കൊച്ചി: നടൻ ഷെയ്ൻ നിഗം ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം താരസംഘടനയായ അമ്മ തളളിയതോടെ പ്രശ്നപരിഹാര നീക്കം നീളുന്നു. ഷെയ്ൻ നിഗത്തിനു നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനായി അമ്മ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്ൻ നിഗം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടത്.
നേരത്തെ ഷെയ്ൻ ഏഴു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നു നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് കൗണ്സിൽ ഓഫീസിൽ നടന്ന ചർച്ചയിൽ ഏഴു കോടിക്കു പകരം ഒരു കോടി രൂപ നിർബന്ധമായും ലഭിക്കണമെന്ന കടുത്ത നിലപാട് നിർമാതാക്കൾ സ്വീകരിക്കുകയായിരുന്നു. എന്നാൽ നഷ്ടപരിഹാരം നൽകിയുള്ള ഒത്തുതീർപ്പിനില്ലെന്ന നിലപാടാണ് അമ്മ ഭാരവാഹികൾ സ്വീകരിച്ചത്.
നഷ്ടപരിഹാരം ലഭിക്കാതെ ഷെയ്നിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കില്ലെന്നു നിർമാതാക്കൾ ആവർത്തിച്ചതോടെ ചർച്ച പരാജയപ്പെട്ടു. വിഷയത്തിൽ സംഘടന ഷെയ്നിനൊപ്പം തന്നെയെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കി. നിർമാതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ചർച്ചയ്ക്കുശേഷം അവർ മാധ്യമങ്ങളോടു പറഞ്ഞു. ഷെയ്നെ മാനസികമായി പീഢിപ്പിക്കാനുള്ള നീക്കം നിർമാതാക്കളുടെ ഭാഗത്തുനിന്നുണ്ടായി.
ഷെയ്ൻ ഡബ്ബിംഗ് പൂർത്തിയാക്കിയശേഷം പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നിർമാതാക്കൾ നേരത്തെ ഉറപ്പുനൽകിയിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ ഷെയ്നോട് സംഘടന ആവശ്യപ്പെടുകയും താരം ഡബ്ബിംഗ് ജോലികൾ പൂർത്തിയാക്കുകയുംചെയ്തു. എന്നാൽ വെയിൽ, കുർബാനി എന്നീ സിനിമകൾ മുടങ്ങിപ്പോയതിന്റെ പേരിൽ ഷെയ്ന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമാണ് ഇപ്പോൾ നിർമാതാക്കൾ ഉന്നയിക്കുന്നത്. ഇതേക്കുറിച്ചു നേരത്തെ ഒരു സൂചനപോലും നൽകിയിരുന്നില്ല. സിനിമ മുടങ്ങുന്നതിന് ഇങ്ങനെ നഷ്ടപരിഹാരം നൽകുന്ന പ്രവണത തെറ്റായ കീഴവഴക്കങ്ങളുണ്ടാക്കും. അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്നു വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ്, ടിനി ടോം എന്നിവരാണ് അമ്മ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തത്.
നേരത്തെ ഷെയ്ൻ ഏഴു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നു നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് കൗണ്സിൽ ഓഫീസിൽ നടന്ന ചർച്ചയിൽ ഏഴു കോടിക്കു പകരം ഒരു കോടി രൂപ നിർബന്ധമായും ലഭിക്കണമെന്ന കടുത്ത നിലപാട് നിർമാതാക്കൾ സ്വീകരിക്കുകയായിരുന്നു. എന്നാൽ നഷ്ടപരിഹാരം നൽകിയുള്ള ഒത്തുതീർപ്പിനില്ലെന്ന നിലപാടാണ് അമ്മ ഭാരവാഹികൾ സ്വീകരിച്ചത്.
നഷ്ടപരിഹാരം ലഭിക്കാതെ ഷെയ്നിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കില്ലെന്നു നിർമാതാക്കൾ ആവർത്തിച്ചതോടെ ചർച്ച പരാജയപ്പെട്ടു. വിഷയത്തിൽ സംഘടന ഷെയ്നിനൊപ്പം തന്നെയെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കി. നിർമാതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ചർച്ചയ്ക്കുശേഷം അവർ മാധ്യമങ്ങളോടു പറഞ്ഞു. ഷെയ്നെ മാനസികമായി പീഢിപ്പിക്കാനുള്ള നീക്കം നിർമാതാക്കളുടെ ഭാഗത്തുനിന്നുണ്ടായി.
ഷെയ്ൻ ഡബ്ബിംഗ് പൂർത്തിയാക്കിയശേഷം പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നിർമാതാക്കൾ നേരത്തെ ഉറപ്പുനൽകിയിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ ഷെയ്നോട് സംഘടന ആവശ്യപ്പെടുകയും താരം ഡബ്ബിംഗ് ജോലികൾ പൂർത്തിയാക്കുകയുംചെയ്തു. എന്നാൽ വെയിൽ, കുർബാനി എന്നീ സിനിമകൾ മുടങ്ങിപ്പോയതിന്റെ പേരിൽ ഷെയ്ന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമാണ് ഇപ്പോൾ നിർമാതാക്കൾ ഉന്നയിക്കുന്നത്. ഇതേക്കുറിച്ചു നേരത്തെ ഒരു സൂചനപോലും നൽകിയിരുന്നില്ല. സിനിമ മുടങ്ങുന്നതിന് ഇങ്ങനെ നഷ്ടപരിഹാരം നൽകുന്ന പ്രവണത തെറ്റായ കീഴവഴക്കങ്ങളുണ്ടാക്കും. അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്നു വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ്, ടിനി ടോം എന്നിവരാണ് അമ്മ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തത്.