കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച മരടിലെ ഫ്ളാറ്റുകളുടെ കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഇന്നലെ രാത്രിയോടെയാണ് എച്ച്ടുഒ ഹോളിഫെയ്ത്ത്, ജെയിൻ കോറൽകോവ് എന്നീ ഫ്ളാറ്റുകളിൽനിന്നുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങിയത്. എച്ച്ടുഒയിൽനിന്ന് 70ഓളം ലോഡും ജെയിൻ കോറൽകോവിൽനിന്ന് 40ഓളം ലോഡുമാണ് ആദ്യദിനം നീക്കിയത്.
കോണ്ക്രീറ്റ് മാലിന്യം നീക്കംചെയ്യാൻ കരാറെടുത്ത പ്രോംപ്റ്റ് എന്റർപ്രൈസസിന്റെ ആലുവയിലുള്ള യാർഡിലേക്കാണ് കോണ്ക്രീറ്റ് മാലിന്യം നീക്കുന്നത്.
പൊടിശല്യം ഉയരാതിരിക്കാൻ കോണ്ക്രീറ്റ് അവശിഷ്ടങ്ങളുടെ പുറത്ത് രാവിലെ മുതൽ വെള്ളം തളിച്ചിരുന്നു. ആൽഫ സെറീൻ, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളുടെ കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ ഇന്നുമുതൽ നീക്കും. ടോറസ് വാഹനങ്ങൾ കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഈ ഫ്ളാറ്റുകളിൽനിന്നു മിനിടിപ്പർ ലോറികളുടെ സഹായത്തോടെയാകും അവശിഷ്ടങ്ങൾ നീക്കുക. ഇന്നു നാല് ഫ്ളാറ്റുകളിൽനിന്നായി ഇരുനൂറോളം ലോഡ് നീക്കുമെന്ന് പ്രോംപ്റ്റ് അധികൃതർ പറഞ്ഞു.
കോണ്ക്രീറ്റ് വേർതിരിക്കുന്നതിനനുസരിച്ച് കൂടുതൽ ലോഡുകൾ വരും ദിവസങ്ങളിൽ പുറപ്പെടും. അതിനിടെ നാലു ഫ്ളാറ്റുകളുടെയും കോണ്ക്രീറ്റ് അവശിഷ്ടങ്ങളും കന്പിയും വേർതിരിക്കുന്ന ജോലികൾ ചെന്നൈയിലെ വിജയ് സ്റ്റീൽസിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. കന്പി അവശിഷ്ടങ്ങളുമായി നിരവധി ലോഡുകൾ ഇതിനകം ചെന്നെയിലേക്ക് പോയിരുന്നു.
കോണ്ക്രീറ്റ് മാലിന്യം നീക്കംചെയ്യാൻ കരാറെടുത്ത പ്രോംപ്റ്റ് എന്റർപ്രൈസസിന്റെ ആലുവയിലുള്ള യാർഡിലേക്കാണ് കോണ്ക്രീറ്റ് മാലിന്യം നീക്കുന്നത്.
പൊടിശല്യം ഉയരാതിരിക്കാൻ കോണ്ക്രീറ്റ് അവശിഷ്ടങ്ങളുടെ പുറത്ത് രാവിലെ മുതൽ വെള്ളം തളിച്ചിരുന്നു. ആൽഫ സെറീൻ, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളുടെ കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ ഇന്നുമുതൽ നീക്കും. ടോറസ് വാഹനങ്ങൾ കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഈ ഫ്ളാറ്റുകളിൽനിന്നു മിനിടിപ്പർ ലോറികളുടെ സഹായത്തോടെയാകും അവശിഷ്ടങ്ങൾ നീക്കുക. ഇന്നു നാല് ഫ്ളാറ്റുകളിൽനിന്നായി ഇരുനൂറോളം ലോഡ് നീക്കുമെന്ന് പ്രോംപ്റ്റ് അധികൃതർ പറഞ്ഞു.
കോണ്ക്രീറ്റ് വേർതിരിക്കുന്നതിനനുസരിച്ച് കൂടുതൽ ലോഡുകൾ വരും ദിവസങ്ങളിൽ പുറപ്പെടും. അതിനിടെ നാലു ഫ്ളാറ്റുകളുടെയും കോണ്ക്രീറ്റ് അവശിഷ്ടങ്ങളും കന്പിയും വേർതിരിക്കുന്ന ജോലികൾ ചെന്നൈയിലെ വിജയ് സ്റ്റീൽസിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. കന്പി അവശിഷ്ടങ്ങളുമായി നിരവധി ലോഡുകൾ ഇതിനകം ചെന്നെയിലേക്ക് പോയിരുന്നു.