ഏഷ്യാനെറ്റിൽ ഈ വർഷത്തെ ഓണാഘോഷപ്രോഗ്രാമുകളിൽ പ്രീമിയം സിനിമകൾക്കപ്പുറം മുഖ്യ ആകർഷണം മോഹൻലാലിന്റെ സ്റ്റേജ് ഷോ "ലാലോണം പൊന്നോണ'മാണ്. മാസങ്ങൾ നീളുന്ന തിയേറ്റർ സിനിമകളുടെ അഭാവത്തിനു ശേഷം ലാൽ ആരാധകർ ആകംക്ഷയോടെയാണ് ഒരു "ലാൽ ലുക്കി'നായ് കാത്തിരിക്കുന്ന ഘട്ടത്തിലാണ് ലാലെത്തുന്നത്.
ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് സീസൺ 2വിലാണ് അവസാനമായി ലാൽ അവതാരകനായി എത്തിയത്. എന്നാൽ എഴുപത്തിയഞ്ചോളം എപ്പിസോഡ് പിന്നിട്ട ഷോ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെക്കുകയായിരുന്നു.
കൊച്ചി ഗോകുലം പാർക്കിലാണ് ഈ നൃത്ത സംഗീത ഹാസ്യ വിരുന്ന് "ഗ്രീൻ മാറ്റി'ൽ ചിത്രീകരിച്ചത്. സംവിധായകൻ ടി. കെ. രാജീവ് കുമാറാണ് ഷോ ഡയറക്ടർ. ജൂലൈ അവസാന വാരത്തിലാണ് മോഹൻലാൽ ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തുന്നത്.
സ്ഥിരം ഹോട്ടലായ ട്രാവൻകൂർ കോർട്ടിൽ കോറന്റൈൻ ദിവസങ്ങൾ പൂത്തിയാക്കിയാണ് ഷോയുടെ ഭാഗമായത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങൾക്ക് വിധയമായിരുന്നു അഭിനേതാക്കളും അണിയറക്കാരും.
ഉത്രാടം നാളിൽ പ്രൈം ടൈമിൽ സംപ്രേക്ഷണം ചെയ്യാനാണ് ഏഷ്യാനെറ്റ് പ്ലാൻ ചെയുന്നത്. മലയാളത്തിൽ കോടി ക്ലബ്ബിൽ ആദ്യമായി സ്ഥാനം നേടിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന് സെപ്റ്റംബർ ആദ്യ വാരം ലാൽ ജോയിൻ ചെയ്യും.
പ്രേംടി. നാഥ്