തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫും എൽഡിഎഫുമെന്ന വേർതിരിവില്ലാതെ എല്ലാവരും യോജിച്ച് സമരം ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ ആന്റണി. ഭരണഘടനാ സംരക്ഷണത്തിനായി ’ഞാൻ പൗരൻ പേര് ഭാരതീയൻ’ എന്ന സന്ദേശവുമായി സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽയാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ തകർക്കാനുള്ള ആർഎസ്എസ് അജൻഡയുടെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി. ഇവിടെവച്ച് ഇത് തടഞ്ഞില്ലെങ്കിൽ പൗരാവകാശങ്ങളെ തകർക്കുന്ന നിയമങ്ങൾ ഉൾപ്പെടെ കൊണ്ടുവരും. ഭരണഘടന പൊളിച്ചെഴുതി പുതിയ ഭരണഘടന ഉണ്ടാക്കാനാണ് ശ്രമം. ഇപ്പോൾ കൊണ്ടുവന്ന ബില്ല് ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ബാധിക്കുന്നതാണെന്നു കരുതി മാറി നിന്നാൽ നാളെ ആർഎസ്എസിന്റെ ആശയത്തെ എതിർക്കുന്ന എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന നിയമം കൊണ്ടുവരും. അതിനാൽ മോദിക്കും ആർഎസ്എസിനും തടയാനാകാത്ത വിധം സമരം ആളിപ്പടരണം. ഇന്ത്യ ജീവിക്കണോ തകരണോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്ന് ഉയരുന്ന സമരമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ വിഷയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തെറ്റുപറ്റി. അദ്ദേഹം കേന്ദ്രസർക്കാരിന്റെ വക്താവായി മാറാൻ പാടില്ലായിരുന്നു. ഇന്ത്യ ലോകത്തിന്റെ അഭയകേന്ദ്രം എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞത്. അദ്ദേഹം അത് വിശ്വസിക്കുന്നെങ്കിൽ കേന്ദ്ര സർക്കാരിന്റെ വക്താവാകാൻ പാടില്ലായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിന് ദേശീയ പതാക കൈമാറി എ.കെ ആന്റണി കാവൽ യാത്ര എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. പാലോട് രവി അധ്യക്ഷത വഹിച്ചു.
നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനെതിരെ ഗവർണർ ഓടി നടന്ന് പ്രസംഗിച്ച് പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള കാവൽ യാത്രയെ ജനങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പെരുന്പടവം ശ്രീധരൻ,ആര്യാടൻ ഷൗക്കത്ത്, ടി. ശരത്ചന്ദ്രപ്രസാദ്, ജോസഫ് വാഴക്കൻ, ശൂരനാട് രാജശേഖരൻ, ജ്യോതികുമാർ ചാമക്കാല, കെ.എം അഭിജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കാവൽയാത്ര ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം നടത്തും. യാത്ര 13ന് കാസർഗോട്ട് സമാപിക്കും.
ഭരണഘടനയെ തകർക്കാനുള്ള ആർഎസ്എസ് അജൻഡയുടെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി. ഇവിടെവച്ച് ഇത് തടഞ്ഞില്ലെങ്കിൽ പൗരാവകാശങ്ങളെ തകർക്കുന്ന നിയമങ്ങൾ ഉൾപ്പെടെ കൊണ്ടുവരും. ഭരണഘടന പൊളിച്ചെഴുതി പുതിയ ഭരണഘടന ഉണ്ടാക്കാനാണ് ശ്രമം. ഇപ്പോൾ കൊണ്ടുവന്ന ബില്ല് ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ബാധിക്കുന്നതാണെന്നു കരുതി മാറി നിന്നാൽ നാളെ ആർഎസ്എസിന്റെ ആശയത്തെ എതിർക്കുന്ന എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന നിയമം കൊണ്ടുവരും. അതിനാൽ മോദിക്കും ആർഎസ്എസിനും തടയാനാകാത്ത വിധം സമരം ആളിപ്പടരണം. ഇന്ത്യ ജീവിക്കണോ തകരണോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്ന് ഉയരുന്ന സമരമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ വിഷയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തെറ്റുപറ്റി. അദ്ദേഹം കേന്ദ്രസർക്കാരിന്റെ വക്താവായി മാറാൻ പാടില്ലായിരുന്നു. ഇന്ത്യ ലോകത്തിന്റെ അഭയകേന്ദ്രം എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞത്. അദ്ദേഹം അത് വിശ്വസിക്കുന്നെങ്കിൽ കേന്ദ്ര സർക്കാരിന്റെ വക്താവാകാൻ പാടില്ലായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിന് ദേശീയ പതാക കൈമാറി എ.കെ ആന്റണി കാവൽ യാത്ര എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. പാലോട് രവി അധ്യക്ഷത വഹിച്ചു.
നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനെതിരെ ഗവർണർ ഓടി നടന്ന് പ്രസംഗിച്ച് പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള കാവൽ യാത്രയെ ജനങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പെരുന്പടവം ശ്രീധരൻ,ആര്യാടൻ ഷൗക്കത്ത്, ടി. ശരത്ചന്ദ്രപ്രസാദ്, ജോസഫ് വാഴക്കൻ, ശൂരനാട് രാജശേഖരൻ, ജ്യോതികുമാർ ചാമക്കാല, കെ.എം അഭിജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കാവൽയാത്ര ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം നടത്തും. യാത്ര 13ന് കാസർഗോട്ട് സമാപിക്കും.