ്വലനായിരുന്ന സണ്ണിയുടെ ജീവിതം മാറ്റിമറിച്ചത് 2005ല്‍ പുനലൂരിലുണ്ടായ ട്രെയിൻ അപകടമാണ്.

മൊബൈൽ കമ്പനികളുടെ ടവർ നിര്‍മാണവുമായി ബന്ധപ്പെട്ട് തിരക്കേറിയ ജീവിതമായിരുന്നു സണ്ണിയുടേത്. അപകടത്തില്‍ സണ്ണിയുടെ വലതുകൈയും രണ്ടു കാലുകളും നഷ്ടപ്പെട്ടു. വീട്ടിലെ ദുരിതങ്ങൾ പേറി തുടര്‍ചികിത്സയുമായി കഴിയുന്നതിനിടെയാണ് ചിത്രരചനയിലേക്കു തിരിഞ്ഞത്. എല്ലാറ്റിനും വലതുകൈ ഉപയോഗിച്ചിരുന്ന സണ്ണി എല്ലാവരെയും അത്ഭുതപ്പെടുത്തി ഇടതുകൈകൊണ്ട് ചിത്രം വരച്ചുതുടങ്ങി. ആദ്യം കടലാസിലാണ് വരച്ചുതുടങ്ങിയത്.

വീട്ടിലെത്തിയ ചിലർ പേപ്പർ വാങ്ങിക്കൊടുത്ത് പ്രോത്സാഹിപ്പിച്ചു. ചിത്രങ്ങൾ ഏതാനും മേളകളില്‍ പ്രദര്‍ശിപ്പിച്ചപ്പോൾ ആസ്വാദകർ വിലകൊടുത്ത് ഇതു വാങ്ങുന്നു എന്ന് മനസിലാക്കിയപ്പോഴാണ് ചിത്രരചനയെ ഗൗരവമായെടുത്തതെന്ന് സണ്ണി പറഞ്ഞു.

അപകടത്തിനു മുമ്പ് ഒരു ചിത്രം പോലും വരച്ചിട്ടില്ലാത്ത സണ്ണിയുടെ ചിത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അധ്യാപികയായ ബീനയും അനില്‍ എന്ന സുഹൃത്തും നിർലോഭമായ പിന്തുണ നല്കിയപ്പോൾ വിധിയോടു പൊരുതി ജയിക്കാൻ സണ്ണി തീരുമാനിച്ചു. ജീവിതത്തിൽ മുന്നേറാൻ ഈ യുവാവിനു മുന്നിൽ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടിയെങ്കിലും സണ്ണിയുടെ ദൃഢ നിശ്ചയത്തിനുമുന്നില്‍ പ്രതിസന്ധികൾ വഴിമാറി. അപകടം സംഭവിച്ചതിനുശേഷമാണ് വിവാഹിതനായത്. ഭാര്യ അജിതയ്ക്കും മകൻ ആദിത്തിനും പ്രായമായ അമ്മയ്ക്കും അത്താണിയാണ് ഇപ്പോൾ സണ്ണി. ചിത്രങ്ങൾ വിറ്റു കിട്ടുന്ന വരുമാനംകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
സ്ഥിരമായി ചിത്രം വരയ്ക്കാറുണ്ടെങ്കിലും എല്ലാം വിറ്റുപോകാറില്ല. ഗദ്ദിക പോലെയുള്ള മേളകൾ വരുമ്പോഴാണ് ചിത്രങ്ങൾ കൂടുതലായി വിറ്റുപോകുന്നത്.

കാഴ്ചക്കാര്‍ക്കു മുന്നിൽ തത്‌സമയം വരച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതാണ് സണ്ണിയുടെ രീതി. സാധാരണക്കാര്‍ക്കും ചുരുങ്ങിയ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുന്നു എന്നതാണ് സണ്ണിയുടെ ചിത്രങ്ങളുടെ പ്രത്യേകത. ഫോണ്‍: 9895 199984.


നിശാന്ത് ഘോഷ്