തിരുവനന്തപുരം: വീടുകൾക്കും സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന നൂതന പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കി കേരള പോലീസ്. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം(സിഐഎംഎസ്) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് സുരക്ഷയൊരുക്കുന്നത്.
സാങ്കേതികവിദ്യ സജ്ജീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ വീടുകളിലോ കവർച്ചാശ്രമം നടന്നാൽ ഏഴു സെക്കന്റിനുള്ളിൽ അക്രമികളുടെ ദൃശ്യങ്ങളും സ്ഥാപനത്തിന്റെ മേൽവിലാസവും അവിടേക്കുള്ള റോഡുകളും അടുത്തുള്ള പോലീസ് പട്രോളിംഗ് വാഹനത്തെ സംബന്ധിച്ച വിവരങ്ങളും പോലീസ് കണ്ട്രോൾ റൂമിലെ സ്ക്രീനിൽ തെളിയും.
ഇതുപയോഗപ്പെടുത്തി കണ്ട്രോൾ റൂമിൽ നിന്നു പെട്രോളിംഗ് വാഹനത്തിലേക്ക് വിവരങ്ങൾ തൽസമയം അയയ്ക്കാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പോലീസിന് സ്ഥലത്തെത്തി കുറ്റവാളികളെ കയ്യോടെ പിടികൂടാനും സാധിക്കുമെന്നതാണ് സിഐഎംഎസിന്റെ പ്രത്യേകത. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന പ്രത്യേകതയുണ്ട്. വീടുകളും ബാങ്കുകളും ഓഫീസുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, കെൽട്രോണ്‍ മാർക്കറ്റിംഗ് മേധാവി എ. ഗോപാകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എന്താണ് സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റം (സിഐഎംഎസ്)
വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കണ്ട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണിത്. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സിഐഎംഎസ് പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു വരെ സെക്കൻഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കണ്ട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും.
ഇതോടൊപ്പം ലോക്കൽ കണ്ട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നന്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. ഒരുപക്ഷേ അക്രമികൾ മടങ്ങും മുന്‍പ് പോലീസിന് അവിടെ എത്തിച്ചേരാൻ സാധിക്കും. സെൻസർ, കാമറ, കണ്ട്രോൾ പാനൽ എന്നിവയാണ് സിഐഎംഎസിന് ആവശ്യം. മൊബൈൽ ഫോണുകൾ പോലെ ജിഎസ്എം സംവിധാനത്തിലാണ് വിവരങ്ങൾ കൈമാറുക. ദൃശ്യങ്ങൾ കണ്ട്രോൾ റൂമിലുള്ളവർക്ക് കാണാമെന്നതിനാൽ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും.ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉൾക്കൊള്ളാൻ ആദ്യഘട്ടത്തിൽ കഴിയും. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരുത്താം. കാമറകളും സെൻസറുകളും സ്ഥാപിക്കാൻ കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കൂടാതെ പ്രതിമാസം 500 രൂപ മുതൽ 2700 രൂപ വരെ ഫീസ് കെൽട്രോണ്‍ ഈടാക്കും. കൊടുംക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചനയുണ്ട്. അക്രമി സംഘത്തിൽ ഇങ്ങനെയൊരാൾ ഉണ്ടെങ്കിൽ പോലീസിന് പെട്ടെന്ന് തിരിച്ചറിയാനുമാകും.
സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഫ്ളാറ്റുകൾ, ഓഫീസുകൾ, ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഐഎംഎസ് കണ്ട്രോൾ റൂമുമായി ബന്ധപ്പിക്കാവുന്നതാണ്. സിഐഎംഎസുമായി കണക്ട് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ എല്ലാ മൂന്ന് മിനിട്ടിലും ഒരിക്കൽ സ്ഥാപനവും സിഐഎംഎസ് കൺട്രോൾറൂമുമായി സിസ്റ്റം ഹെൽത്ത് ചെക്ക്അപ് നടക്കുന്നതുകൊണ്ട് സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും എക്യുപ്മെന്റ് പ്രവർത്തനരഹിതമായാൽ തൽക്ഷണം ആ വിവരം കൺട്രോൾ റൂമിൽ അറിയുകയും ഉടൻതന്നെ സർവീസ് എൻജിനീയർ സ്ഥലത്തെത്തി അത് പരിഹരിക്കുകയും ഈ വിവരം സ്ഥാപനമുടമയ്ക്ക് എസ്എംഎസ് ആയി അറിയിപ്പ് ലഭിക്കുകയും ചെയ്യും.
