തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങളിൽ വിശദീകരണം തേടി ഗവർണർ. എന്നാൽ, പൗരത്വ വിഷയത്തിൽ നിലപാടിൽ മാറ്റം വരുത്തേണ്ടെന്ന ഉറച്ച നിലപാടുമായി സർക്കാരും.
നയപ്രഖ്യാപന പ്രസംഗത്തിനു നാലു ദിവസം മാത്രം ശേഷിക്കേ ഗവർണറും സർക്കാരും ഏറ്റുമുട്ടലിന്റെ പാതയിൽ തുടരുകയാണ്.പൗരത്വവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ അതു നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയാൽ കോടതിയലക്ഷ്യമാകുമെന്നാണു ഗവർണറുടെ പക്ഷം. ഈ സാഹചര്യത്തിൽ പൗരത്വവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പുനഃപരിശോധിക്കണമെന്നു ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടു.
നയപ്രഖ്യാപന പ്രസംഗത്തിനു നാലു ദിവസം മാത്രം ശേഷിക്കേ ഗവർണറും സർക്കാരും ഏറ്റുമുട്ടലിന്റെ പാതയിൽ തുടരുകയാണ്.പൗരത്വവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ അതു നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയാൽ കോടതിയലക്ഷ്യമാകുമെന്നാണു ഗവർണറുടെ പക്ഷം. ഈ സാഹചര്യത്തിൽ പൗരത്വവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പുനഃപരിശോധിക്കണമെന്നു ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടു.