കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ടു ദുര്‍മന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യത അന്വേഷിക്കുന്നു. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകള്‍ ഇപ്പോഴും കാസര്‍ഗോഡിന്റെ ഉള്‍പ്രദേശങ്ങളില്‍ നടക്കാറുണ്ട്.
രൂപശ്രീയുടെ മൃതദേഹത്തില്‍നിന്നു വസ്ത്രങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.മുടി മുറിച്ചുമാറ്റിയതും ഇങ്ങനെയുള്ള കര്‍മങ്ങളുടെ ഭാഗമായിട്ടാകാമെന്നും സംശയിക്കപ്പെടുന്നു. രൂപശ്രീയെ കൊലപ്പെടുത്തിയ ശേഷമാകാം മൃതദേഹം ഉപയോഗിച്ച് ഇത്തരം കര്‍മങ്ങള്‍ നടത്തിയതെന്നാണു സംശയം.
പ്രതി വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് അറിവുള്ള ആളാണ്. ഇത്തരമൊരു കൃത്യം നടത്തുന്നതിനു സ്വന്തം വീടുതന്നെ തെരഞ്ഞെടുത്തതും ഗൂഢപൂജകളുടെ സാധ്യതയ്ക്ക് ആക്കംകൂട്ടുന്നു. ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസമാണ് ഇത്തരക്കാരിലുള്ളത്. ബലിമൃഗങ്ങളെ ആയുധമുപയോഗിക്കാതെ ശ്വാസംമുട്ടിച്ചു കൊല്ലുന്നതും ഇത്തരം ആഭിചാരകര്മങ്ങളിലെ രീതിയാണ്. വിവിധ സ്ഥലങ്ങളില്‍ കാരന്ത് പൂജകള്‍ക്കായി പോകുമ്പോള്‍ സഹായിയായി കൂടെ ചെല്ലാറുള്ള നിരഞ്ജൻ ഈ കൃത്യം നടക്കുമ്പോഴും മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ വീടും നിഗൂഢതകള്‍ നിറഞ്ഞതാണ്. ഒരു കാറിനു കഷ്ടിച്ചു കടന്നുപോകാനാവുന്ന ചെറിയൊരു മണ്‍പാത മാത്രമാണു വീട്ടിലേക്കുള്ളത്. വിശാലമായ മുറ്റത്തു തുളസിത്തറയും അഗ്നികുണ്ഡവും കാണാം. മുറ്റത്തു ഷീറ്റിട്ടതിനാല്‍ വീടിനകത്ത് അധികം വെളിച്ചമില്ല. പൂജകള്‍ നടത്താനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്നു വലിയൊരു മുറി തയാറാക്കിയിട്ടുണ്ട്. സാധാരണ വീടുകളിലുള്ളതുപോലെ ചെറിയൊരു പൂജാമുറി വേറെയുമുണ്ട്.
പുറത്തെ പൂജാമുറിയില്‍ വീട്ടിലെ സ്ത്രീകള്‍ക്കും മറ്റും പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണു സൂചന. രൂപശ്രീയുടെ മൃതദേഹം കടലില്‍ തള്ളുകയും ഹാന്‍ഡ്ബാഗ് കടല്‍തീരത്തെ കാട്ടിലേക്കു വലിച്ചെറിയുകയും ചെയ്തതായി പറയുമ്പോഴും വസ്ത്രങ്ങള്‍ എന്തുചെയ്തു എന്ന കാര്യം വ്യക്തമായിട്ടില്ല.
കടലിൽ ഒഴുകിനടക്കുന്പോൾ എല്ലാ വസ്ത്രങ്ങളും ഒരേസമയം നഷ്ടപ്പെടാനിടയില്ലെന്ന കാര്യം അന്വേഷണ സംഘവും അംഗീകരിക്കുന്നുണ്ട്. കാറില്‍ നിന്നു മുടിയുടെ സാമ്പിളുകള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും രൂപശ്രീയുടെ കൊലപാതകത്തിനു തൊട്ടുപിന്നാലെ പ്രതിയുടെ ഭാര്യയും മകളും ഇതേ കാറില്‍ സഞ്ചരിച്ചിട്ടുള്ളതിനാല്‍ ഫോറൻസിക് പരിശോധനയ്ക്കു ശേഷം മാത്രമേ മുടി ആരുടേതെന്ന് ഉറപ്പാക്കാനാകൂ.
