കൊച്ചി: കോതമംഗലം ചെറിയപള്ളിയും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി. പള്ളിയുടെ നിയന്ത്രണം കളക്ടര്‍ ഏറ്റെടുക്കണമെന്നും പിന്നീട് സ്ഥിതി ശാന്തമാകുമ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.
പള്ളികളുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് വിഭാഗത്തിനാണെന്ന സുപ്രീംകോടതി വിധിയില്‍ ഇത്തരത്തില്‍ പള്ളിയും സ്വത്തുക്കളും ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നല്കിയ റിവ്യൂ ഹര്‍ജിയിലെ പ്രധാന വാദം. പള്ളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന കെ.എസ്. വര്‍ഗീസ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവിനെതിരാകും വിധത്തില്‍ കീഴ്ക്കോടതികള്‍ നിര്‍ദേശം നല്‍കുന്നത് സുപ്രീംകോടതിതന്നെ വിലക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു.
ഇരുവിഭാഗങ്ങളിലെയും വിശ്വാസികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എല്ലാവരെയും പുറത്താക്കി പള്ളി പിടിച്ചെടുക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എങ്ങനെയാണ് കോടതി വിധി നടപ്പാക്കുന്നതെന്നു നേരത്തെ ചോദിച്ചിരുന്നില്ലേയെന്നു ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മുമ്പ് സത്യവാങ്മൂലം നല്കിയപ്പോഴും മറ്റും ഇത്തരമൊരുത്തരവു നല്കാന് കോടതിക്ക് അധികാരമില്ലെന്ന കാര്യം സര്‍ക്കാര്‍ വിശദീകരിച്ചിരുന്നില്ലെന്നും ഉത്തരവിനെതിരേ അപ്പീല്‍ നല്‍കിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോലീസ് സംരക്ഷണം വേണമെന്നും സമാധാനാന്തരീക്ഷം നിലനിർത്തണമെന്നുമുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെടാത്ത കാര്യങ്ങള്‍ കൂടി ഹൈക്കോടതി അനുവദിച്ചെന്നു യാക്കോബായ വിഭാഗത്തിന്റെ അഭിഭാഷനും വാദിച്ചു. തുടര്‍ന്നാണ് ഹര്‍ജി നാളെ വീണ്ടും പരിഗണിക്കാന്‍ മാറ്റിയത്.
പള്ളികളുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് വിഭാഗത്തിനാണെന്ന സുപ്രീംകോടതി വിധിയില്‍ ഇത്തരത്തില്‍ പള്ളിയും സ്വത്തുക്കളും ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നല്കിയ റിവ്യൂ ഹര്‍ജിയിലെ പ്രധാന വാദം. പള്ളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന കെ.എസ്. വര്‍ഗീസ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവിനെതിരാകും വിധത്തില്‍ കീഴ്ക്കോടതികള്‍ നിര്‍ദേശം നല്‍കുന്നത് സുപ്രീംകോടതിതന്നെ വിലക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു.
ഇരുവിഭാഗങ്ങളിലെയും വിശ്വാസികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എല്ലാവരെയും പുറത്താക്കി പള്ളി പിടിച്ചെടുക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എങ്ങനെയാണ് കോടതി വിധി നടപ്പാക്കുന്നതെന്നു നേരത്തെ ചോദിച്ചിരുന്നില്ലേയെന്നു ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മുമ്പ് സത്യവാങ്മൂലം നല്കിയപ്പോഴും മറ്റും ഇത്തരമൊരുത്തരവു നല്കാന് കോടതിക്ക് അധികാരമില്ലെന്ന കാര്യം സര്‍ക്കാര്‍ വിശദീകരിച്ചിരുന്നില്ലെന്നും ഉത്തരവിനെതിരേ അപ്പീല്‍ നല്‍കിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോലീസ് സംരക്ഷണം വേണമെന്നും സമാധാനാന്തരീക്ഷം നിലനിർത്തണമെന്നുമുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെടാത്ത കാര്യങ്ങള്‍ കൂടി ഹൈക്കോടതി അനുവദിച്ചെന്നു യാക്കോബായ വിഭാഗത്തിന്റെ അഭിഭാഷനും വാദിച്ചു. തുടര്‍ന്നാണ് ഹര്‍ജി നാളെ വീണ്ടും പരിഗണിക്കാന്‍ മാറ്റിയത്.