കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലും പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന തന്റെ കേസിലും വിചാരണക്കോടതി ഒരുമിച്ചു കുറ്റം ചുമത്തിയതു നിയമപരമല്ലാത്ത നടപടിയായതിനാല്‍ അതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ സര്‍ക്കാര്‍ ശക്തമായി ഇതിനെ എതിര്‍ത്തു.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കുറ്റം ചുമത്തിയതു റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതിക്കു പരിഗണിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. ദിലീപ് ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു പാടില്ലെന്നാണ് ഇപ്പോഴത്തെ ആവശ്യമെന്നു ദിലീപിന്റെ അഭിഭാഷകനും ബോധിപ്പിച്ചു. നാളെ വിചാരണ തുടങ്ങാനിരിക്കേയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയതു നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കുറ്റം ചുമത്തിയതു റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതിക്കു പരിഗണിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. ദിലീപ് ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു പാടില്ലെന്നാണ് ഇപ്പോഴത്തെ ആവശ്യമെന്നു ദിലീപിന്റെ അഭിഭാഷകനും ബോധിപ്പിച്ചു. നാളെ വിചാരണ തുടങ്ങാനിരിക്കേയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയതു നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹര്‍ജി വീണ്ടും പരിഗണിക്കും.