കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
നേരത്തേ ഈയാവശ്യം ഉന്നയിച്ചു ദിലീപ് നല്കിയ ഹര്‍ജി വിചാരണക്കോടതി ജനുവരി നാലിന് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി വിചാരണ 30നു തുടങ്ങാനിരിക്കേയാണ് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ അറസ്റ്റിലായശേഷം പോലീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്.
ജയിലിൽ വച്ചു പള്‍സര്‍ സുനിയും ഒമ്പതാം പ്രതി സനല്‍ കുമാര്‍ എന്ന മേസ്തിരി സനലും പത്താം പ്രതി വിഷ്ണുവും ഗൂഢാലോചന നടത്തി പണത്തിനു വേണ്ടി തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതിയില്‍ മൂന്നു പ്രതികള്‍ക്കെതിരേ പോലീസ് മറ്റൊരു കേസെടുത്തിരുന്നു. താന്‍ ഇരയായ ഈ കേസിന്റെ വിചാരണയും പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും ഒരുമിച്ചു നടത്താനാണ് വിചാരണക്കോടതി തീരുമാനിച്ചിട്ടുള്ളതെന്നും നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്നതിനൊപ്പംതന്നെ ഈ കേസില്‍ പള്‍സര്‍ സുനിക്കും സനിലിനും വിഷ്ണുവിനുമെതിരേ കോടതി കുറ്റം ചുമത്തിയെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ഇങ്ങനെ താന്‍ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു നടത്തുന്നത് ക്രിമിനല്‍ നടപടി ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സുപ്രീം കോടതിയുടെ അനുമതിയോടെ പരിശോധിച്ച ദിലീപിന്റെ ആവശ്യ പ്രകാരം ഇതിന്റെ പകര്‍പ്പ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന്റെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വരുന്നതുവരെ വിചാരണ നടപടികള്‍ നിർത്തിവയ്ക്കണെമന്ന ആവശ്യം കോടതി അനുവദിച്ചില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍നിന്നു ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വാഹനത്തില്‍ വരുന്നതിനിടെ നടി ആക്രമിക്കപ്പെട്ടത്. ഹൈക്കോടതി ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
നേരത്തേ ഈയാവശ്യം ഉന്നയിച്ചു ദിലീപ് നല്കിയ ഹര്‍ജി വിചാരണക്കോടതി ജനുവരി നാലിന് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി വിചാരണ 30നു തുടങ്ങാനിരിക്കേയാണ് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ അറസ്റ്റിലായശേഷം പോലീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്.
ജയിലിൽ വച്ചു പള്‍സര്‍ സുനിയും ഒമ്പതാം പ്രതി സനല്‍ കുമാര്‍ എന്ന മേസ്തിരി സനലും പത്താം പ്രതി വിഷ്ണുവും ഗൂഢാലോചന നടത്തി പണത്തിനു വേണ്ടി തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതിയില്‍ മൂന്നു പ്രതികള്‍ക്കെതിരേ പോലീസ് മറ്റൊരു കേസെടുത്തിരുന്നു. താന്‍ ഇരയായ ഈ കേസിന്റെ വിചാരണയും പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും ഒരുമിച്ചു നടത്താനാണ് വിചാരണക്കോടതി തീരുമാനിച്ചിട്ടുള്ളതെന്നും നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്നതിനൊപ്പംതന്നെ ഈ കേസില്‍ പള്‍സര്‍ സുനിക്കും സനിലിനും വിഷ്ണുവിനുമെതിരേ കോടതി കുറ്റം ചുമത്തിയെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ഇങ്ങനെ താന്‍ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു നടത്തുന്നത് ക്രിമിനല്‍ നടപടി ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സുപ്രീം കോടതിയുടെ അനുമതിയോടെ പരിശോധിച്ച ദിലീപിന്റെ ആവശ്യ പ്രകാരം ഇതിന്റെ പകര്‍പ്പ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന്റെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വരുന്നതുവരെ വിചാരണ നടപടികള്‍ നിർത്തിവയ്ക്കണെമന്ന ആവശ്യം കോടതി അനുവദിച്ചില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍നിന്നു ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വാഹനത്തില്‍ വരുന്നതിനിടെ നടി ആക്രമിക്കപ്പെട്ടത്. ഹൈക്കോടതി ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.