മുട്ടം: സിവിൽ പോലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇടുക്കി എ.ആർ.ക്യാന്പിലെ സിവിൽ പോലീസ് ഓഫീസർ മേലുകാവ് തടത്തിപറന്പിൽ ജോജി ജോർജിനെയാണ് (36) മുട്ടം കോടതിക്കവലയ്ക്കു സമീപം ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം നാലോടെ ലോഡ്ജിലെ ഫാനിൽ തൂങ്ങിയനിലയിൽ ജോജിയെ അടുത്ത മുറിയിലെ താമസക്കാരാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്ക് എത്തിയിരുന്ന ജോജി ഒരു ദിവസം അവധി വേണമെന്ന് അറിയിച്ചിരുന്നു. ഭാര്യ സിന്ധുവിന്റെ പേരിൽ എഴുതിയ നാല് വരിയുള്ള കത്ത് മുറിയിൽ നിന്നു മുട്ടം എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തിയിട്ടുണ്ട്.കത്തിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മേലുകാവ് മായാപുരി സിഎസ്ഐ പള്ളിയിൽ സംസ്കരിച്ചു. മക്കൾ:ജോർജിന,ജൊഹാന.
ഞായറാഴ്ച വൈകുന്നേരം നാലോടെ ലോഡ്ജിലെ ഫാനിൽ തൂങ്ങിയനിലയിൽ ജോജിയെ അടുത്ത മുറിയിലെ താമസക്കാരാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്ക് എത്തിയിരുന്ന ജോജി ഒരു ദിവസം അവധി വേണമെന്ന് അറിയിച്ചിരുന്നു. ഭാര്യ സിന്ധുവിന്റെ പേരിൽ എഴുതിയ നാല് വരിയുള്ള കത്ത് മുറിയിൽ നിന്നു മുട്ടം എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തിയിട്ടുണ്ട്.കത്തിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മേലുകാവ് മായാപുരി സിഎസ്ഐ പള്ളിയിൽ സംസ്കരിച്ചു. മക്കൾ:ജോർജിന,ജൊഹാന.