തിരുവനന്തപുരം: നിയമസഭയിൽ നാളെ ഗവർണർ നയപ്രഖ്യാപനം നടത്തുന്പോൾ ബഹിഷ്കരണം അടക്കം ഏതു നിലപാടു സ്വീകരിക്കണമെന്ന കാര്യം നാളെ രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഗവർണറുടെ നയപ്രഖ്യാപനത്തിനു മുന്നോടിയായി രാവിലെ എട്ടിന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കും. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ അറ്റ്ഹോം ചായസത്കാരത്തിൽ നിന്നു പ്രതിപക്ഷം വിട്ടുനിന്നിരുന്നു.
സർക്കാർ നിലപാട് സംശയാസ്പദം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണമെന്ന തന്റെ ആവശ്യത്തിനെതിരേ പ്രതികരിച്ച മന്ത്രി എ.കെ. ബാലൻ അടക്കമുള്ളവരുടെ നിലപാട് സംശയാസ്പദമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെയും സർക്കാരിനെയും ജനങ്ങളെയും അധിക്ഷേപിക്കുന്ന ഗവർണറുടെ നടപടികളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അസാധാരണവും ദുരൂഹവുമാണ്. ഇതു ഭീരുത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
താൻ നല്കിയ പ്രമേയത്തിൽ ഉറച്ചുനിൽക്കുന്നു. അത് ഏകണ്ഠമായി പാസാക്കണം. നിയമസഭയുടെ അന്തസ് പാലിക്കാനാണു പ്രമേയം കൊണ്ടുവന്നത്. ഗവർണറെ മടക്കി വിളിക്കണമെന്ന പ്രമേയം സർക്കാരായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. ചരിത്രത്തിൽ ഉണ്ടാകാത്ത വിധം ഗവർണർ സംസ്ഥാന നിയമസഭയെ അപമാനിച്ച് മന്ത്രിസഭയുടെ പ്രവർത്തനത്തെ ചോദ്യം ചെയ്തിട്ടും ഭരണപക്ഷം അതിന്റെ കടമ നിർവഹിക്കാൻ തയാറാകാത്തതിനാലാണ് പ്രതിപക്ഷനേതാവെന്ന നിലയിൽ ഗവർണർക്കെതിരേ പ്രമേയം കൊണ്ടുവന്ന് താൻ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നത്. നരേന്ദ്രമോദിയും അമിത്ഷായും ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്തി ഫെഡറലിസത്തെ വെല്ലുവിളിക്കുകയാണ് അവർ. ഇടതുമുന്നണികണ്വീനറും മന്ത്രി ബാലനും അത് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.
ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തെയാണ് സഭയുടെ ഭാഗം കൂടിയായ ഗവർണർ പരസ്യമായി പുച്ഛിക്കുന്നതെന്നും രമേശ് ആരോപിച്ചു.
കോണ്ഗ്രസിന്റെ ആദ്യ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ രാഷ്ട്രീയ പാരന്പര്യത്തെ ആർക്കും തള്ളിക്കളയാൻ കഴിയില്ലെന്നും ശങ്കറിന്റെ മകൻ ആർ. ശങ്കർ കോണ്ഗ്രസ് ഭാരവാഹിയായതിൽ തെറ്റില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഗവർണറുടെ നയപ്രഖ്യാപനത്തിനു മുന്നോടിയായി രാവിലെ എട്ടിന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കും. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ അറ്റ്ഹോം ചായസത്കാരത്തിൽ നിന്നു പ്രതിപക്ഷം വിട്ടുനിന്നിരുന്നു.
സർക്കാർ നിലപാട് സംശയാസ്പദം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണമെന്ന തന്റെ ആവശ്യത്തിനെതിരേ പ്രതികരിച്ച മന്ത്രി എ.കെ. ബാലൻ അടക്കമുള്ളവരുടെ നിലപാട് സംശയാസ്പദമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെയും സർക്കാരിനെയും ജനങ്ങളെയും അധിക്ഷേപിക്കുന്ന ഗവർണറുടെ നടപടികളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അസാധാരണവും ദുരൂഹവുമാണ്. ഇതു ഭീരുത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
താൻ നല്കിയ പ്രമേയത്തിൽ ഉറച്ചുനിൽക്കുന്നു. അത് ഏകണ്ഠമായി പാസാക്കണം. നിയമസഭയുടെ അന്തസ് പാലിക്കാനാണു പ്രമേയം കൊണ്ടുവന്നത്. ഗവർണറെ മടക്കി വിളിക്കണമെന്ന പ്രമേയം സർക്കാരായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. ചരിത്രത്തിൽ ഉണ്ടാകാത്ത വിധം ഗവർണർ സംസ്ഥാന നിയമസഭയെ അപമാനിച്ച് മന്ത്രിസഭയുടെ പ്രവർത്തനത്തെ ചോദ്യം ചെയ്തിട്ടും ഭരണപക്ഷം അതിന്റെ കടമ നിർവഹിക്കാൻ തയാറാകാത്തതിനാലാണ് പ്രതിപക്ഷനേതാവെന്ന നിലയിൽ ഗവർണർക്കെതിരേ പ്രമേയം കൊണ്ടുവന്ന് താൻ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നത്. നരേന്ദ്രമോദിയും അമിത്ഷായും ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്തി ഫെഡറലിസത്തെ വെല്ലുവിളിക്കുകയാണ് അവർ. ഇടതുമുന്നണികണ്വീനറും മന്ത്രി ബാലനും അത് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.
ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തെയാണ് സഭയുടെ ഭാഗം കൂടിയായ ഗവർണർ പരസ്യമായി പുച്ഛിക്കുന്നതെന്നും രമേശ് ആരോപിച്ചു.
കോണ്ഗ്രസിന്റെ ആദ്യ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ രാഷ്ട്രീയ പാരന്പര്യത്തെ ആർക്കും തള്ളിക്കളയാൻ കഴിയില്ലെന്നും ശങ്കറിന്റെ മകൻ ആർ. ശങ്കർ കോണ്ഗ്രസ് ഭാരവാഹിയായതിൽ തെറ്റില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.