വൈക്കം: ടൂറിസ്റ്റ്ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരനായ യുവാവ് മരിച്ചു. ഒന്നര വയസുകാരിയായ ഏകമകളുൾപ്പെടെ നാലുപേർക്കു പരിക്കേറ്റു. വെച്ചൂർ അംബികാമാർക്കറ്റ് കളത്തിൽ ബോസിന്റെ മകൻ കബിൽ ബോസ്(36) ആണു മരിച്ചത്. കബിലിന്റെ ഭാര്യ നവ്യ (30), മകൾ നൈനിക, നവ്യയുടെ അമ്മ തുളസി (60) ഓട്ടോഡ്രൈവർ വടക്കാർ സ്വദേശി രാമചന്ദ്രൻ (48) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ഞായറാഴ്ച രാത്രി 9.30നു തലയോലപ്പറന്പ് കാർണിവൽ തിയറ്ററിനു സമീപമായിരുന്നു അപകടം. സിനിമ കണ്ടശേഷം വൈക്ക പ്രയാറിലുള്ള കബിലിന്റെ ഭാര്യവീട്ടിലേക്കു ഓട്ടോറിക്ഷയിൽ മടങ്ങുന്പോൾ അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഒന്നോടെ കബിൽ മരിച്ചു. ഗൾഫിലായിരുന്ന കബിൽ ഏതാനും ദിവസം മുന്പാണ് നാട്ടിലെത്തിയത്. സംസ്കാരം നടത്തി.
കബിലിന്റെ മാതാവ് ഗിരിജ, സഹോദരി കവിത.
ഞായറാഴ്ച രാത്രി 9.30നു തലയോലപ്പറന്പ് കാർണിവൽ തിയറ്ററിനു സമീപമായിരുന്നു അപകടം. സിനിമ കണ്ടശേഷം വൈക്ക പ്രയാറിലുള്ള കബിലിന്റെ ഭാര്യവീട്ടിലേക്കു ഓട്ടോറിക്ഷയിൽ മടങ്ങുന്പോൾ അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഒന്നോടെ കബിൽ മരിച്ചു. ഗൾഫിലായിരുന്ന കബിൽ ഏതാനും ദിവസം മുന്പാണ് നാട്ടിലെത്തിയത്. സംസ്കാരം നടത്തി.
കബിലിന്റെ മാതാവ് ഗിരിജ, സഹോദരി കവിത.