ബാങ്കുൾക്കും എടിഎമ്മുകൾക്കും ആദ്യഘട്ടത്തിലെ ചെലവ് കുറച്ചുകൊണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി തവണവ്യവസ്ഥയും ഏർപ്പെടുത്തുമെന്നും കെൽട്രോണ്‍ മാർക്കറ്റിംഗ് മേധാവി എ. ഗോപകുമാർ അറിയിച്ചു. കെൽട്രോണ്‍ സീനിയർ എൻജിനീയർ കെ.എസ് അരുണും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സാങ്കേതികവിദ്യ സജ്ജീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ വീടുകളിലോ കവർച്ചാശ്രമം നടന്നാൽ ഏഴു സെക്കന്റിനുള്ളിൽ അക്രമികളുടെ ദൃശ്യങ്ങളും സ്ഥാപനത്തിന്റെ മേൽവിലാസവും അവിടേക്കുള്ള റോഡുകളും അടുത്തുള്ള പോലീസ് പട്രോളിംഗ് വാഹനത്തെ സംബന്ധിച്ച വിവരങ്ങളും പോലീസ് കണ്ട്രോൾ റൂമിലെ സ്ക്രീനിൽ തെളിയും.
ഇതുപയോഗപ്പെടുത്തി കണ്ട്രോൾ റൂമിൽ നിന്നു പെട്രോളിംഗ് വാഹനത്തിലേക്ക് വിവരങ്ങൾ തൽസമയം അയയ്ക്കാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പോലീസിന് സ്ഥലത്തെത്തി കുറ്റവാളികളെ കയ്യോടെ പിടികൂടാനും സാധിക്കുമെന്നതാണ് സിഐഎംഎസിന്റെ പ്രത്യേകത. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന പ്രത്യേകതയുണ്ട്. വീടുകളും ബാങ്കുകളും ഓഫീസുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, കെൽട്രോണ്‍ മാർക്കറ്റിംഗ് മേധാവി എ. ഗോപാകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എന്താണ് സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റം (സിഐഎംഎസ്)
വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കണ്ട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണിത്. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സിഐഎംഎസ് പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു വരെ സെക്കൻഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കണ്ട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും.
ഇതോടൊപ്പം ലോക്കൽ കണ്ട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നന്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. ഒരുപക്ഷേ അക്രമികൾ മടങ്ങും മുന്‍പ് പോലീസിന് അവിടെ എത്തിച്ചേരാൻ സാധിക്കും. സെൻസർ, കാമറ, കണ്ട്രോൾ പാനൽ എന്നിവയാണ് സിഐഎംഎസിന് ആവശ്യം. മൊബൈൽ ഫോണുകൾ പോലെ ജിഎസ്എം സംവിധാനത്തിലാണ് വിവരങ്ങൾ കൈമാറുക. ദൃശ്യങ്ങൾ കണ്ട്രോൾ റൂമിലുള്ളവർക്ക് കാണാമെന്നതിനാൽ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും.ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉൾക്കൊള്ളാൻ ആദ്യഘട്ടത്തിൽ കഴിയും. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരുത്താം. കാമറകളും സെൻസറുകളും സ്ഥാപിക്കാൻ കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കൂടാതെ പ്രതിമാസം 500 രൂപ മുതൽ 2700 രൂപ വരെ ഫീസ് കെൽട്രോണ്‍ ഈടാക്കും. കൊടുംക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചനയുണ്ട്. അക്രമി സംഘത്തിൽ ഇങ്ങനെയൊരാൾ ഉണ്ടെങ്കിൽ പോലീസിന് പെട്ടെന്ന് തിരിച്ചറിയാനുമാകും.
സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഫ്ളാറ്റുകൾ, ഓഫീസുകൾ, ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഐഎംഎസ് കണ്ട്രോൾ റൂമുമായി ബന്ധപ്പിക്കാവുന്നതാണ്. സിഐഎംഎസുമായി കണക്ട് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ എല്ലാ മൂന്ന് മിനിട്ടിലും ഒരിക്കൽ സ്ഥാപനവും സിഐഎംഎസ് കൺട്രോൾറൂമുമായി സിസ്റ്റം ഹെൽത്ത് ചെക്ക്അപ് നടക്കുന്നതുകൊണ്ട് സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും എക്യുപ്മെന്റ് പ്രവർത്തനരഹിതമായാൽ തൽക്ഷണം ആ വിവരം കൺട്രോൾ റൂമിൽ അറിയുകയും ഉടൻതന്നെ സർവീസ് എൻജിനീയർ സ്ഥലത്തെത്തി അത് പരിഹരിക്കുകയും ഈ വിവരം സ്ഥാപനമുടമയ്ക്ക് എസ്എംഎസ് ആയി അറിയിപ്പ് ലഭിക്കുകയും ചെയ്യും.
ബാങ്കുൾക്കും എടിഎമ്മുകൾക്കും ആദ്യഘട്ടത്തിലെ ചെലവ് കുറച്ചുകൊണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി തവണവ്യവസ്ഥയും ഏർപ്പെടുത്തുമെന്നും കെൽട്രോണ്‍ മാർക്കറ്റിംഗ് മേധാവി എ. ഗോപകുമാർ അറിയിച്ചു. കെൽട്രോണ്‍ സീനിയർ എൻജിനീയർ കെ.എസ് അരുണും പത്രസമ്മേളനത്തിൽ പങ്കെടുത്തു.