രൂപശ്രീയുടെ മൃതദേഹത്തില്‍നിന്നു വസ്ത്രങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.മുടി മുറിച്ചുമാറ്റിയതും ഇങ്ങനെയുള്ള കര്‍മങ്ങളുടെ ഭാഗമായിട്ടാകാമെന്നും സംശയിക്കപ്പെടുന്നു. രൂപശ്രീയെ കൊലപ്പെടുത്തിയ ശേഷമാകാം മൃതദേഹം ഉപയോഗിച്ച് ഇത്തരം കര്‍മങ്ങള്‍ നടത്തിയതെന്നാണു സംശയം.
പ്രതി വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് അറിവുള്ള ആളാണ്. ഇത്തരമൊരു കൃത്യം നടത്തുന്നതിനു സ്വന്തം വീടുതന്നെ തെരഞ്ഞെടുത്തതും ഗൂഢപൂജകളുടെ സാധ്യതയ്ക്ക് ആക്കംകൂട്ടുന്നു. ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസമാണ് ഇത്തരക്കാരിലുള്ളത്. ബലിമൃഗങ്ങളെ ആയുധമുപയോഗിക്കാതെ ശ്വാസംമുട്ടിച്ചു കൊല്ലുന്നതും ഇത്തരം ആഭിചാരകര്മങ്ങളിലെ രീതിയാണ്. വിവിധ സ്ഥലങ്ങളില്‍ കാരന്ത് പൂജകള്‍ക്കായി പോകുമ്പോള്‍ സഹായിയായി കൂടെ ചെല്ലാറുള്ള നിരഞ്ജൻ ഈ കൃത്യം നടക്കുമ്പോഴും മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ വീടും നിഗൂഢതകള്‍ നിറഞ്ഞതാണ്. ഒരു കാറിനു കഷ്ടിച്ചു കടന്നുപോകാനാവുന്ന ചെറിയൊരു മണ്‍പാത മാത്രമാണു വീട്ടിലേക്കുള്ളത്. വിശാലമായ മുറ്റത്തു തുളസിത്തറയും അഗ്നികുണ്ഡവും കാണാം. മുറ്റത്തു ഷീറ്റിട്ടതിനാല്‍ വീടിനകത്ത് അധികം വെളിച്ചമില്ല. പൂജകള്‍ നടത്താനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്നു വലിയൊരു മുറി തയാറാക്കിയിട്ടുണ്ട്. സാധാരണ വീടുകളിലുള്ളതുപോലെ ചെറിയൊരു പൂജാമുറി വേറെയുമുണ്ട്.
പുറത്തെ പൂജാമുറിയില്‍ വീട്ടിലെ സ്ത്രീകള്‍ക്കും മറ്റും പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണു സൂചന. രൂപശ്രീയുടെ മൃതദേഹം കടലില്‍ തള്ളുകയും ഹാന്‍ഡ്ബാഗ് കടല്‍തീരത്തെ കാട്ടിലേക്കു വലിച്ചെറിയുകയും ചെയ്തതായി പറയുമ്പോഴും വസ്ത്രങ്ങള്‍ എന്തുചെയ്തു എന്ന കാര്യം വ്യക്തമായിട്ടില്ല.
കടലിൽ ഒഴുകിനടക്കുന്പോൾ എല്ലാ വസ്ത്രങ്ങളും ഒരേസമയം നഷ്ടപ്പെടാനിടയില്ലെന്ന കാര്യം അന്വേഷണ സംഘവും അംഗീകരിക്കുന്നുണ്ട്. കാറില്‍ നിന്നു മുടിയുടെ സാമ്പിളുകള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും രൂപശ്രീയുടെ കൊലപാതകത്തിനു തൊട്ടുപിന്നാലെ പ്രതിയുടെ ഭാര്യയും മകളും ഇതേ കാറില്‍ സഞ്ചരിച്ചിട്ടുള്ളതിനാല്‍ ഫോറൻസിക് പരിശോധനയ്ക്കു ശേഷം മാത്രമേ മുടി ആരുടേതെന്ന് ഉറപ്പാക്കാനാകൂ.