കോഴിക്കോട്: കാട്ടുങ്ങല്‍ സുബ്രഹ്മണ്യന് മണിലാല്‍ എന്ന ഡോ.കെ.എസ്.മണിലാല്‍ ഇനി പദ്മശ്രീ തിളക്കത്തില്‍ . ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം ലാറ്റിനില്‍നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്ത സസ്യശാസ്ത്രജ്ഞനാണ് അദ്ദേഹം. അഭിഭാഷകനായിരുന്ന കാട്ടുങ്ങല്‍ എ.സുബ്രമഹ്ണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സെപ്റ്റംബര്‍ 17-ന് പറവൂര്‍ വടക്കേക്കരയില്‍ ജനിച്ച മണിലാല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാനും സാധാരണക്കാര്‍ക്ക് എത്തിക്കാനും വേണ്ടി ചെലവിട്ടത് സ്വന്തം ആയുസിലെ അമ്പത് വര്‍ഷമാണ്. ഹോര്‍ത്തൂസ് പ്രസിദ്ധീകരിച്ച് മൂന്ന് പതിറ്റാണ്ടുകാലം അതിനെ ലാറ്റിനില്‍നിന്ന് പരിഭാഷപ്പെടുത്താനോ സാധാരണക്കാരുടെ കൈകളിലെത്തിക്കാനോ ആര്‍ക്കും കഴിഞ്ഞില്ല.
പലരും കൈയൊഴിഞ്ഞ മേഖലയിലേക്കാണ് ഡോ.മണിലാലിന്റെ രംഗപ്രവേശം. മാതാപിതാക്കളില്‍നിന്നു ലഭിച്ച ചെറിയ അറിവാണ് മണിലാലിനു ഹോര്‍ത്തൂസ് മലബാറിക്കൂസ്. അതിന്റെ കോപ്പികള്‍ കണ്ടെത്തി അത് മൊഴിമാറ്റാന്‍ ലാറ്റിന്‍ പഠിച്ചു.പിന്നെ കുറക്കാലം മനസും ശരീരവും അതിനുപിന്നാലെയായി.
മലബാറില്‍ ഉണ്ടായിരുന്ന 742 സസ്യങ്ങളുടെ പേരും ചിത്രവുമാണ് ലാറ്റിന്‍ ഭാഷയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസിലുള്ളത്. ഒന്നൊഴിച്ച് മറ്റെല്ലാ സസ്യങ്ങളെയും തേടിപ്പിടിച്ച് ഹെര്‍ബേറിയം തയാറാക്കി മണിലാല്‍ . കേരള സര്‍വകലാശാലയിലും പിന്നീട് കാലിക്കട്ട് സര്‍വകലാശാല രൂപീകരിച്ചതിനു ശേഷം അവിടെയും സസ്യശാസ്ത്ര വകുപ്പില്‍ ജോലി ചെയ്ത മണിലാല്‍ കേവലം അധ്യാപനത്തിൽ അവസാനിപ്പിക്കുകയായിരുന്നില്ല ജീവിതം.
ഹോര്‍ത്തൂസിന് പുനര്ജന്മം നല്‍കാനുള്ള ദീര്‍ഘകാലത്തെ പരിശ്രമങ്ങള്‍ക്കിടയില്‍ കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യസമ്പത്തിനെക്കുറിച്ച് വിലപ്പെട്ട പഠനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കി. അത്യപൂർവമായ നേട്ടമായിരുന്നിട്ടും അവകാശവാദങ്ങളൊന്നുമില്ലാതെ ഡോ. മണിലാല്‍ ബഹളങ്ങളില്‍നിന്നൊഴിഞ്ഞ്, കോഴിക്കോട് ജവഹര്‍ നഗറിലെ കാട്ടുങ്ങല്‍ വീട്ടില്‍ കഴിയുന്നു. ശാരീരിക അവശതകള്‍ അലട്ടുന്നുണ്ട്. തന്റെ പ്രവര്‍ത്തന വിജയത്തില്‍ എന്നും കൂടെ നിന്ന ഭാര്യ ജ്യോത്സ്നയുടെ പരിചരണത്തിലാണിപ്പോള്‍ .
1999 മാര്‍ച്ച് 31-ന് കാലിക്കട്ട് സര്‍വകലാശാലയില്‍നിന്ന് സീനിയര്‍ പ്രഫസറായാണ് മണിലാല്‍ വിരമിച്ചത്. നെതര്‍ലന്‍ഡ്സ് സര്‍ക്കാരിന്റെ അത്യുന്നത സിവിലിയന്‍ പുരസ്കാരമായ ഓഫീസര്‍ ഇന്ദി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ പുരസ്കാരം 2012-മേയ് ഒന്നിന് മണിലാലിനെ തേടിയെത്തിയിരുന്നു. ഡച്ച് രാജ്ഞി ബിയാട്രിക്സിന്റെ ശിപാര്‍ശപ്രകാരം നല്കപ്പെടുന്ന ഈ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാൽ.
പലരും കൈയൊഴിഞ്ഞ മേഖലയിലേക്കാണ് ഡോ.മണിലാലിന്റെ രംഗപ്രവേശം. മാതാപിതാക്കളില്‍നിന്നു ലഭിച്ച ചെറിയ അറിവാണ് മണിലാലിനു ഹോര്‍ത്തൂസ് മലബാറിക്കൂസ്. അതിന്റെ കോപ്പികള്‍ കണ്ടെത്തി അത് മൊഴിമാറ്റാന്‍ ലാറ്റിന്‍ പഠിച്ചു.പിന്നെ കുറക്കാലം മനസും ശരീരവും അതിനുപിന്നാലെയായി.
മലബാറില്‍ ഉണ്ടായിരുന്ന 742 സസ്യങ്ങളുടെ പേരും ചിത്രവുമാണ് ലാറ്റിന്‍ ഭാഷയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസിലുള്ളത്. ഒന്നൊഴിച്ച് മറ്റെല്ലാ സസ്യങ്ങളെയും തേടിപ്പിടിച്ച് ഹെര്‍ബേറിയം തയാറാക്കി മണിലാല്‍ . കേരള സര്‍വകലാശാലയിലും പിന്നീട് കാലിക്കട്ട് സര്‍വകലാശാല രൂപീകരിച്ചതിനു ശേഷം അവിടെയും സസ്യശാസ്ത്ര വകുപ്പില്‍ ജോലി ചെയ്ത മണിലാല്‍ കേവലം അധ്യാപനത്തിൽ അവസാനിപ്പിക്കുകയായിരുന്നില്ല ജീവിതം.
ഹോര്‍ത്തൂസിന് പുനര്ജന്മം നല്‍കാനുള്ള ദീര്‍ഘകാലത്തെ പരിശ്രമങ്ങള്‍ക്കിടയില്‍ കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യസമ്പത്തിനെക്കുറിച്ച് വിലപ്പെട്ട പഠനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കി. അത്യപൂർവമായ നേട്ടമായിരുന്നിട്ടും അവകാശവാദങ്ങളൊന്നുമില്ലാതെ ഡോ. മണിലാല്‍ ബഹളങ്ങളില്‍നിന്നൊഴിഞ്ഞ്, കോഴിക്കോട് ജവഹര്‍ നഗറിലെ കാട്ടുങ്ങല്‍ വീട്ടില്‍ കഴിയുന്നു. ശാരീരിക അവശതകള്‍ അലട്ടുന്നുണ്ട്. തന്റെ പ്രവര്‍ത്തന വിജയത്തില്‍ എന്നും കൂടെ നിന്ന ഭാര്യ ജ്യോത്സ്നയുടെ പരിചരണത്തിലാണിപ്പോള്‍ .
1999 മാര്‍ച്ച് 31-ന് കാലിക്കട്ട് സര്‍വകലാശാലയില്‍നിന്ന് സീനിയര്‍ പ്രഫസറായാണ് മണിലാല്‍ വിരമിച്ചത്. നെതര്‍ലന്‍ഡ്സ് സര്‍ക്കാരിന്റെ അത്യുന്നത സിവിലിയന്‍ പുരസ്കാരമായ ഓഫീസര്‍ ഇന്ദി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ പുരസ്കാരം 2012-മേയ് ഒന്നിന് മണിലാലിനെ തേടിയെത്തിയിരുന്നു. ഡച്ച് രാജ്ഞി ബിയാട്രിക്സിന്റെ ശിപാര്‍ശപ്രകാരം നല്കപ്പെടുന്ന ഈ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാൽ.